Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Thursday, 26 February 2026

അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതി കണ്ടുകെട്ടി ഇ ഡി

അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതി കണ്ടുകെട്ടി ഇ ഡി


 

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ 'അബോഡ്' കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി വില വരുന്ന വസതി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. ഇതോടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി വിലമതിക്കുന്ന ഭാഗവും കണ്ടുകെട്ടിയിരുന്നു.

റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ ആരോപിക്കപ്പെടുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഇഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കാലതാമസത്തില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 February 2026

പാവയ്ക്കയെ ചൊല്ലി തർക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു

പാവയ്ക്കയെ ചൊല്ലി തർക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു


 

മുംബൈ: പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാൽ സംശയം തോന്നിയ ചിലരാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 February 2026

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം


 
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ 21 വയസ്സുള്ള യുവതിയെ തട്ടികൊണ്ടു പോയതായി പരാതി. അമ്മയുടെയും സഹോദരൻ്റെയും ഒപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ, അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലുണിക്കായിരുന്നു സംഭവം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പ്രതികൾ സഹോദരൻമാരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളായ സാഹിർ ഹാരൂൺ ഷെയ്ഖിനും അയാൻ ഹാരൂൺ ഷെയ്ഖിനും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 13 February 2026

23കാരനായ കാമുകന്റെ 19കാരിയായ സുഹൃത്തിനെ വെടിവച്ചുകൊന്ന് 25കാരിയായ കാമുകി, വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ വച്ച്

23കാരനായ കാമുകന്റെ 19കാരിയായ സുഹൃത്തിനെ വെടിവച്ചുകൊന്ന് 25കാരിയായ കാമുകി, വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ വച്ച്


 
മുംബൈ: കാമുകന്റെ കൌമാരക്കാരിയായ സുഹൃത്തിനെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്ന് യുവതി. മുബൈയിലെ ശിവാജി നഗർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 19കാരിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ഫുർഖാനിയ മസ്ജിദ് മേഖലയിൽ വച്ചാണ് 19കാരിക്ക് വെടിയേറ്റത്. സംഭവത്തിൽ 25കാരിയായ യുവതിയേയും കാമുകനായ 23കാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകർത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന വെടിവയ്പ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുവാവിന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയത്. ശിവാജി നഗറിൽ വച്ച് ഷിഫ 25കാരിയെ കണ്ടു. ഇരുവർക്കുമിടയിലെ വാക്കേറ്റത്തിനിടെ 25കാരി വെടിയുതിർത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള വെടിയേറ്റ് ഷിഫ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് 19കാരിയെ ഘാട്ഖോപറിലെ ജാവാഡി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി. വളരെ അടുത്ത് നിന്നുള്ള വെടിയേറ്റാണ് 19കാരി കൊല്ലപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പരിക്കുകളേ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ 19കാരി മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടങ്ങി. 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ മുംബൈ പൊലീസിന് സാധിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 11 February 2026

പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി

പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി


 
മുംബൈ: മക്കൾ നന്നായി പരീക്ഷ എഴുതണം എന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടാകുന്നത് സ്വാഭാവികം, പക്ഷേ അതിന് മുംബൈയിലെ ഈ രക്ഷിതാക്കൾ തിരഞ്ഞെടുത്ത വഴി അല്പം കടന്നുപോയി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം നടന്നത്.

ഡ്രോൺ കണ്ടപ്പോൾ ഓട്ടം!

പരീക്ഷാ ക്രമക്കേടുകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെയും ജനാലകളിലൂടെയും വലിഞ്ഞുകയറി രക്ഷിതാക്കൾ അകത്തേക്ക് തുണ്ടുകൾ എറിഞ്ഞുകൊടുക്കുന്നത് ഡ്രോൺ ക്യാമറ കൃത്യമായി പകർത്തി. ഡ്രോൺ അടുത്തേക്ക് വരുന്നത് കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ താഴേക്ക് ചാടി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ബിഹാർ ആവർത്തിക്കുന്നുവോ?

