Monday, 8 December 2025

വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ കുടുങ്ങിയത് അസോസിയേഷന്റെ ഇടപെടൽ മൂലം

വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ കുടുങ്ങിയത് അസോസിയേഷന്റെ ഇടപെടൽ മൂലം

 


ഈരാറ്റുപേട്ട : ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് പിണ്ണാക്കനാട് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ. കിടങ്ങൂർ സൗത്ത് മംഗലത്തും കുഴി വീട്ടിൽ എം എ രതീഷി (39) നെയാണ് തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. അസോസിയേഷനിൽ മെമ്പറായ ഹോട്ടലിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തിരിച്ചറിഞ് കൃത്യസമയത്ത് വിഷയത്തിൽ ഇടപെട്ട ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുമാണ് പ്രതിയെ കുടുക്കാൻ തിടനാട് പൊലീസിന് സഹായകരമായി പ്രവർത്തിച്ചത്. 


ഡിസംബർ അഞ്ചിന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പിണ്ണാക്കനാട് കീർത്തി ഹോട്ടൽ ഉടമ ജയനെ ഫോണിൽ വിളിച്ച് ഫുഡ് സേഫ്റ്റി ഓഫീസർ എന്ന പരിചയപ്പെടുത്തിയ യുവാവ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നുപേർക്ക് തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യപ്രശ്നം നേരിട്ടതായും , ഈ ഭക്ഷണസാമ്പളികൾ പരിശോധിക്കുന്നതിലേക്കായി മുപ്പതിനായിരം രൂപ ഫീസ് ആയി അടക്കണമെന്നുമായിരുന്നു ഭീഷണി. ഈ പണം ഗൂഗിൾ പേ ആയോ , അല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്ന ആളുടെ കൈവശമോ കൊടുത്തു വിടണമെന്നും തട്ടിപ്പുകാരൻ ഹോട്ടൽ ഉടമയോട് നിർദ്ദേശിച്ചിരുന്നു. 

ഫോൺ കോൾ വന്ന ഉടൻതന്നെ ജയൻ ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയുമായ എൻ പ്രതീഷിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് വിവരം പറഞ്ഞപ്പോഴാണ് ഇത്തരത്തിൽ ഫുഡ് സേഫ്റ്റി ഓഫീസിൽ നിന്നും ആരും ബന്ധപ്പെടില്ലെന്നും ഗൂഗിൾ പേയായി പണം ആവശ്യപ്പെടുകയുമില്ല  എന്ന വിവരം വ്യക്തമായത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇവർ വിവരം തിടനാട് പോലീസ് സംഘത്തെ അറിയിച്ചു. ജയൻ പണം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ഒരു ടാക്സി ഡ്രൈവർ കടയിൽ എത്തി. ഇയാളെ തടഞ്ഞുവെച്ച് ഹോട്ടൽ ഉടമ പോലീസിന് കൈമാറുകയായിരുന്നു. 

തുടർന്ന് തിടനാട് പോലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തു നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ പൂർണ്ണരൂപം വെളിവായത്. കേസിലെ പ്രതിയായ രതീഷ് സ്ഥിരമായി ഹോട്ടൽ, റസ്റ്റോറന്റ്  ബേക്കറി ഉടമകളെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തുന്ന ആളുകളിൽ നിന്നും പണം വാങ്ങാനാണ് ടാക്സി ഡ്രൈവറെ ഉപയോഗിച്ചിരുന്നത്. ഡോക്ടർ ആണെന്നാണ് ഇയാൾ എല്ലാവരെയും പരിചയപ്പെടുത്തിയിരുന്നതും. നേഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച പ്രതി ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തി പലസ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പും നടത്തിയിട്ടുണ്ട്. 

തൊടുപുഴയിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ താമസ സ്ഥലത്ത് എത്തിയ പാലാ ഡിവൈഎസ്പി കെ സദൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫി , എ എസ് ഐ മനോജ് , സിവിൽ പോലീസ് ഓഫീസർമാരായ റാഷ്ലി , ശ്രീജിത്ത് എന്നിവർ അടങ്ങുന്ന തിടനാട് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 7 December 2025

കോട്ടയത്ത്‌ ഈരാറ്റുപേട്ടയിൽ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറസ്റ്റിൽ

കോട്ടയത്ത്‌ ഈരാറ്റുപേട്ടയിൽ വ്യാജ ഫുഡ് സേഫ്റ്റി ഓഫീസർ അറസ്റ്റിൽ

 



 കോട്ടയം : രണ്ടു വർഷങ്ങളായി  കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നും ഫുഡ്‌ സേഫ്റ്റി ഇൻസ്‌പെക്ടർ ചമഞ്ഞ്  പണം തട്ടിയ ആളാണ് പോലീസ് പിടിയിലായത്. വ്യാജ ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥനായി തട്ടിപ്പ് നടത്തുന്ന ഡോക്ടർ അഭിനവ് എന്ന വ്യാജ പേരിൽ  അറിയപ്പെട്ടിരുന്ന രതീഷ്   ഇന്നലെ രാത്രി ഈരാറ്റുപേട്ട യിൽ നിന്നും അറസ്റ്റിലായി.  ഇപ്പോൾ തിടനാട് സ്റ്റേഷൻനിൽ ഇദ്ദേഹവും സഹായം ഉണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.

