Monday, 2 February 2026

'വിവാഹം അടിയന്തര സാഹചര്യമല്ല': നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ബോസ്

SHARE

 


തന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് മാനേജരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. "വിവാഹം ഒരു അടിയന്തര സാഹചര്യമല്ല" എന്ന് മാനേജർ പറഞ്ഞതായും, നിശ്ചയത്തിന് തൊട്ടുമുമ്പ് പ്രയാസമേറിയ ഒരു പ്രോജക്റ്റ് തന്നെ ഏൽപ്പിച്ചതായും ഇദ്ദേഹം കുറിപ്പിൽ പറയുന്നു. ഓഫീസിൽ എല്ലാ കാര്യങ്ങളും അടിയന്തര പ്രാധാന്യമുള്ളതായാണ് പരിഗണിക്കുന്നത് എങ്കിലും കൃത്യമായ ആസൂത്രണമോ മാർഗ്ഗനിർദ്ദേശങ്ങളോ അവിടെയില്ല. നിരവധി മാനേജർമാർ പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകുന്നതായും ഉത്തരവാദിത്തങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറുന്നതായും ജീവനക്കാരൻ കുറിപ്പിൽ ആരോപിക്കുന്നു.

റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ദുരനുഭവം യുവാവ് പങ്കുവച്ചതിങ്ങനെ: "ഒരു നരകതുല്യമായ പ്രോജക്റ്റിലാണ് ഞാൻ കുടുങ്ങിക്കിടക്കുന്നത്. കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവില്ലാത്ത മാനേജർമാർ, ദിവസം മുഴുവൻ നീളുന്ന സൂം കോളുകൾ, ഓരോ മണിക്കൂറിലുമുള്ള അപ്‌ഡേറ്റുകൾ, വിശ്വാസമില്ലായ്മ ഇതാണ് അവിടുത്തെ അവസ്ഥ. രണ്ട് മാസം മുമ്പ് തന്നെ വിവാഹനിശ്ചയത്തെക്കുറിച്ച് അറിയിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ വാരാന്ത്യത്തിലും ജോലി ചെയ്യാൻ അവർ നിർബന്ധിക്കുന്നു. സീനിയർ പ്രോജക്ട് മാനേജർ മുഖത്തുനോക്കി പറഞ്ഞത് വിവാഹം ഒരു എമർജൻസി അല്ലെന്നാണ്. മാർച്ചിൽ ഈ പ്രോജക്റ്റിൽ നിന്ന് ഞാൻ ഒഴിവാകാനിരിക്കെയാണ് ഈ പീഡനം. വിവാഹം മാറ്റിവെക്കാനാവില്ല, ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല."







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.