ആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്.
വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് വിവരം. ഇതിന് മുമ്പ് സഹോദരൻ ഒന്നരലക്ഷം രൂപ ബലമായി കൈപ്പറ്റിയെന്നാരോപിച്ച് ജോമോൾ പോലീസിൽ പരാതി നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന ഉറപ്പിനെ തുടർന്ന് പരാതി ഒത്തുതീർന്നെങ്കിലും വാഗ്ദാനം പാലിക്കാത്തതോടെ വീണ്ടും തർക്കമുണ്ടായി.
ഇതിനിടെയാണ് ഭാര്യയുടെ സ്വർണമാല ജോമോൾ മോഷ്ടിച്ചെന്നാരോപിച്ച് ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചതെന്നും തുടർന്ന് വീട്ടിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതിരുന്ന ജോമോൾ കൂട്ടുകാരി റെയ്നയെ വിവരം അറിയിക്കുകയായിരുന്നു.
രക്ഷിക്കാനെത്തിയ റെയ്നയെയും പ്രതികൾ മർദിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു സുഹൃത്ത് പോലീസിൽ വിവരം അറിയിച്ചതോടെ ആലങ്ങാട് പോലീസ് സ്ഥലത്തെത്തി ജോമോളെ വീട്ടിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ജോമോളും റെയ്നയും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ജോമോൾ മോഷ്ടിച്ചെന്നാരോപിച്ചിരുന്ന സ്വർണമാല പിന്നീട് വീട്ടിൽ നിന്നുതന്നെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ സഹോദരനെതിരെയും ഭാര്യയ്ക്കെതിരെയും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലങ്ങാട് പോലീസ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.