 ഡോക്ടർ അഭിനവ് എന്ന വിളിപ്പേരിൽ കൊടുങ്ങൂർ സ്വദേശിയായ രതീഷ് ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ആറുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പല ഹോട്ടലുകളിലും ബേക്കറികളിലും പലചരക്ക് കടകളിലും തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുന്ന രതീഷ് പലപ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ മെമ്പർ ആയ  പിണ്ണാക്കനാട് സ്വദേശിയിൽ നിന്ന്‌ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. KHRA മെമ്പറായ  വ്യക്തി യൂണിറ്റ് ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ടത് മൂലം ഇവരുടെ തട്ടിപ്പ് തിരിച്ചറിയുകയും  KHRA ജില്ലാ പ്രസിഡന്റ് കെ. കെ. ഫിലിപ്പ് കുട്ടി, മുൻ  പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്  നാസർ, സെക്രട്ടറി ഡയസ് എന്നിവരുടെ സംയോജിത ഇടപെടൽ മൂലം പണം നഷ്ടപ്പെടാതെ, സഹായിയായ ഡ്രൈവർ ആദ്യം കുടുക്കാൻ പോലീസിന് സഹായകമായി.

പല പ്രാവിശ്യം ജയിൽ ശിക്ഷ അനുഭവിച്ച ഈ വ്യക്തിക്ക് ജാമ്യം കിട്ടിയാൽ സമാന രീതിയിൽ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ ഈ കേസിന് ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ  കൊടുക്കണമെന്ന്  KHRA സംസ്ഥാന ജില്ലാ നേതാക്കൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 6 December 2025

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

 

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട്‌ നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന.

പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000 രൂപ എന്നിവയാണ് നിരക്ക്. നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് ഈടാക്കാൻ ആകില്ല. ബിസിനസ്സ് ക്ലാസ്സ്‌, ഉഡാൻ സർവീസുകൾക്ക് പരിധി ബാധകമല്ല.

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി വധുവും കാമുകനും

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി വധുവും കാമുകനും

 

വിവാഹം മുടക്കി ഒളിച്ചോടാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി 23-കാരിയും 25-കാരനായ കാമുകനും. ഉത്തര്‍പ്രദേശിലെ ചന്ദോഖ ഗ്രാമത്തിലാണ് സംഭവം നടന്നത്. 62 വയസ്സുള്ള ചന്ദ്രാവതിയാണ് വെടിയേറ്റ് മരിച്ചത്.

നവംബര്‍ 18-നാണ് റൂബി എന്ന പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന റൂബിക്ക് ഈ വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെ റൂബിയും കാമുകനായ രവി ശങ്കറും ചേര്‍ന്ന് അവളുടെ മുത്തശ്ശിയെ കൊലപ്പെടുത്തി വിവാഹം വൈകിപ്പിക്കാന്‍ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. പിന്നീട് ഒളിച്ചോടാനായിരുന്നു ഇരുവരുടെയും പദ്ധതി.

നവംബര്‍ 11-നാണ് ചന്ദ്രാവതി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി അലിഗഢ് സര്‍ക്കിള്‍ ഓഫീസര്‍ ശിവം സിംഗ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി



 തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.


ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. 23 കാരിയായ യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്‍ക്കെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്.

ആദ്യകേസിൽ അറസ്റ്റ് തടഞ്ഞുള്ള ഹര്‍ജി ഡിസംബര്‍ 15 നാണ് വീണ്ടും പരിഗണിക്കുക. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില്‍ ഫെനി നൈനാനും പ്രതിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജ തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ

വ്യാജ തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ

 

യുഎഇയിലെ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 13,000ത്തിലധികം വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് വ്യാജ തൊഴില്‍ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.

ലൈസന്‍സ് അനുസരിച്ചുള്ള യാതൊരു നടപടികളും സ്വീകരിക്കാതെയായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പല സ്ഥാപനങ്ങളും തൊഴിലാളികളുടെ പേര് വ്യാജമായി ചേര്‍ത്തതായും കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 34 ദശലക്ഷം ദിര്‍ഹത്തിലധികം പിഴ ചുമത്തി. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാനുള്ള യോഗ്യത താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഇതിന് പുറമെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ റേറ്റിംഗ് സംവിധാനത്തില്‍ ഇവയെ മൂന്നാമത് വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുമുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഈ വ്യാജ സ്ഥാപനങ്ങളെ വിലക്കിയതായും മന്ത്രാലയം അറിയിച്ചു. മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കും വലിയ പിഴ ചുമത്തി.

