കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ. റാലിക്ക് പൊലീസ് അനുമതി തേടിയുള്ള അപേക്ഷ, ആവശ്യമായ മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ തുടങ്ങിയവ സമർപ്പിക്കാൻ സിബിഐ ആവിശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്താനാണ് സിബിഐ ഇടപെടൽ.
മൊഴി നൽകിയ വിജയ്, ടിവികെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ വിശദമായി പരിശോധിക്കും. വിശദമായ വിശകലനത്തിന് ശേഷമേ ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് തീരുമാനിക്കുകയുള്ളൂ എന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കരൂർ ദുരന്തത്തിൽ വിജയയ്‌ക്കെതിരെയാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന വിവരം ടി വി കെ പൊലീസിനെ അറിയിച്ചില്ല. 30000 പേർ അവിടേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും തമിഴ്നാട് പൊലീസ് മൊഴി നൽകി. കഴിഞ്ഞ ദിവസം ഡൽഹി സിബിഐ ആസ്ഥാനത്ത് എത്തി മൊഴി നൽകിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.