Thursday, 4 June 2026

എണ്ണാമെങ്കില്‍ എണ്ണിക്കോ, ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ; പുത്തന്‍ ആണവ പ്ലാന്റില്‍ കിമ്മിന്റെ ചിത്രം

SHARE



പ്യോങ്‌യാങ്: ഇറാന്റെ ആണവായുധശേഷി ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് അമേരിക്ക ഇസ്രായേലിനൊപ്പം നടത്തിയ ആക്രമണം സമാധാന കരാര്‍ ശ്രമങ്ങളിലേക്ക് വഴിമാറിയതിനിടെ, സ്വന്തം ആണവശേഷി വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തങ്ങളുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ കാല്‍വെപ്പായ, പുതിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഉത്തരകൊറിയ തങ്ങളുടെ ആണവശേഖരം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് യുഎസ് ഇന്റലിജന്‍സ് വിശകലനങ്ങള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രിഫ്യൂജുകളുടെ നിരകള്‍ക്കിടയിലൂടെ കിം നടന്നുപോകുന്നതാണ് പുറത്തുവിട്ട ചിത്രം. കിമ്മിനൊപ്പം ആണവശാസ്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന് ആണവ ശാസ്ത്രജ്ഞരെ കിം പ്രശംസിച്ചു. രാജ്യത്തിന്റെ ആണവശേഷി ഊഹിക്കാവുന്നതിലും അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്ലാന്റില്‍ കൂടുതല്‍ അത്യാധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിനിടെ ഉത്തരകൊറിയ ആയുധമുണ്ടാക്കാനുള്ള ആണവ സാമഗ്രികള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.