2015-ൽ ബിഹാറിൽ നടന്ന സമാനമായ സംഭവം അന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. അന്ന് സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ സ്പൈഡർമാനെപ്പോലെ വലിഞ്ഞുകയറി തുണ്ടുകൾ കൈമാറുന്ന നൂറുകണക്കിന് ആളുകളുടെ ചിത്രം വൈറലായിരുന്നു. ആ സംഭവത്തിന് പിന്നാലെ അഞ്ഞൂറോളം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കിയിരുന്നു. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലും കോപ്പിയടി വ്യാപകമാകുന്നു എന്ന തിരിച്ചറിവിലാണ് ഡ്രോൺ നിരീക്ഷണം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 6 February 2026

അജിത് പവാറിന്‍റെ മരണം: പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം, ദുരൂഹത ആരോപിച്ച് NCP നേതാക്കളും

അജിത് പവാറിന്‍റെ മരണം: പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം, ദുരൂഹത ആരോപിച്ച് NCP നേതാക്കളും


 
മുംബൈ: ബാരാമതി വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) സംഘമാണ് 15 വർഷമായി അജിത് പവാറിന്റെ സന്തതസഹചാരിയായിരുന്ന അവിനാഷ് സോൾവതിന്റെ മൊഴിയെടുത്തത്.

അജിത് പവാറിന്റെ യാത്രകൾ അവസാന ദിനങ്ങളിലെ ഫോൺവിളികൾ യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളോ തകരാറോ ള്ളതായി സൂചിപ്പിച്ചിരുന്നോ എന്നീ വിവരങ്ങളാണ് പേഴ്‌സണൽ സെക്രട്ടറിയിൽനിന്ന് തേടിയത്. അജിത് പവാറിന്റെ മറ്റ് ജീവനക്കാരിൽനിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം അജിത് പവാറിന്റെ മരണത്തിൽ എൻസിപിയിലെ ചില നേതാക്കൾ ദുരൂഹത ഉന്നയിച്ചു. എൻസിപി നേതാവായ അമോൽ മിത്കാരി എക്‌സിലൂടെയാണ് ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത്. സംഭവം നടന്ന സ്ഥലത്തുനിന്നും ചില പേപ്പറുകൾ കണ്ടെത്തിയിരുന്നു. വിമാന അപകടത്തിന് ശേഷം വലിയ തിപീടിത്തമാണ് ഉണ്ടായത്. എന്നാൽ ചില പേപ്പറുകൾ മാത്രം കത്താതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു അമോൽ മിത്കാരിയുടെ ചോദ്യം. വിമാനത്തിൽ ആറ് പേരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ എന്നാൽ അഞ്ച് മൃതദേഹങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അപകടത്തിൽപെട്ട ലിയർജെറ്റ് 45 എന്ന വിമാനത്തിന് മുമ്പും അപകടമുണ്ടായ ചരിത്രമുണ്ട്. അങ്ങനെയെങ്കിൽ ആരാണ് അജിത് പവാറിന്റെ യാത്രയ്ക്കായി ഈ വിമാനം തിരഞ്ഞെടുത്തതെന്നും അമോൽ മിത്കാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ശിവസേന(യുബിടി)യും കോൺഗ്രസും ദുരൂഹത ആരോപിച്ച് പരസ്യമായി രംഗത്ത് വന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്നും വിഷയം രാഷ്ട്രീയമായി ഉപയോഗിക്കരുത് എന്നുമായിരുന്നു അജിത് പവാറിന്റെ ബന്ധുവും എൻസിപി നേതാവുമായ ശരത് പവാർ പറഞ്ഞത്.

ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടർന്ന് വിമാനം പൂർണമായും കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാറിൻറെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരും കൊല്ലപ്പെട്ടിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

മുംബൈയിൽ മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

മുംബൈയിൽ മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ


 
മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ 'പ്രാണികൾ ഇഴയുന്നതുപോലെ' തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈഡ്രജന്‍ ബലൂണുമായി ലിഫ്റ്റില്‍; തൊട്ടുപിന്നാലെ പൊട്ടിത്തെറി

ഹൈഡ്രജന്‍ ബലൂണുമായി ലിഫ്റ്റില്‍; തൊട്ടുപിന്നാലെ പൊട്ടിത്തെറി


 
മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാൻ കഴിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.

ഇത്തരം ബലൂണുകൾ സാധാരണയായി അലങ്കാര പണികൾക്കായാണ് ഉപയോഗിക്കുന്നത്. റോഡ്‌സൈഡുകളിൽ ഇവയുടെ വിൽപനയും സാധാരണ കാഴ്ചയാണ്. ഇവയിൽ നിറച്ചിരിക്കുന്നത് പെട്ടെന്ന് തീപിടിക്കുന്ന ഹൈഡ്രജൻ വാതകമാണ്. ചെറിയ സ്പാർക്കോ, സ്റ്റാറ്റിക്ക് ഡിസ്ചാർജോ(പെട്ടെന്ന് ഷോക്ക് അടിക്കുന്ന പോലയോ, സ്പാർക്കോ ഉണ്ടാകുന്നത്) സംഭവിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടാകുന്നത്. ഹൈഡ്രജൻ വാതകത്തിന് ഇത്തരത്തിലുണ്ടാകുന്ന ചെറിയ സ്പാർക്ക് മതി തീപിടിത്തം ഉണ്ടാകാൻ.

ഗ്യാസ് ബലൂണുകൾ അടഞ്ഞു കിടക്കുന്ന ലിഫ്റ്റുകളിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഫയർ സേഫ്റ്റി വിദഗ്ധർ ഹൈഡ്രജന്‍ ഗ്യാസ് നിറച്ച പാർട്ടി ബലൂണുകൾ മഹാരാഷ്ട്രയിൽ ഉടനീളമുള്ള ഹൈ റൈസ് ബിൽഡിങ്ങുകളില്‍ ഇത്തരത്തിൽ കൊണ്ടുപോകുന്നതിനും വരുന്നതിനും എതിരെ മുന്നറിയിപ്പുകൾ നിരന്തരം നൽകുന്നുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 3 February 2026

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊടുംക്രൂരത; ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൊടുംക്രൂരത; ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്


 
മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. മൂന്ന് മക്കളുള്ളതിനാൽ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പാണ്ഡുരംഗ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല എന്ന് മഹാരാഷ്ട്രയിൽ നിയമമുണ്ട്.

പാണ്ഡുരംഗ് കോണ്ട്മംഗലെയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ ആറ് വയസുള്ള ഇരട്ടക്കുട്ടികളാണ് ആദ്യത്തേത്. ഇവരിൽ ഒരാളായ പ്രാച്ചി എന്ന 6 വയസുകാരിയാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാൻ ബുദ്ധി ഉപദേശിച്ചത്. ഇത് പ്രകാരം പാണ്ഡുരംഗ് കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലേക്ക് കൊണ്ടുപോകുകയും കനാലില്‍ തള്ളിയിടുകയുമായിരുന്നു. പിന്നാലെ അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നിരവധി നുണകളാണ് പറഞ്ഞത് എന്നാൽ ഒടുവിൽ താനാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.

നന്ദേദിലെ കെരൂർ ഗ്രാമത്തിൽ ബാർബർ ആണ് പാണ്ഡുരംഗ് കോണ്ട്മംഗലെ. പ്രാചിയെ ഒഴിവാക്കാൻ പല വഴികൾ തേടിയ ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. ആദ്യം പ്രാചിയെ ദത്തുനൽകാൻ പാണ്ഡുരംഗ് തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോഴും മകൾ അല്ലാതാകില്ല എന്നതിനാൽ ആ നീക്കം ഉപേക്ഷിച്ചു. പിന്നാലെ മകളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ അതും നടന്നില്ല. പിന്നാലെയാണ് ഒരു ബൈക്കിൽ കനാലിന് സമീപമെത്തി പാണ്ഡുരംഗ് മകളെ തള്ളിയിടുന്നത്. കനാലിലൂടെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട കർഷകരാണ് പൊലീസിനെ വിവരമറിയിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 31 January 2026

ഏഴാം നിലയിൽ നിന്നും സെക്യൂരിറ്റി വലിച്ചെറിഞ്ഞ പൂച്ച ചത്തു; പ്രതിഷേധവുമായി നെറ്റിസെന്‍സ്

ഏഴാം നിലയിൽ നിന്നും സെക്യൂരിറ്റി വലിച്ചെറിഞ്ഞ പൂച്ച ചത്തു; പ്രതിഷേധവുമായി നെറ്റിസെന്‍സ്


 
മുംബൈയിലെ കാണ്ടിവാലി പ്രദേശത്തെ ഒരു ഫ്ലാറ്റിന്‍ലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഏഴാം നിലയിൽ നിന്നും വലിച്ചെറിഞ്ഞതിനെ തുടർന്ന് ഒരു കാലിന് ശേഷിക്കുറവുള്ള ഒരു തെരുവ് പൂച്ച ചത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് പിന്നാലെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നെറ്റിസെന്‍സ് രംഗത്തെത്തി. സെക്യൂരിറ്റിക്കാരനെതിരെ ശക്തമായ നടപടി വേണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. വ്യാപകമായ പരാതികൾ സമൂഹമാധ്യമങ്ങളിൽ ഉയ‍ർന്നതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.

വലിച്ചെറിഞ്ഞത് ഏഴാം നിലയിൽ നിന്നും

ആഡംബര' റെസിഡൻഷ്യൽ കോംപ്ലക്സായ ഒരു ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 11:22 ഓടെയാണ് സംഭവം നടന്നതെന്ന് ഇന്‍സ്റ്റാഗ്രാമിൽ വൈറലായ സിസിടിവി വീഡിയോയിൽ പറയുന്നു. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഒരു ഇടനാഴിയിലൂടെ നടന്ന് ഒരു തെരുവ് പൂച്ചയെ കൈയ്യിൽ എടുക്കുന്നത് കാണാം. പിന്നാലെ ഇയാൾ ബാൽക്കെണിയിലേക്കുള്ള ഒരു വാതിൽ തുറന്ന് അങ്ങോട്ട് പോകുന്നു. അല്പ നേരത്തിന് ശേഷം ഇയാൾ തിരിച്ചെത്തുകയും ലിഫ്റ്റിൽ കയറുന്നതും കാണാം. തൊട്ടടുത്ത ദൃശ്യത്തിൽ നാളെ വീണ പൂച്ച നടക്കാൻ കഴിയാതെ വേച്ച് വേച്ച് ഇപ്പോൾ താഴെ വീഴുമെന്ന തരത്തിൽ പതുക്കെ നടന്നുപോകുന്ന ദൃശ്യങ്ങളും കാണാം. സാധാരണഗതിയിൽ അത്യാവശ്യം ഉയരങ്ങളിൽ നിന്നും താഴെ വീഴുന്ന് പൂച്ച അതിന്‍റെ ശാരീരിക പ്രത്യേകതകൾ കാരണം നാലുകാലിലാണ് വീഴുക. എന്നാൽ ഇവിടെ ഏഴാം നിലയിൽ നിന്നും വീണ നിലത്ത് എത്തുന്നതിന് മുമ്പ് ഒരു കമ്പിൽ ഇടിച്ച് താഴെക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീഴ്ച്ചയിൽ ശക്തമായ ആഘാതമേറ്റ പൂച്ചയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയെന്നും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക