Showing posts with label calicut. Show all posts
Showing posts with label calicut. Show all posts

Wednesday, 15 July 2026

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം 











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.



കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. രാവിലെ 11.10ഓടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്റ്റേഷൻ വഴി ഒരു ട്രെയിനും കടത്തിവിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ വൈദ്യുത ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.


അപകടത്തെ തുടർന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്്. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെടുക. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസിൽ പോകാൻ അനുമതിയുണ്ട്.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഉച്ചയ്ക്ക് 1.07ഓടെയാണ് രാവിലെ 11.10ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഏറനാട് എക്സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും തടഞ്ഞിട്ടിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നതിനാൽ യാത്രക്കാരിൽ ആശങ്ക പരന്നെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 13 June 2026

ജേണലിസ്റ്റ് മീഡിയ& അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്റായി എം. സിബ്ഗത്തുള്ള കോഴിക്കോടിനെ ചുമതലപ്പെടുത്തി

ജേണലിസ്റ്റ് മീഡിയ& അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്റായി എം. സിബ്ഗത്തുള്ള കോഴിക്കോടിനെ ചുമതലപ്പെടുത്തി


 



തിരുവനന്തപുരം: : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം. സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷ ദേശീയ സമിതി പ്രകടിപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ആറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു ബി., സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ ബി. എന്നിവർ എം. സിബഗത്തുള്ളയെ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേർക്കുകയും ചെയ്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 22 May 2026

കെ.എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു.

കെ.എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു.

 




കോഴിക്കോട് : കെ .എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് 19-20 തിയ്യതികളിലായി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 19 ന് രാവിലെ 11 മണിക്ക്, വയനാട് ക്രെസെന്റ് റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പ് ബഹു: സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എൻ.എം.ആർ. റസാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ  സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ , വയനാട് പ്രസിഡന്റ് മനാഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആഷിഖ്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് യൂ എസ്സ് സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ ട്രെഷറർ ബഷീർ ചിക്കീസ് നന്ദി പറഞ്ഞു. ചടങ്ങിൽ KHRA ബത്തേരി യുണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

ശ്രീ. അരുൺ ഗോപാൽ മേനോൻ  (മോട്ടിവേഷൻ), ശ്രീ.ശ്രീനാഥ് മൂച്ചിലോട്ട് (ഇൻഫോർമേഷൻ ടെക്നോളജി), ശ്രീ. സനൽ കുമാർ സി.വി. (ഇൻകം ടാക്സ്) തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി പ്രഗൽപരായ വ്യക്തികൾ ക്‌ളാസ്സെടുത്തു.. ജീവിതത്തിലും തൻ്റെ കച്ചവടത്തിലും പകർത്തേണ്ട മികച്ച ക്ലാസ്സുകളായിരുന്നു. നല്ല നിലവാരം പുലർത്തി. 
    തൊഴിലാളികൾക്ക് വേണ്ടിയുള്ള KHRA ആപ്പ് പരിചയപ്പെടുത്തി. 
   തുടർന്ന് KHRA അംഗങ്ങളുടെയും , കോഴിക്കോടുള്ള മികച്ച ഗാനമേള ട്രൂപ്പിൻ്റെയും സംഗീത വിരുന്നും ഉണ്ടായിരുന്നു. തുടർന്ന് അംഗങ്ങളുടെ  വിവിധ കലാപരിപാടികളും അരങ്ങേറി.
    








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 17 May 2026

ചെറുവണ്ണൂർ  തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ.

ചെറുവണ്ണൂർ തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ.

 

കോഴിക്കോട് : ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കാറിന് തീപിടിച്ച് പാലേരി കല്ലിക്കണ്ടി സ്വദേശിനിയായ സോന (27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമായിരിക്കാമെന്നുമുള്ള സംശയത്തെ തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് സോനയുടെ ബന്ധുക്കളുടെ ആവശ്യം.

അതേസമയം, കാറിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.


അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക