ഇറാനിലെ (Iran) ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അമേരിക്കയുടെ ഇടപ്പെടൽ ഉണ്ടാകുമോയെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഖമേനി ഭരണകൂടം റെഡ് ലൈൻ കടന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത ആയുധശേഖരങ്ങളുടെ പരീക്ഷണ പ്രകടനം അമേരിക്ക നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
2025 ജൂണിൽ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിസൂക്ഷ്മമായ രഹസ്യ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം അന്ന് ആക്രമണം നടത്തിയത്. അതിശക്തമായ പ്രഹരശേഷിയുള്ള നോൺ-ന്യൂക്ലിയാർ ബങ്കർ ബസ്റ്ററുകളാണ് ഇറാനെതിരെ അമേരിക്ക തൊടുത്തത്. ഈ ആയുധങ്ങളുടെ ആദ്യത്തെ ഉപയോഗം കൂടിയായിരുന്നു അത്.
2026-ൽ ഇറാനെതിരെ പുതിയൊരു ആക്രമണത്തിന് ട്രംപ് അംഗീകാരം നൽകുകയാണെങ്കിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന, റഷ്യയിൽ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതിനായുള്ള ആയുധങ്ങൾ അമേരിക്കൻ സൈന്യം വിന്യസിപ്പിക്കാൻ സാധ്യതയുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, ദീർഘദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി കണക്കാക്കി ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങൾ, രഹസ്യ സൈബർ സാങ്കേതികവിദ്യകൾ എന്നിവ അമേരിക്കൻ സൈന്യം വിന്യസിപ്പിച്ചേക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.