പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ രണ്ടായിരത്തോളം കുടുംബങ്ങൾ കഴിഞ്ഞ 25 വർഷത്തിലേറെയായി വലിയ ദുരിതമാണ് അനുഭവിച്ചു വരുന്നത്. റെയിൽവേ ഇട്ട അതിർത്തിക്കല്ലുകൾ കാരണം ഭൂമി വിൽക്കാനോ പണയം വെക്കാനോ വീട് പണിയാനോ കഴിയാത്ത അവസ്ഥയിലാണ് ഇവർ. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കോ വിദ്യാഭ്യാസത്തിനോ പണമില്ലാതെ ഈ കുടുംബങ്ങൾ വലയുകയാണ്. പുതിയ പ്രഖ്യാപനം വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' ആയി മാറരുതെന്നും, പദ്ധതി നടന്നില്ലെങ്കിൽ കല്ലുകൾ പിഴുതുമാറ്റി തങ്ങളെ സ്വതന്ത്രമാക്കണമെന്നുമാണ് ഭൂമി നഷ്ടപ്പെട്ടവരുടെ ആവശ്യം.
ദീർഘകാലത്തെ കാലതാമസം കാരണം പദ്ധതി ചെലവിൽ 525 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 517 കോടി രൂപയിൽ തുടങ്ങിയ പദ്ധതിയുടെ നിർമ്മാണ ചെലവ് ഇപ്പോൾ 3347 കോടി രൂപയായി ഉയർന്നു. അങ്കമാലി മുതൽ കാലടി വരെ മുൻപ് ട്രാക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവ ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. കാലടി കടന്ന് പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ വഴി ഇടുക്കി ജില്ലയിലേക്കാണ് പാത പ്രവേശിക്കേണ്ടത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് കേരളത്തിന്റെ മൂന്നാം റെയിൽവേ പാതയായി മാറും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.