മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത്.
അക്തറിന്റെ ഭർത്താവ് മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മുംബൈയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് നാലുനില കെട്ടിടത്തിന്റെ ഭിത്തികളിൽ നേരത്തേ തന്നെ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. അപകടസാധ്യത മനസ്സിലാക്കി സമീപത്തെ ചില വീടുകളിലെ താമസക്കാർ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു.
ഷീറ്റ് പാകിയ വീട്ടിൽ താമസിച്ചിരുന്ന അലി ഷായും കുടുംബവും സുരക്ഷാ ആശങ്കയെ തുടർന്ന് വീട് മാറാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച സാധനങ്ങൾ മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൊട്ടടുത്ത നാലുനില കെട്ടിടം തകർന്നുവീണ് ദുരന്തമുണ്ടായത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.