Monday, 2 February 2026

ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സുരക്ഷാ സേന 92 തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട്

SHARE


 
ബലൂചിസ്ഥാനിലെ വിവിധയിടങ്ങളിലുണ്ടായ ആസൂത്രിത ആക്രമണങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ 92 തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടലുകളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായതായും പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചതായി ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ക്വറ്റ, മസ്തൂങ്, നുഷ്കി, ദാൽബന്ദിൻ, ഖാരൻ, പഞ്ച്ഗുർ, തംപ്, ഗ്വാദർ, പസ്നി എന്നിവിടങ്ങളിലെ സാധാരണക്കാരെയും സുരക്ഷാ കേന്ദ്രങ്ങളെയുമാണ് തീവ്രവാദികൾ ലക്ഷ്യമിട്ടതെന്ന് ശനിയാഴ്ച വൈകിട്ട് പുറത്തിറക്കിയ ഐഎസ്പിആർ പ്രസ്താവനയിൽ പറയുന്നു. പ്രവിശ്യയിലെ പൊതുജീവിതവും വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും ഗ്വാദർ, ഖാരൻ ജില്ലകളിലായി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 18 സാധാരണക്കാർ കൊല്ലപ്പെട്ടതായും സൈന്യം ആരോപിച്ചു. മൂന്ന് ചാവേറുകൾ ഉൾപ്പെടെ 92 തീവ്രവാദികളെ വധിച്ചതായും ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും സുരക്ഷാ സേന വ്യക്തമാക്കി.

വെള്ളിയാഴ്ച പഞ്ച്ഗുറിലും ഹർനായിലും നടന്ന സൈനിക നടപടിയിൽ 41 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബലൂചിസ്ഥാനിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 133 ആയി ഉയർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസിന്റെയും ഫ്രോണ്ടിയർ കോർപ്സിന്റെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം പല ആക്രമണങ്ങളും പരാജയപ്പെടുത്താൻ സാധിച്ചുവെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.