ഇറാനെതിരായ യുഎസ് നീക്കത്തില്‍ യുഎഇക്ക് പിന്നാലെ ശക്തമായ നിലപാടുമായി സൗദി അറേബ്യയും. ഇറാനെതിരായ നടപടികള്‍ക്ക് തങ്ങളുടെ എയർ സ്പേസ് അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ സമുദ്ര അതിർത്തിയും കരയും അനുവദിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.
ഫോൺ സംഭാഷണത്തിൽ, കിരീടാവകാശി പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി "സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏത് ശ്രമങ്ങളെയും" തന്റെ രാജ്യം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ് പി യാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ തമ്മിലുള്ള സംഭാഷണ വിവരങ്ങള്‍ പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.
അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് യുദ്ധം തടയുന്ന ഏത് പ്രക്രിയയെയും ഇറാന്‍ സ്വാഗതം ചെയ്യുന്നതായി മസൂദ് പെസെഷ്കിയാന്‍ അറിയിച്ചതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സമാനമായ നിലപാടായിരുന്നു യുഎഇയും കഴിഞ്ഞ ദിവസം സ്വീകരിച്ചത്. തങ്ങളുടെ വായു, കര, സമുദ്ര അതിർത്തികള്‍ ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.