Showing posts with label Thrissur. Show all posts
Showing posts with label Thrissur. Show all posts

Thursday, 4 June 2026

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം



തൃശൂര്‍: മഴ പെയ്തതോടെ പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. സ്ഥലം എം.എല്‍.എയുടെ 95 ലക്ഷം രൂപ ഫണ്ടും 1,80,000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പോള്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പണിത അംഗനവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെമ്പര്‍മാര്‍ പ്രസിഡണ്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എന്‍.കെ കബീര്‍, മീന ശലമോന്‍, വിജീഷ് എം.വി, സജിത എം. ആര്‍, ആനി ടീച്ചര്‍, ഷാജി വര്‍ഗീസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ

ഹോട്ടലുകളിൽ ഡ്രൈ ഡേ ആചരിക്കും -കെ. എച്ച്.ആർ.എ



ഗുരുവായൂർ:മഴക്കാല പൂർവ്വ
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം, ഫുഡ്‌സേഫ്റ്റി ,ആരോഗ്യ വകുപ്പ് എന്നിവരുടെ അഭ്യർത്ഥനപ്രകാരം ഗുരുവായൂരിലെ ഹോട്ടലുകൾ മാറി മാറി അടച്ചിട്ട് ഡ്രൈ ഡേ ആചരിക്കും.
ഈ ദിവസങ്ങളിൽ പ്രത്യേക ശുചീകരണം നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കെ.എച്ച് ആർ.എ. സർക്കുലർ മുഖാന്തിരം ഹോട്ടൽ ഉടമകളെ അറിയിച്ചു.സർക്കുലറിൽ ഹോട്ടൽ ജീവനക്കാർ ശ്രദ്ധിക്കേണ്ട 16 നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദിനംപ്രതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില വർദ്ധനവ് പിടിച്ച് നിറുത്തുവാൻ കേന്ദ്ര സർക്കാർ സൻമനസ്സ് ഹോട്ടൽ മേഖലയൊട് കാണിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ഗ്യാസ് വില വർദ്ധനവ് ഈ മേഖലയെ തകർക്കുമെന്നും യോഗം വിലയിരുത്തി .പാചക വാതകത്തോടൊപ്പം പാൽ വില വർദ്ധനവും കൂടി അടിച്ചേൽപ്പിക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ വളരെ അധികം ബുദ്ധിമുട്ടായിരിക്കെ ഭക്ഷണ സാധന വില വർദ്ധനവ് ഇതിന് ഒരു പരിഹാരമാകില്ല എന്നതും യോഗം വിലയിരുത്തി .കെ. എച്ച്. ആർ എ . പ്രസ്ഥാനത്തിന് കരുത്തായി നേതൃത്വം നൽകിയിരുന്ന  സി.എ. ലോകനാഥ് വിട്ടുപിരിഞ്ഞ് ഒന്നാം ചരമവാർഷിക ദിനം ജൂൺ 6 ന് ശനിയാഴ്ച  രുഗ്മിണി റീജൻസിയിൽ വിപുലമായ രീതിയിൽ അനുസ്‌മരണ സമ്മേളനവും, പഠനോപകരണ വിതരണവും ഉന്നത വിജയികളെ ആദരിക്കലും നടത്തുന്നതിനും യോഗം തീരുമാനിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, സന്തോഷ് സൗപർണ്ണിക ,എൻ. പി.അഷ്‌റഫ്, രാജേഷ് ഗോകുലം ,സിജോ കണ്ടാണ്ണശ്ശേരി, ചന്ദ്രബാബു, അബൂബക്കർ സുൽത്താനിയാ ,സൂരജ് ബാബു,രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു . 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

 


തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.

കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന



തൃശൂര്‍: കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.

അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയും സംഘവും മോഹനന്റെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ മന്ത്രി കേട്ടു. പൂര്‍ണമായും ജനവാസകേന്ദ്രത്തിലാണ് ആനയെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ ഫെന്‍സിങ് ഇടാത്തത് എവിടെയൊക്കെയാണ് എന്ന കാര്യം പരിശോധിക്കും. മൂന്നുതല പ്രതിരോധമാണ് ലക്ഷ്യംവെയ്ക്കുന്നത്. ഡ്രോണ്‍, സോളാര്‍, ട്രഞ്ച് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ റീ ലൊക്കേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ആനകളുടെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ അഭാവം രൂക്ഷമാണ്. 15 കിലോമീറ്റര്‍ പരിധിയില്‍ 25 ഉദ്യോഗസ്ഥരേ ഉള്ളൂ. അഞ്ചിന് 100 ദിന പരിപാടി പ്രഖ്യാപിക്കുമ്പോള്‍ സോളാര്‍ വോള്‍ട്ടേജ് അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 30 May 2026

വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ



തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം. കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.


കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക