Friday, 5 December 2025

വ്‌ളാഡിമിര്‍ പുടിന്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

വ്‌ളാഡിമിര്‍ പുടിന്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

 

ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും. രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും

ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കും.

അമേരിക്കയ്ക്ക് റഷ്യയില്‍ നിന്നും യുറേനിയം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൂടാ പുടിന്‍ ചോദിച്ചു. ഇന്ത്യയുമായുള്ള റഷ്യയുടെ ഊര്‍ജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങള്‍ അതിനെ ബാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് വിട്ടു നല്‍കാതെ യുക്രെയ്ന്‍ യുദ്ധം അവസാനിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ സൈന്യം ഡോണ്‍ബാസില്‍ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിന്‍. ലക്ഷ്യങ്ങള്‍ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിന്‍ പറയുന്നു.

ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റിന് രാജ്യം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയിരുന്നത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് പുടിനെ സ്വീകരിച്ചത്. ഇരുവരും ഒരേ വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍

 

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടു ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുന്നുവെന്നും കമ്പനി അറിയിച്ചു. MOCA, DGCA, BCAS, AAI, വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു എന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അടുത്ത മൂന്ന് ദിവസം കൂടുതല്‍ സര്‍വീസുകളെ ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനു ശേഷം സര്‍വീസുകള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ DGCAയെ അറിയിച്ചു. ഫെബ്രുവരി 10ഓടെ മാത്രമേ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, ഫെബ്രുവരി 10 വരെ പൈലറ്റുമാര്‍ക്കുള്ള പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളില്‍ ഇന്‍ഡിഗോ ഇളവ് തേടി. ഇളവുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കാന്‍ DGCA ആവശ്യപ്പെട്ടു. പുതിയ FDTL മാനദണ്ഡങ്ങള്‍ പ്രകാരം തങ്ങളുട ഫ്‌ളൈറ്റ് ക്രൂ ആവശ്യകതയെ തെറ്റായി വിലയിരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം എന്നും ഇന്‍ഡിഗോ അറിയിച്ചു.

ഗുവാഹത്തി വിമാനത്താവളത്തില്‍ 24 മണിക്കൂറിലേറെയായി നാല്‍പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. രോഗികള്‍ അടക്കമുള്ളവര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ തുടരുകയാണ്.

പുലര്‍ച്ചെ പുറപ്പെടേണ്ട തിരുവനന്തപുരം – ഷാര്‍ജ വിമാനം ഇതുവരേയും പുറപ്പെടാത്തതിനാല്‍ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. പുലര്‍ച്ചെ
01.05 ന് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 December 2025

ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റിൽ

ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റിൽ

 

മംഗളൂരു : വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റിൽ. തടവുകാരനെ

കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.

സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നി.

തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചെറിയ പാക്കറ്റിൽ എംഡിഎംഎയും അത് മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്‌ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്. സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനൽകിയതെന്ന് ആഷിഖ് മൊഴി നൽകിയതായി ജയിൽ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. സംഭവത്തിൽ ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലാത്സംഗ കേസ് പ്രതിയെ ഇനിയും പാലക്കാട്‌ മണ്ഡലം ചുമക്കണോ? എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ്‌ ചോദിച്ച് വാങ്ങണം: ശിവൻകുട്ടി

ബലാത്സംഗ കേസ് പ്രതിയെ ഇനിയും പാലക്കാട്‌ മണ്ഡലം ചുമക്കണോ? എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ്‌ ചോദിച്ച് വാങ്ങണം: ശിവൻകുട്ടി

 

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ്‌ പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട്‌ മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ്‌ ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.


മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പുറത്താക്കൽ 
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനത്ത് നിന്നും രാജി ചോദിച്ച് വാങ്ങണമെന്ന ആവശ്യവും ഉയരുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കെ പി സി സി കടുത്ത നടപടി സ്വീകരിച്ചത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ രാഹുലിനെ പുറത്താക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചത്.

ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. കോടതി വിധി വന്നതിന് ശേഷമാണ്, നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെ പി സി സി  പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

 

തിരുവനന്തപുരം: അടുത്ത അ‍ഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്രല കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ (<5 mm/h) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ; ഉടൻ പാലക്കാട് എത്തിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ; ഉടൻ പാലക്കാട് എത്തിക്കും

 

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിർണായകം. പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയും ബെംഗളൂരു നഗരത്തിൽ രാഹുലിനായി പരിശോധനകൾ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം വേണ്ടത്.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുന്ന ഒരാളെയും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നടപടിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ആരെങ്കിലും വഴി വിട്ടുപോയാൽ അവർക്കെതിരെ നടപടി ഉണ്ടാകും. പരിധിയിൽ നിൽക്കാത്തത് കൊണ്ടാണ് നടപടിയെടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ

 

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതിയായ രവീന്ദ്രനാഥ് സോണിയെ 18 മാസത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. രവീന്ദ്രനാഥ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. യുഎഇയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നിന്‍റെ സൂത്രധാരനാണെന്നാണ് ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണിക്കെതിരെയുള്ള കുറ്റം.

ആരാണ് രവീന്ദ്ര നാഥ് സോണി?

ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്‍റെ ഉടമയും ഒരു വലിയ നിക്ഷേപ തട്ടിപ്പിലെ മുഖ്യ പ്രതിയുമായ 44 കാരനായ രവീന്ദ്രനാഥ് സോണി, രവീന്ദ്രനാഥ് തന്‍റെ കമ്പനി വഴി അസാധാരണമാം വിധം ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ വഞ്ചിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ്, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 36 ശതമാനമോ "ഗ്യാരണ്ടീഡ്" റിട്ടേൺ എന്നാണ് പരസ്യം നല്‍കിയത്.

തട്ടിയത് 902 കോടി രൂപ

ആദ്യമൊക്കെ കാര്യങ്ങൾ കൃത്യമായി നടന്നു. എന്നാല്‍ 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചു, പിന്നാലെ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാതെയായി. ഇതോടെ ഇന്ത്യൻ പ്രവാസികൾ അടക്കമുള്ള നൂറുകണക്കിന് യുഎഇക്കാർക്ക് 100 മില്യൺ യുഎസ് ഡോളറിലധികം (902 കോടിയോളം രൂപ) നഷ്ടമായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ചെക്കുകൾ മടങ്ങിത്തുടങ്ങിയതിന് പിന്നാലെ ബ്ലൂചിപ്പ് ഗ്രൂപ്പ് ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചു. രവീന്ദ്രനാഥ് അടക്കമുള്ള ജീവനക്കാരെയും കാണാതായി.

കേസ്, അന്വേഷണം, അറസ്റ്റ്

ജനുവരി 5 ന് ദില്ലി നിവാസിയായ അബ്ദുൾ കരീം നൽകിയ പരാതിയെ തുടർന്നാണ് രവീന്ദ്രനാഥിന്‍റെ അറസ്റ്റ്. 1.6 മില്യൺ ദിർഹം ( ഏകദേശം 4 കോടി രൂപ ) നിക്ഷേപിക്കാൻ സോണി തന്നെയും ദുബായിൽ ജോലി ചെയ്യുന്ന മകൻ തൽഹയെയും പ്രേരിപ്പിച്ചതായി കരീം ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചെങ്കിലും തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും രവീന്ദ്രനാഥിനെ കുറിച്ച് കഴിഞ്ഞ 18 മാസമായി വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ നവംബർ 30 -ന് ഡെറാഡൂണിൽ വെച്ചാണ് രവീന്ദ്രനാഥിനെ കാൺപൂർ പോലീസ് അറസ്റ്റ് ചെയ്യു. രവീന്ദ്രനാഥി തന്‍റെ ഒളിയിടത്തേക്ക് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതായിരുന്നു അറസ്റ്റിലേക്ക് നയിച്ചതെന്ന് കാണ്‍പൂ‍ർ പോലീസ് വ്യക്തമാക്കി. ഭക്ഷണ ഓർഡർ പിന്തുടർന്ന് രവീന്ദ്രനാഥിന്‍റെ ഒളിയിടം കണ്ടെത്തുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം

 

സ്ഥിരമായ പ്രഭാത ശീലങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ ദിവസം മുഴുവൻ പോസിറ്റീവ് ആയ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ഇത് മനസ്സിലും ശരീരത്തിലും മൊത്തത്തിലുള്ള സ്വാധീനം ചെലുത്തുന്നു.


ശ്രദ്ധ, ൽപ്പാദനക്ഷമത, മാനസിക വ്യക്തത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇനി മുതൽ ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണ്.

ഒന്ന്

ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷം മനുഷ്യശരീരം പലപ്പോഴും ഒരു പരിധിവരെ നിർജ്ജലീകരണം അനുഭവിക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കുന്നു. ഇത് ഊർജ്ജ നില നിലനിർത്തുന്നതിനും സഹായകമാണ്.

രണ്ട്

ദഹനനാളത്തെ ഉത്തേജിപ്പിച്ചുകൊണ്ട് ദഹനത്തെ സഹായിക്കാൻ ചൂടുവെള്ളത്തിന് കഴിയും. ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ ഇത് സഹായിക്കുകയും വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യും.

മൂന്ന്

ചൂടു വെള്ളം കുടിക്കുന്നത് വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് മാലിന്യങ്ങൾ ഫലപ്രദമായി പുറന്തള്ളാൻ കഴിയും.

നാല്

ഇളം ചൂടുവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കുകയും രാവിലെ മൊത്തത്തിലുള്ള ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യും.

അഞ്ച്

ചൂടുവെള്ളത്തിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. നിങ്ങളിലെ അമിത സ്ടെസ് കുറയ്ക്കാനും ചൂടു വെള്ളം സഹായകമാണ്.

ആറ്

ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും കൂടുതൽ വ്യക്തമായ നിറം നൽകാനും സഹായിക്കും. ചൂടുവെള്ളത്തിന് രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും.

ഏഴ്

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതുവഴി ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജേസൺ സ്റ്റാതം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു

ജേസൺ സ്റ്റാതം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു



 ജേസൺ സ്റ്റാതം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു


റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ അടുത്ത വർഷം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ സ്റ്റാതം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തും. ദി ഹോളിവുഡ് റിപ്പോർട്ടർ പങ്കിട്ട റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 2026 ജനുവരി 30 ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിക്ക് റോമൻ വോ ഈ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്, കൂടാതെ ‘ഗ്രീൻലാൻഡ്’, ‘ഏഞ്ചൽ ഹാസ് ഫാളൻ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ടയാളുമാണ്. ഇത് പ്രതീക്ഷകൾ ഉയർത്തുന്നു.

ജേസൺ സ്റ്റാതം പ്രധാന വേഷത്തിൽ എത്തുന്നു, ബോധി റേ, ഡാനിയൽ മെയ്‌സ്, നവോമി അക്കി, ബിൽ നൈഗി എന്നിവർ അദ്ദേഹത്തോടൊപ്പം ചേരും.


‘ഷെൽട്ടർ’ എന്ന ചിത്രത്തിന്റെ കഥാതന്തു


സമൂഹത്തിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ച ഒരു ഏകാന്ത മനുഷ്യന്റെ ജീവിതമാണ് ‘ഷെൽട്ടർ’ പിന്തുടരുന്നത്. കടലിനടുത്തുള്ള എല്ലാത്തിൽ നിന്നും അകന്ന് ഒറ്റപ്പെട്ട ഒരു വീട് അദ്ദേഹം നിർമ്മിക്കുകയും താമസിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു ദിവസം, അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു ശൃംഖല ആരംഭിക്കുന്നു. ഒടുവിൽ ഉള്ളിൽ വീശുന്ന കൊടുങ്കാറ്റിൽ നിന്ന് ഒരു പെൺകുട്ടിയെ അയാൾ രക്ഷിക്കുന്നു, ഈ പ്രവൃത്തി തനിക്ക് വരുത്തിവയ്ക്കുന്ന കോപത്തെക്കുറിച്ച് പൂർണ്ണമായും അറിയാതെ, താൻ കൈകാര്യം ചെയ്ത കാർഡുകൾ കൈകാര്യം ചെയ്യാനും വഴിയിൽ തന്റെ ഭൂതകാലത്തെ കൈകാര്യം ചെയ്യാനും അയാൾ നിർബന്ധിതനാകുന്നു. സിനിമയുടെ ചിത്രീകരണം പ്രധാനമായും യുണൈറ്റഡ് കിംഗ്ഡത്തെയും അയർലൻഡിനെയും കേന്ദ്രീകരിച്ചാണ്.


2024-ൽ കാൻസ് ഫിലിം മാർക്കറ്റിൽ അതിന്റെ പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം ആദ്യം വിറ്റഴിച്ചിരുന്നു.

https://youtu.be/RRBt7i7dLsY?si=Cvdu_PeQ1zRozfub

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രഹ്മോസ് തിരുവനന്തപുരം വിടില്ല; 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാന സർക്കാർ

ബ്രഹ്മോസ് തിരുവനന്തപുരം വിടില്ല; 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാന സർക്കാർ

 

ബ്രഹ്മോസ് ഏറോസ്പേസ് (Brahmos Aerospace) തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പറിച്ചുനടും എന്ന ഊഹാപോഹത്തിന് അന്ത്യംകുറിച്ച് നെട്ടുകാൽത്തേരിയിൽ സ്ഥലം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവ്. കളമശ്ശേരിയിലെ 100 ഏക്കർ എച്ച്.എം.ടി. ക്യാമ്പസിലേക്ക് ബ്രഹ്മോസ് പറിച്ചുനടും എന്ന അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളേറെയായി. തുറന്ന ജയിലുള്ള നെട്ടുകാൽത്തേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്നാണ് സ്ഥലംമാറ്റ ചർച്ച സജീവമായത്. ഇതേതുടർന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ നിന്നും നെട്ടുകാൽത്തേരിയിലെ ഭൂമി ബ്രഹ്മോസ് വികസനത്തിന് വിട്ടുകിട്ടാൻ അനുമതി തേടുകയായിരുന്നു. 180 ഏക്കർ ഭൂമി കൈമാറാനൊരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

"കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നുവെന്ന വാർത്ത സന്തോഷകരമാണ്.

മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം

ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ ഇരുവരുടെയും സുഹൃത്ത് മോഷ്ടിച്ചതെന്ന് സംശയം

 

ആലപ്പുഴ: കരീലക്കുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കഴിഞ്ഞ 30-ന് സ്കൂളിലെ അധ്യാപകർ നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽനിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തുകയും, ഇവ ഉടൻതന്നെ കരീലക്കുളങ്ങര പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ഇതിൽ അന്വേഷണം നടന്നുവരുന്നതിനിടെ, ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർഥി ഒരു വെടിയുണ്ട കൂടി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. റോഡിൽനിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് വിദ്യാർഥി പൊലീസിനോട് പറഞ്ഞതെങ്കിലും, സുഹൃത്തിന്റെ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഭയന്നാണ് ഈ വിദ്യാർഥി വെടിയുണ്ട കൈമാറിയതെന്നാണ് പൊലീസ് നിഗമനം.

ഈ രണ്ടു വിദ്യാർഥികളുടെയും സുഹൃത്തായ മറ്റൊരാൾ, തന്റെ ബന്ധുവായ വിമുക്തഭടന്റെ പക്കൽനിന്ന് വെടിയുണ്ടകൾ മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നിലവിൽ സംശയിക്കുന്നത്. പൊലീസ് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകളും കോടതിക്ക് കൈമാറിയ ശേഷം, ഇവ ഫൊറൻസിക് ബാലിസ്റ്റിക് വിദഗ്ധ വിഭാഗത്തിന്റെ പരിശോധനക്കായി അയക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലം രൂപതയുടെ അസാധാരണ അനുമതി, പള്ളിയിൽ മൃതദേഹം ദഹിപ്പിച്ചു; ഇനിമുതൽ അടക്കം ചെയ്യില്ല, തീരുമാനം സമീപവാസിയുടെ എതിർപ്പിൽ

കൊല്ലം രൂപതയുടെ അസാധാരണ അനുമതി, പള്ളിയിൽ മൃതദേഹം ദഹിപ്പിച്ചു; ഇനിമുതൽ അടക്കം ചെയ്യില്ല, തീരുമാനം സമീപവാസിയുടെ എതിർപ്പിൽ

 

കൊല്ലം: ക്രൈസ്തവ മതാചാരപ്രകാരം മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുകയാണ് പതിവ്. എന്നാൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി. ഇടവകയിൽ ഉൾപ്പെട്ടവർ മരിച്ചാൽ അരിനല്ലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം നടത്താറ്. വിശുദ്ധ ദേവസഹായം പിള്ള പള്ളിയിൽ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ഇവിടെ സംസ്കരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വമായി.


കല്ലറയിലോ മണ്ണിലോ സംസാരിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന. ഇതോടെ കൊല്ലം രൂപതയുടെ അനുമതി വാങ്ങി മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഇടവക അധികാരികൾ തീരുമാനിച്ചു. ഗ്യാസ് സംവിധാനമുപയോഗിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്. തുടർന്ന് ചാരം മതാചാരപ്രകാരം സെമിത്തേരിയിൽ തന്നെ അടക്കം ചെയ്യും. പ്രകൃതിക്കോ, പ്രദേശവാസികൾക്കോ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നുമില്ല. കോടതിവിധിയുടെ ലംഘനവും ഉണ്ടാകുന്നില്ല.

സ്ഥലപരിമിതി മറികടക്കാനും സാധിക്കുന്നു. രണ്ടു മൃതദേഹങ്ങൾ ഇത്തരത്തിൽ ഇവിടെ സംസ്കരിച്ചു കഴിഞ്ഞു. ഓശാന ഭവനത്തിൽ ക്ലീറ്റസിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ദഹിപ്പിച്ചത്. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഇനി ഈ രീതി തന്നെ പിന്തുടരാനാണ് പള്ളി ഭാരവാഹികളുടെ ആലോചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

 

തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക