സൂറത്ത്: ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
2017 ഫെബ്രുവരി 18നായിരുന്നു സംഭവം. ജിതേഷ് കുമാർ ഗാന്ധി എന്നയാൾക്കായിരുന്നു ദുരനുഭവം ഉണ്ടായത്. ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ തൻ്റെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ എസ്ബിഐ എടിഎമ്മിൽ കയറിയതായിരുന്നു ജിതേഷ് കുമാർ. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെന്ന് സന്ദേശം വന്നെങ്കിലും എടിഎമ്മിൽ നിന്ന് പണമോ റെസീപ്റ്റോ ലഭിച്ചില്ല. പണമിടപാടിന് പിന്നാലെ ഗാന്ധി നിരവധി തവണ മെയിലുകളിലൂടെ അടക്കം ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ഡംബൽ ശാഖയിലും എസ്ബിഐയുടെ ഉധ്ന ശാഖയിലും പരാതിയും നൽകി. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല.
എടിഎം എസ്ബിഐയുടേതാണെന്നും പണമിടപാട് നടന്നത് വിജയകരമായാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഓഫ് ബറോഡ വാദിച്ചത്. എന്നാൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഗാന്ധി പണം സ്വീകരിച്ചുവെന്നത് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ വർഷം ഫെബ്രുവരി 26നാണ് വിധി വന്നത്. പതിനായിരം രൂപ റീഫണ്ട് ചെയ്യണമെന്ന് മാത്രമല്ല, ഒരു വർഷം 9 ശതമാനം പലിശ സഹിതം നൽകുന്നതിന് പുറമേ, ഈ പണം നൽകാൻ വൈകിയ ഓരോ ദിവസത്തിന് 100രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നത്. ഇതിനൊപ്പം ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 3000രൂപയും കോടതി ചെലവുകൾക്കായി 2000രൂപയും നൽകാൻ വിധിയിൽ പറയുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.