Showing posts with label Thrissur. Show all posts
Showing posts with label Thrissur. Show all posts

Sunday, 19 July 2026

" വരവ് "   അറിയിച്ച് ജോജു ജോർജ്

" വരവ് " അറിയിച്ച് ജോജു ജോർജ്

 


ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ്‌വൈഡ് 4.35 കോടിയുടെ കളക്ഷനും ചിത്രം നേടി.


ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വരവ്'. എ.കെ. സാജൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ, ത്രില്ലിംഗ് കഥപറച്ചിൽ എന്നിവ സമന്വയിപ്പിക്കുന്ന സിനിമാനുഭവമാണ്. ഷാജി കൈലാസിന്റെ സവിശേഷമായ അവതരണശൈലി ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ശക്തമായ കഥാപാത്രങ്ങളും തീവ്രമായ രംഗങ്ങളും മാസ് നിമിഷങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത ആക്ഷൻ രംഗങ്ങളാണ്. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ആക്ഷൻ സീക്വൻസും വ്യത്യസ്ത ശൈലിയും ഉയർന്ന നിലവാരവും പുലർത്തുന്നു. തിയേറ്ററിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.  സംഗീത സംവിധായകൻ സാം സി.എസ്. ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്നതും വലിയ പ്ലസാണ്.

കഥയുടെ തീവ്രത വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ആക്ഷൻ രംഗങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൂടുതൽ കരുത്ത് നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.


ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന 'വരവ്' ഒരു മാസ് ആക്ഷൻ ചിത്രത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ,് അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനിഷ് എന്നിവരാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവും വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്‌ഫോർത്ത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 July 2026

സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

സാമ്പത്തിക പ്രതിസന്ധിയുടെ ദാരുണാന്ത്യം; കുന്നംകുളത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു

 





തൃശൂർ: കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യ ബീനയും 17-കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സിബി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സിബിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. മകൾ അലീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ആദിത്യൻ ഭയന്നുപോയി പോലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ബീനയെയും ആദിത്യനെയും ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 July 2026

കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

 





തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ നടുവിൽവെച്ച് മുങ്ങിയത്. ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.

അപകടത്തിൽ തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു. സുനിലിനെ ബോട്ടിൽ അവശനിലയിൽ തിരച്ചിൽ സംഘം കണ്ടെത്തി. സുനിലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയാണ് പിന്നീട് കാണാതായത്.

സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ശേഷം ഇന്ന് രാവിലെയാണ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ നെടുപുഴ പോലീസും തൃശ്ശൂർ അഗ്നിരക്ഷാസേനയും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 June 2026

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

 





തൃശൂർ: തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ച ഉടൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഹോസ്റ്റലിലെ സഹപാഠികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലവും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

സ്നേഹയുടെ അപ്രതീക്ഷിത വേർപാടിന്റെ വാർത്ത സഹപാഠികളെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തി. കോളേജ് ക്യാമ്പസിൽ അനുശോചനാന്തരീക്ഷമാണ്.

സഹായം ആവശ്യമുണ്ടെങ്കിൽ: മാനസിക സമ്മർദമോ ആത്മഹത്യാ ചിന്തകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുകയോ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുകയോ ചെയ്യുക. കേരള സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 28 June 2026

ഓപ്പറേഷൻ തൂഫാൻ  തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ


 

ചാവക്കാട്: തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.

ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയിൽ രണ്ട്‌ ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന്‌ തൃശ്ശൂരിലേക്ക്‌ കാറിൽ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയിൽവീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പിൽവീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് എം.ഡി.എം.എ. കണ്ടെത്തിയത്.

ശനിയാഴ്‌ച പുലർച്ചെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ബണ്ട് റോഡിന്‌ സമീപമുള്ള ഷിഫാസിന്റെ വീടിന്‌ സമീപം നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു. എന്നാൽ, റെയ്ഡിന് മുൻപ്   ഷിഫാസിന്റെ സുഹൃത്ത് സുമേഷ് സ്ഥലത്തുനിന്ന് എം.ഡി.എം.എ. മാറ്റിയതായി വ്യക്തമായി. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നു പുതിയ സൂചനകൾ ലഭിച്ചു.

 ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡാൻസാഫ് ടീം കുന്നംകുളം സ്‌ക്വാഡുമായി ഏകോപിപ്പിച്ച് ഗുരുവായൂർ പഞ്ചാരമുക്കിലെ അലൂമിനിയം ഫാബ്രിക്കേഷൻ വർക്‌ഷോപ്പിൽ റെയ്ഡ് നടത്തി. ഇവിടെനിന്ന് 288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. 

എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടിൽ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടിൽ ഷെബീർ (34), കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. വർക്‌ഷോപ്പിൽ ഇവരാണ് ലഹരി ഒളിപ്പിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി സുമേഷിനെ പീച്ചി പോലീസിന് കൈമാറി. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക