Friday, 17 April 2026

യുഎഇയിൽ വ്യാജ ട്രാഫിക് പിഴകളുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

SHARE



യുഎഇയില്‍ വ്യാജ ട്രാഫിക് പിഴകളുടെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പാര്‍ക്കിങ് സേവന ദാദാക്കളായ പാര്‍ക്കിന്‍ കമ്പനി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപരിതമായ സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുഎഇയില്‍ ട്രാഫിക് പിഴകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് പിഴയുടെ പേരിലുള്ള കുടിശിക ഉടന്‍ അടച്ചില്ലെങ്കില്‍ വലിയ പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന പേരിലാണ് സന്ദേശങ്ങള്‍ എത്തുന്നത്. പണം അടക്കുന്നതിനുളള ലിങ്കും ഇതിനൊപ്പം നല്‍കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക സംവിധാനങ്ങളിലേതിന് സമാനമായ ലിങ്കുകളും സന്ദേശങ്ങളുമാണ് പൊതുജനങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊതു പാര്‍ക്കിങ് സേവന ദാതാക്കളായ പാര്‍ക്കിന്‍.

അപരിചിതമായ ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പാര്‍ക്കിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തട്ടിപ്പ് സംഘം അയക്കുന്ന ലിങ്കുകള്‍ പലതും ഫിഷിങ് സൈറ്റുകളുമായി ബന്ധിപ്പിപ്പിട്ടുള്ളതാകും. ഇതിലൂടെ ബാങ്ക് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടെ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിയും. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരിക ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.