കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ-അഹ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ഗാർഡ് അംഗങ്ങളെ കുവൈത്ത് നാഷണൽ ഗാർഡിന്‍റെ മേധാവി ശൈഖ് മുബാറക് ഹമൂദ് അൽ-ജാബർ അൽ-സബാഹ് വെള്ളിയാഴ്ച സന്ദർശിച്ചു. ഡ്രോൺ ആക്രമണത്തിൽ ലക്ഷ്യമിട്ട ഒരു സ്ഥലത്ത് സേവനമനുഷ്ഠിക്കുമ്പോഴാണ് ഇവർക്ക് പരിക്കേറ്റത്.
നാഷണൽ ഗാർഡിന്‍റെ പ്രസ്താവന പ്രകാരം പരിക്കേറ്റവരുടെ ആരോഗ്യനില നിരന്തരം പിന്തുടർന്ന് ആവശ്യമായ മുഴുവൻ ചികിത്സയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിനായി സേവനം ചെയ്യുന്നതിനിടെ അവർ കാണിച്ച ധൈര്യത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ നാഷണൽ ഗാർഡ് പൂർണ സജ്ജതയോടെയും ജാഗ്രതയോടെയും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും കുവൈത്തും അതിന്റെ നേതൃത്വവും ജനങ്ങളും സുരക്ഷിതരാകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
അതേസമയം വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് വലിയ നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ പ്രസ്താവനയിൽ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.