Wednesday, 1 July 2026

വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

SHARE

 





ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ 183.50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2,930 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഇതിന് 3,100 രൂപയ്ക്കു മുകളിലായിരുന്നു വില. അതേസമയം, ഗാർഹിക എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില 10 രൂപ വരെ വർധിപ്പിച്ച ശേഷമാണ് പുതിയ ഇളവ്.

രാജ്യത്തെ 7,000-ത്തിലധികം നയാര പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു. ഡൽഹിയിൽ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമായി. രണ്ട് വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു ഇന്ധന വിതരണ കമ്പനി പ്രഖ്യാപിക്കുന്ന ആദ്യ വിലക്കുറവാണിത്.

പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് വിലക്കുറവിന് കാരണമെന്ന് കമ്പനി അറിയിച്ചു. സംസ്ഥാനങ്ങളിലെ വാറ്റ് ഉൾപ്പെടെയുള്ള നികുതികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിലെ പമ്പുകളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും. അതേസമയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.