Wednesday, 17 June 2026

യു കെയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ക്രൗണ്‍ എസ്റ്റേറ്റിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്

SHARE

 



 ലണ്ടന്‍: യു കെയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ക്രൗണ്‍ എസ്റ്റേറ്റിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ലണ്ടനിലെ റീജന്റ് സ്ട്രീറ്റില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ രുചി വിളമ്പുന്ന വീരസ്വാമി റെസ്റ്റോറന്റാണ് ചാള്‍സ് രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്രൗണ്‍ എസ്റ്റേറ്റിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പാട്ടക്കരാര്‍ പുനഃപരിശോധിക്കാന്‍ ക്രൗണ്‍ എസ്റ്റേറ്റ് വിസമ്മതിച്ചതോടെയാണ് റെസ്റ്റോറന്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
 ഇന്ന് ഇംഗ്ലണ്ടില്‍ ഏറെ പ്രചാരത്തിലുള്ള, കറിയ്‌ക്കൊപ്പം ബിയര്‍ കുടിക്കുന്ന പ്രവണത ഈ റെസ്റ്റോറന്റിലാണ് ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ഡെന്മാര്‍ക്കിലെ രാജാവ് എപ്പോഴൊക്കെ ലണ്ടന്‍ സന്ദര്‍ശിച്ചാലും ഇവിടെ ഭക്ഷണം കഴിക്കാനെത്തുമെന്നത് പരസ്യമായ കാര്യമാണ്. താന്‍ വരുമ്പോള്‍ കറിയ്‌ക്കൊപ്പം കുടിക്കുന്നതിനായി കാള്‍സ്‌ബെര്‍ഗ് ബിയറിന്റെ വലിയൊരു കെയ്‌സ് രാജാവ് ഈ റെസ്റ്റോറന്റിലേക്ക് അയച്ചിട്ടുമുണ്ട്.
 1926 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച റെസ്റ്റോറന്റില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, വിവിയന്‍ ലീ, മാര്‍ലോണ്‍ ബ്രാന്‍ഡോ, ലോറന്‍സ് ഒലിവര്‍, ചാര്‍ലി ചാപ്ലിന്‍,തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ സാക്ഷാല്‍ എലിസബത്ത് രാജ്ഞിയും ഭക്ഷണം കഴിക്കാന്‍ എത്തിയിട്ടുണ്ട്. ഹൈദരാബാദിലെ രാജ്‌കൊട്ടാരത്തിലെ വിഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഇന്ത്യയില്‍ ജനിച്ച എഡ്വേര്‍ഡ് പാമറാണ് ഇവിടത്തെ മെനു ക്രമീകരിച്ചിരിക്കുന്നത്. തന്റെ മുത്തശ്ശിയില്‍ നിന്നും ലഭിച്ച അറിവും ഇക്കാര്യത്തില്‍ പാമര്‍ക്ക് തുണയായി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.