ന്യൂ ഡൽഹി: ഇന്ത്യ യുഎസ് വ്യാപാരകരാർ പ്രഖ്യാപനത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ ഡോ. ജോൺ ബ്രിട്ടാസ്. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയാണ് ട്രംപ് കരാർ പ്രഖ്യാപനം നടത്തിയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ട്രംപ് അല്ല എന്ന കാര്യമെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബ്രിട്ടാസ് പറഞ്ഞു. കരാർ പ്രകാരം ഇന്ത്യയുടെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകേണ്ടിവരുമെന്നും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുകയാണ് മോദിയെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
രാത്രി വൈകി കരാർ പ്രഖ്യാപിച്ചതിനെയും ബ്രിട്ടാസ് വിമർശിച്ചു. മന്ത്രിമാർ രാത്രി വിവരം പങ്കുവെച്ചത് അപമാനകരമാണ്. ഉറങ്ങാതെ കാത്തുകെട്ടിയിരുന്ന ശേഷം പ്രധാനമന്ത്രി 11 മണിക്ക് ശേഷമാണ് ട്രംപിന് മറുപടി നൽകിയത്. കോടാനുകോടി വരുന്ന ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ട്രംപ് നൽകിയ വിവരപ്രകാരം കരാറിൽ അമേരിക്കയ്ക്കാണ് മേൽക്കൈ. അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രമായിരുന്നു താരിഫ് വർധന എന്നും ഈ തന്ത്രത്തെ അതിജീവിച്ച രാജ്യങ്ങൾ നമുക്ക് മുൻപിലുണ്ട് എന്നും ബ്രിട്ടാസ് വിമർശിച്ചു.
മോദിക്ക് ട്രംപിനെ പേടിയാണെന്നും ബ്രിട്ടാസ് പരിഹസിച്ചു. ഇസ്രയേലിൽ പോയി എപ്സ്റ്റീൻ്റെയും ട്രംപിൻ്റെയും താളത്തിനൊത്ത് മോദി നൃത്തം ചെയ്തു. ഇന്ത്യയുടെ താൽപ്പര്യങ്ങളെ മോദി അടിയറവ് വെയ്ക്കുകയാണ് എന്നും ബ്രിട്ടാസ് ആഞ്ഞടിച്ചു.
രാജ്യസഭയുടെ മേശപ്പുറത്ത് കൃത്രിമ കാലുകൾ വെച്ചുകൊണ്ടുള്ള സി സദാനന്ദന്റെ പ്രസംഗത്തെയും ബ്രിട്ടാസ് വിമർശിച്ചു. സി സദാനന്ദൻ നടത്തിയത് വില കുറഞ്ഞ നാടകമെന്നും സദാനന്ദൻ അക്രമിക്കപ്പെടുന്നതിന് മുൻപ് കണ്ണൂരിൽ നടന്നതും ചർച്ചയാകണമെന്നും ബ്രിട്ടാസ് പറഞ്ഞു. കൃത്രിമ കാൽ എടുത്ത് മേശപ്പുറത്ത് വെച്ചത് തെറ്റായ നടപടിയെന്നും അതിനോട് രാജ്യസഭ ചെയർമാനും യോജിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു. താൻ നുണയൻ എന്ന് വിളിച്ചത് കള്ളക്കേസുകൾ വാദിച്ചു നടക്കുന്ന ഉജ്ജൽ നിഗം എംപിയെയാണ് എന്നും ബ്രിട്ടാസ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.