Monday, 8 June 2026

'ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുത്'; ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്റെ കുടുംബം

SHARE


 
ഹൈദരാബാദ്: ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന്‍ഷുല്‍ കുഞ്ജ(28)യുടെ സഹോദരി സമീപിച്ചു. അന്‍ഷുലിന് അമേരിക്കയിലേക്ക് പോകാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര്‍ബന്ധം പ്രകാരമാണ് അന്‍ഷുല്‍ അമേരിക്കയിലേക്ക് പോയതെന്നും സഹോദരി പറഞ്ഞു.

അമേരിക്കയിലേക്ക് മക്കളെ അയക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും സഹോദരി പറഞ്ഞു. 'കൃത്യമായ ആസൂത്രണത്തോടെയാണ് എന്റെ സഹോദരനെ കൊലപ്പെടുത്തിയത്. ഇതൊരു കെണിയായിരുന്നു. കൊലയാളികളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. അവന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റെന്നാണ് അറിയാന്‍ സാധിച്ചത്', സഹോദരി പറഞ്ഞു.

അമേരിക്കയില്‍ അധിക വരുമാനത്തിനായി പീത്‌സ ഡെലിവെറി ചെയ്യുന്ന ജോലിയായിരുന്നു അന്‍കുഷ് ചെയ്തിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലാഡല്‍ഫിയയിലെ റെയ്മണ്ട് റോസന്‍ ഹോംസിലെ ഒരു ഒഴിഞ്ഞ വീട്ടിലേക്ക് പീത്‌സ എത്തിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. അന്‍കുഷ് പീത്‌സയുമായി ആ വീട്ടിലേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നാലെ വലിയ ബാഗുകളുമായി രണ്ട് പേര്‍ ഇയാളെ പിന്തുടരുന്നതും സിസിടിവിയില്‍ കാണാം.

എന്നാല്‍ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ട വിവരം ലഭിച്ചതോടെ പൊലീസ് സംഭസ്ഥലത്തെത്തി. തലയില്‍ വെടിയേറ്റ് നിലത്ത് കിടക്കുന്ന നിലയില്‍ അന്‍കുഷിനെ കണ്ടെത്തുകയായിരുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.