കാഞ്ഞങ്ങാട്: ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ച ഡോക്ടറോട് പ്രതികാരം ചെയ്യാൻ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് (ECHS) പോളിക്ലിനിക്കിലെ ഡോ. ടി.കെ. ഷർമിനയുടെ പരാതിയിൽ ആശുപത്രി ജീവനക്കാരൻ ജയകൃഷ്ണൻ, ലാബ് ടെക്നിഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് നടപടിയെടുത്തത്.
ബുധനാഴ്ച രാവിലെ ഡോക്ടർ പരിശോധനാ മുറിയിലെത്തിയപ്പോഴാണ് മേശയിലും കസേരയിലും പൊടി വിതറിയ നിലയിൽ കണ്ടത്. പൊടിയുടെ അംശം ശരീരത്തിൽ തട്ടിയതിനെത്തുടർന്ന് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നേരത്തെ ജോലി സംബന്ധമായ വീഴ്ചകളുടെ പേരിൽ ഡോക്ടർ ഇവരെ ശകാരിച്ചിരുന്നു. ഇതിലുള്ള പക വീട്ടാനാണ് നായ്ക്കുരണപ്പൊടി വിതറിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.