Thursday, 15 January 2026

കെഎഫ്‍സി വായ്പാ തട്ടിപ്പ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കെഎഫ്‍സി വായ്പാ തട്ടിപ്പ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി


 

കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ എഫ്ഐആർ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹ‍‍‍ർജയിൽ പരാതിക്കാരനെ കക്ഷിയാക്കി ഹൈക്കോടതി. വിജിലൻസ് എടുത്ത് കേസിലെ പരാതിക്കാരനും കൊല്ലത്തെ വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനെയാണ് കക്ഷിയാക്കിയത്. കേരള ഫിനാഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പിലൂടെ 23.30 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ പിവി അൻവറും, അൻവറിന്‍റെ ഡ്രൈവർ സിയാദും പ്രതികളാണ്. വിജിലൻസ് കേസിന് പിറകെ ഇഡിയും അൻവറിനെതിരെ നടപടി കടുപ്പിച്ചതോടെയാണ് എഫ്ഐആർ നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിത്. ഹ‍ർജി ഈമാസം 23ന് കോടതി വീണ്ടും പരിഗണിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍

 


ഇറാനിലെ (Iran) ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അമേരിക്കയുടെ ഇടപ്പെടൽ ഉണ്ടാകുമോയെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഖമേനി ഭരണകൂടം റെഡ് ലൈൻ കടന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത ആയുധശേഖരങ്ങളുടെ പരീക്ഷണ പ്രകടനം അമേരിക്ക നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

2025 ജൂണിൽ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിസൂക്ഷ്മമായ രഹസ്യ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം അന്ന് ആക്രമണം നടത്തിയത്. അതിശക്തമായ പ്രഹരശേഷിയുള്ള നോൺ-ന്യൂക്ലിയാർ ബങ്കർ ബസ്റ്ററുകളാണ് ഇറാനെതിരെ അമേരിക്ക തൊടുത്തത്. ഈ ആയുധങ്ങളുടെ ആദ്യത്തെ ഉപയോഗം കൂടിയായിരുന്നു അത്.

2026-ൽ ഇറാനെതിരെ പുതിയൊരു ആക്രമണത്തിന് ട്രംപ് അംഗീകാരം നൽകുകയാണെങ്കിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന, റഷ്യയിൽ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതിനായുള്ള ആയുധങ്ങൾ അമേരിക്കൻ സൈന്യം വിന്യസിപ്പിക്കാൻ സാധ്യതയുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, ദീർഘദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി കണക്കാക്കി ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങൾ, രഹസ്യ സൈബർ സാങ്കേതികവിദ്യകൾ എന്നിവ അമേരിക്കൻ സൈന്യം വിന്യസിപ്പിച്ചേക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു


 
മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്. തോട്ടത്തിന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ചൂടും തീയണയ്ക്കുന്നതിന് തടസമായി.


നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കരയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ വി കെ കമറുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയര്‍ പ്രവര്‍ത്തകരും ഉടന്‍തന്നെ സ്ഥലത്ത് എത്തി തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ സമയം നിലമ്പൂരില്‍ നിന്നും ഫയര്‍ ഓഫിസര്‍ കെ പി ബാബു രാജിന്‍റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനകം എടക്കര പൊലീസും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ കൂടി ചേര്‍ന്നാണ് തീയണച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ

36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ


 
തിരുവനന്തപുരം: ലോട്ടറി ഡയറക്ടറേറ്റില്‍ വന്‍ തട്ടിപ്പ് നടത്തി ക്ലര്‍ക്ക്. ലോട്ടറി ക്ഷേമനിധി ഓഫീസില്‍ 14.93 കോടിയുടെ തട്ടിപ്പ് നടത്തിയ ക്ലര്‍ക്ക് ആറ്റിങ്ങല്‍ മാമം സ്വദേശി കെ സംഗീത് ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. ക്ഷേമനിധി ഓഫീസിലെ തട്ടിപ്പ് സംബന്ധിച്ച് അധികൃതര്‍ക്ക് സംശയം തോന്നിയപ്പോഴാണ് സംഗീതിനെ സ്ഥലം മാറ്റിയത്.

എന്നാല്‍ ഇവിടെയും സംഗീത് തട്ടിപ്പ് നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകന് 36,600 രൂപ ശമ്പള ബില്‍ അനധികൃതമായി പാസാക്കി നല്‍കിയത് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ സംഗീതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ട്രഷറിയില്‍ 3,660 രൂപ മാത്രം അടക്കുകയും രസീതില്‍ ഒരു പൂജ്യം കൂട്ടിച്ചേര്‍ത്ത് ഓഫീസില്‍ ഹാജരാക്കുകയുമായിരുന്നു.

ഇതിന് പുറമേ സീനിയര്‍ സൂപ്രണ്ടിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും ഒപ്പും ഇയാള്‍ വ്യാജമായി രേഖപ്പെടുത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഒപ്പിട്ട് സംഗീത് 36 ഉത്തരവുകള്‍ സ്വന്തമായി ഇറക്കിയതായും വ്യക്തമായിട്ടുണ്ട്. തട്ടിപ്പുകഥകള്‍ പുറത്ത് അറിഞ്ഞതോടെ കാന്‍സര്‍ രോഗിയാണെന്ന് അറിയിച്ച് ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി.

