Tuesday, 21 April 2026

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ

SHARE



ന്യൂഡൽഹി: റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന അവകാശവാദവുമായി യുക്രെയിൻ. 500 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ഡ്രോണുകൾ വെടിവച്ചിട്ടതെന്നാണ് യുക്രെയിന പറയുന്നത്. യുക്രെയിനിലെ ഡ്രോൺ നിർമാതാക്കളായ ടെനബ്രിസാണ് ഈ അവകാശവാദം ഉന്നയിച്ചത്. റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ രൂപകൽപ്പന ചെയ്ത ഷാഹെദ് ഡ്രോണുകളെയാണ് തകർത്തതെന്നാണ് യുക്രെയിൻ അവകാശപ്പെട്ടു.

സൈനികരെ വിന്യസിക്കാതെ തന്നെ വ്യോമ ഭീഷണികളെ ചെറുക്കാനുള്ള കഴിവ് യുക്രെയ്‌നിന് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർ‌ട്ടുകൾ. 500 കിലോമീറ്റർ അകലെ നിന്ന് പൈലറ്റ് സ്റ്റിംങ് ഇന്റർ‍സെപ്റ്റർ ഡ്രോൺ ഉപയോ​ഗിച്ച് രണ്ട് റഷ്യൻ ഡ്രോണുകളെ വീഴ്ത്തി. റോമൻ ഹൾക്ക് എന്ന പൈലറ്റാണ് ഈ പ്രവർത്തനം നടത്തിയത്.

ചരിത്രം തിരുത്തികുറിച്ചെന്ന് യുക്രെയിൻ പ്രതിരോധസേന അവകാശപ്പെട്ടു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടില്ല. വ്യോമഭീഷണികൾ കണ്ടെത്താനും നിരീക്ഷിക്കാനും തകർക്കാനുമാണ് ഇന്റർസെപ്റ്റർ ഡ്രോണുകൾ ഒരുക്കിയിരിക്കുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.