കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അറുപതോളം പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. കുവൈറ്റിന്റെ വ്യോമയാന സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
എന്നാൽ കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ടുളള ആക്രമണമല്ല ഉണ്ടായതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചത്. ഇറാനിയൻ മിസൈലുകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തകരാറായ യുഎസ് നിർമിത പാട്രിയറ്റ് മിസൈലാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ അവകാശവാദം
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ എക്‌സിലൂടെയാണ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായി തകരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും
'2026 ജൂൺ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്രൂരമായ ഇറാനിയൻ ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങൾ'എന്ന കുറിപ്പോടെയാണ് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഈ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും നിരവിധി പേർക്ക് പരിക്കേൽക്കുകയും കനത്ത ഭൗതിക നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു'-കുറിപ്പിൽ പറയുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.