Monday, 23 March 2026

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഗൾഫിൽ തടസമില്ലാത്ത ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലുവിന്റെ 'ക്രൈസിസ് മാനേജ്‌മെന്റ് ടീം'; മേൽനോട്ടം നേരിട്ടെന്നും യൂസഫലി

SHARE


 
അബുദാബി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. താൻ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക - ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.

മുൻകരുതലുകൾ വിവരിച്ച് യൂസഫലി

ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെക്കുറിച്ച് എം എ യൂസഫലി വിശദീകരിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പടെയാണ് കൃത്യമായ ഏകപനത്തോടെ ഭക്ഷ്യ വസ്തുക്കളെത്തിക്കുന്നത്. ഇതിനായി പ്രത്യേക ടീമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വിവരിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണെന്നും യൂസഫലി വ്യക്തമാക്കി. സിലിക്കൺ സെൻട്രലിലെ ലുലു ഹൈപ്പർമാർക്കറ്റിലും സ്റ്റോക്ക് വിലയിരുത്താൻ ലുലു ഗ്രൂപ്പ് ചെയർമാനെത്തിയിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.