പക്ഷേ, ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തട്ടിയെടുത്ത പണത്തില്‍ ഒരു പങ്ക് വീടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മനോദൗര്‍ബല്യം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സംഗീത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്ന് പേടികാരണം കരഞ്ഞു, ഇന്ന് പത്ത് മിനിറ്റ് 10 വർഷമായി തോന്നി; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തേജാലക്ഷ്മി

അന്ന് പേടികാരണം കരഞ്ഞു, ഇന്ന് പത്ത് മിനിറ്റ് 10 വർഷമായി തോന്നി; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തേജാലക്ഷ്മി


 

നടൻ കമൽ ഹാസനെ കണ്ട അനുഭവം പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായി തേജലക്ഷ്മി. കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ കമൽ ഹാസൻ എടുത്തുനടന്നിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിത്തന്നിട്ടുണ്ടെന്നും തേജാലക്ഷ്മി പറയുന്നു. പിന്നീട് ഒരു അവാർഡ് നിശയിൽ വെച്ച് കമൽ ഹാസനോട് മിണ്ടാനാകാതെ പോയപ്പോഴുള്ള വിഷമത്തെക്കുറിച്ചും കുറിപ്പിൽ തേജലക്ഷ്മി പറയുന്നു. ഉർവശിക്കും കമൽ ഹാസനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

തേജാലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം:

വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എൻ്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

 


ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അല്ലു അർജുനും (Allu Arjun) ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി.വി. വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാകുമോ എന്ന് കാത്തിരുന്ന് കാണാം.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് എന്താകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും


 
തൃശൂര്‍: 9 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക്’ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്‌പെയിനിൽ എട്ട് മാസം കാത്തിരിക്കണം, കേരളത്തിൽ വെറും പത്ത് മിനിട്ട് പോലും വേണ്ട'; പ്രശംസിച്ച് വിദേശ വനിത

'സ്‌പെയിനിൽ എട്ട് മാസം കാത്തിരിക്കണം, കേരളത്തിൽ വെറും പത്ത് മിനിട്ട് പോലും വേണ്ട'; പ്രശംസിച്ച് വിദേശ വനിത



ആലപ്പുഴ: കേരളത്തിലെ ആരോഗ്യരംഗത്തെ പ്രകീർത്തിച്ച് സ്‌പെയിനിൽ നിന്നുള്ള സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലെത്തിയ അനുഭവമാണ് യുവതി വീഡിയോ ആയി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

'സത്യത്തിൽ ഇതെനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഒരു പൊതു ആശുപത്രി ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണ്. ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്നെനിക്ക് അറിയില്ല. എന്റെ നാടായ സ്‌പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കണം. എന്നാൽ, ഇന്ത്യയിൽ നേരത്തേ ബുക്ക് ചെയ്യേണ്ട. നേരെ ആശുപത്രിയിലേക്ക് എത്തിയാൽ മതി. അപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. പത്ത് മിനിട്ടിൽ താഴെ മാത്രം കാത്തിരുന്നാൽ മതി. ഇതെല്ലാം ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം' - എന്നാണ് വെറോനിക്ക വീഡിയയിലൂടെ പറയുന്നത്

ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വെറോനികയുടെ വീഡിയോ കണ്ടത്. നിരവധി മലയാളികൾ വീഡിയോ പങ്കുവച്ചു. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത് എന്നാണ് ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്‌തുവരികയാണ് വെറോനിക. കേരളത്തിൽ വീണ്ടും വരണമെന്നാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ -11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം

ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ -11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം


 
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്‌പേസ് എക്‌സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ 3.30ന് ബഹിരാകാശനിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ ഇറങ്ങും. ഓസ്‌ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം.

നാല് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ ഒരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ ഇവാക്യൂവേഷൻ നടത്തുന്നത്. എന്നാൽ സ്വകാര്യത മാനിച്ച് ക്രൂവിലെ ആർക്കാണ് ആരോഗ്യ പ്രശ്‌നമുള്ളതെന്നും രോഗം എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്. 165 ദിവസമാണ് സംഘം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് സംഘത്തിന്‍റെ മടക്കം.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്‌പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ

അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ


 
ഹൈദരാബാദ്: അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘത്തിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്വ‌ർണം, വെള്ളി, ചെമ്പ് ആഭരണങ്ങളാണ് കണ്ടെടുത്തത്. ജനുവരി ആറിന് അർദ്ധരാത്രി ഹൈദരാബാദിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വൻ വിലപിടിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുത്തത്.പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ക്ഷേത്ര കവാടത്തിലും ചുറ്റുമുള്ള 200ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാഴ്‌ച നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ മഹാരാജു മല്ലികാർജുൻ, ഡുന്നപൊതുല പവൻ കല്യാൺ, ദണ്ഡി അനിൽ തേജ, കമ്പാപു വിജയ്, തങ്കില മണികണ്ഠ ദുർഗാ പ്രസാദ് (അഖിൽ) എന്നീ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.26 ലക്ഷം രൂപയുടെ ക്ഷേത്ര ആഭരണങ്ങളും ഒരു പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും അഞ്ച് സ്‌മാർട്ട് ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. മുഖ്യപ്രതിയായ നീലപു നീലയ്യ, ഭാഷ്യ വെങ്കട്ട് മോഹിത് എന്നിവർ ഇപ്പോഴും ഒളിവിലാണ്. നീലപുവിനെതിരെ പത്തിലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക