ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ ആധിപത്യം കുറയുന്നു. കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിറ്റഴിച്ച് വിപണി വാണിരുന്ന ഷവോമി, ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വില കുറഞ്ഞ ഫോണുകളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള പ്രീമിയം ഫോണുകളിലേക്ക് ചുവടുമാറ്റുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിരയിലുള്ള ഒന്‍പത് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികളുടെ ആകെ വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കമ്പനികള്‍ 42 ശതമാനം വരുമാന വളര്‍ച്ച നേടിയ സ്ഥാനത്താണിത്.
ഉപഭോക്താക്കളുടെ മനംമാറ്റം; ബജറ്റ് ഫോണുകള്‍ക്ക് പ്രിയം കുറയുന്നു
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ നോക്കാം. ബജറ്റ് ഫോണുകള്‍ പുറകോട്ടു പോകുന്നുവെന്നതാണ് ഇതിൽ ആദ്യത്തേത്. 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിപണി വിഹിതം 38 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറഞ്ഞു. പ്രീമിയം ഫോണുകള്‍ക്ക് ഡിമാന്‍ഡുമേറുന്നുണ്ട്. 45,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ വിഭാഗത്തിന്റെ വിപണി വിഹിതം 36 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നു. ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം (മൂല്യത്തിന്റെ അടിസ്ഥാനത്തില്‍) 54 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ഇപ്പോഴും ചൈനീസ് കമ്പനികള്‍ തന്നെയാണ് മുന്നില്‍ (73-75%).
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.