കൃത്രിമക്ഷാമമുണ്ടാക്കി ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്ന പാലായിലെ ഗ്യാസ് ഏജൻസിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.
പാചക വാതക സിലിണ്ടറുകൾക്ക് ലഭ്യത കുറവ് ഉണ്ട് എന്നുള്ളത് യഥാർത്ഥ്യമാണ് എങ്കിലും പാലായിലെ ഏജൻസി ലഭ്യതക്കുറവ് പർവ്വതീകരിച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കി നിയമത്തെ വെല്ലുവിളിച്ച് അമിത ലാഭം ഉണ്ടാക്കുകയാണ് എന്ന ആക്ഷേപം കണക്കിലെടുത്താണ് നഗരസഭ അധ്യക്ഷയുടെ ഇടപെടൽ. നിരവധി പരാതികൾ ഈ ഏജൻസിക്കെതിരെ നിരന്തരം ഉയരുന്നുണ്ട്. ക്രമക്കേടുകളുടെ പേരിൽ പല തവണ ഈ ഏജൻസി നിയമ നടപടി നേരിടേണ്ടി വന്നിട്ടുമുണ്ട്.
പാലായിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന് ഏജൻസിക്കാർ കരുതുന്നു എങ്കിൽ രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങളെ സംഘടിപ്പിച്ച് ഏജൻസിക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കും എന്നും ചെയർപേഴ്സൺ വ്യക്തമാക്കി. ഇതിന് പാലാ നഗരസഭ തന്നെ നേതൃത്വം കൊടുക്കും എന്നും അവർ അറിയിച്ചു.
ഈ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട അധികാരികൾക്ക് രേഖാമൂലം ഉടൻ തന്നെ പരാതി നല്കും. അധികാരികളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ ഈ വിഷയം ചർച്ച ചെയ്യാനായി മാത്രം അടിയന്തിര കൗൺസിൽ യോഗം വിളിച്ച് ചേർക്കും. പുര കത്തുംമ്പോൾ വാഴ വെട്ടുന്ന ഇത്തരം കരിഞ്ചന്തക്കാർക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.