സ്മാര്‍ട്ട് മോണിറ്ററിങ്, പരിശോധനാ സംവിധാനങ്ങളിലൂടെയാണ് നിയമ ലംഘനങ്ങള്‍ മന്ത്രാലയം കണ്ടെത്തുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സൂചനകള്‍ അടിസ്ഥാനമാക്കി നിയമലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും മന്ത്രാലയം പ്രതിഞ്ജാ ബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പറിന് പുറമെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലും ഇതിനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി; സിഇഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി; സിഇഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം

 

ന്യൂഡൽഹി: വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. വിമാനയാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇൻഡിഗോക്കെതിരെ വൻ തുക പിഴ ചുമത്താനും നീക്കമുള്ളതായി വൃത്തങ്ങൾ അറിയിച്ചു.

ഇൻഡിഗോയ്ക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലെ എയർലൈനിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിയെക്കാൾ ഏറ്റവും വലിയ നടപടിയാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പ്രതിസന്ധിയി‌ലായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്നലെ രം​ഗത്തെത്തിയിരുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡിസംബർ 10 നും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കും. യാത്രക്കാർ സഹകരിക്കണമെന്നും സിഇഒ അഭ്യർത്ഥിച്ചിരുന്നു. പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി

ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി

 

തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഭൂമിക്കൊള്ള നടന്നതായി പരാതി. കൊച്ചിൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ഭക്തയുടെ ഭൂമി തട്ടിയെടുത്തതായാണ് പരാതി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ സുനിൽകുമാറിനെതിരെയാണ് പരാതിയുള്ളത്. പരാതിക്കാരനായ നെട്ടിശ്ശേരി സ്വദേശി ഇ സരീഷ് വിജിലൻസിനാണ് പരാതി നൽകിയത്.

ക്ഷേത്രത്തിനു ദാനമായി കിട്ടിയ 70 സെൻ്റ് ഭൂമി സുനിൽ കുമാർ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഇയാൾ സ്വന്തം പേരിലേക്ക് മാറ്റി. റിട്ടയേർഡ് അധ്യാപികയായ എ കുഞ്ഞിക്കാവുഅമ്മ ക്ഷേത്രത്തിനു ഇഷ്ടദാനം നൽകിയ ഭൂമിയാണിത്. ഭൂമി വിറ്റ് വില്വാദ്രിനാഥ ക്ഷേത്രം നവീകരിക്കണമെന്നായിരുന്നു ഒസ്യത്ത്. എന്നാൽ, ഇഷ്ടദാനമായി ഭൂമി കിട്ടിയ വിവരം സുനിൽകുമാർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നില്ലെന്നും ഭക്തയുടെ മരണശേഷം ഇയാൾ ഭൂമിയുടെ നികുതിയടച്ച് സ്വന്തം പേരിലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. വിജിലൻസ് എറണാകുളം റേഞ്ച് പോലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസറ്റ് ഹോംസ് ഉള്‍പ്പെടെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; നികുതി വെട്ടിപ്പ് കണ്ടെത്തി

അസറ്റ് ഹോംസ് ഉള്‍പ്പെടെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; നികുതി വെട്ടിപ്പ് കണ്ടെത്തി

 

കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ്, അസറ്റ് ഹോംസ്, ഫേവറേറ്റ് ഹോംസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ബെംഗളൂരു അടക്കം 15 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നികുതി വെട്ടിപ്പ് നടന്നതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി. വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടാറ്റ ടിയാഗോ ഇവി: വിലയിൽ വൻ ഇടിവ്

ടാറ്റ ടിയാഗോ ഇവി: വിലയിൽ വൻ ഇടിവ്

 

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ഫോർ വീലർ നിരയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ടിയാഗോ ഇവി. വർഷാവസാന കിഴിവ് കാരണം ഈ മാസം, ഈ ഇലക്ട്രിക് കാർ ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ടിയാഗോ ഇവി MR, LR വകഭേദങ്ങൾ 1.65 ലക്ഷം രൂപ വരെ മൊത്തം കിഴിവോടെ വാങ്ങാം. ഇതിൽ ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് ഓഫർ, ലോയൽറ്റി സ്കീം എന്നിവ ഉൾപ്പെടുന്നു. ബ്രാൻഡ് 'ഗ്രീൻ ബോണസ്' എന്നാണ് ക്യാഷ് ഡിസ്‌കൗണ്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോ ഇവിയുടെ നാല് വകഭേദങ്ങളുടെ വില 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് എല്ലാ വകഭേദങ്ങളിലും കിഴിവ് ലഭ്യമാകും. അതായത് ഈ കാർ ഈ മാസം വെറും 6.49 ലക്ഷം രൂപയ്ക്ക് വാങ്ങാം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യപ്പെടും. അതേസമയം, ഒറ്റ ചാർജിൽ 275 കിലോമീറ്റർ റേഞ്ച് ഇത് നൽകുന്നു.

ടാറ്റ ടിയാഗോ ഇവി സവിശേഷതകൾ

XE, XT, XZ+, XZ+ Lux എന്നീ നാല് വേരിയന്റുകളിൽ ടിയാഗോ ഇവി ലഭ്യമാണ്. ടീൽ ബ്ലൂ, ഡേറ്റോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. മോഡലിൽ കമ്പനി ചില അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. സാധാരണ ക്രോം ടാറ്റ ലോഗോ ഇപ്പോൾ ഇല്ല. പുതിയ 2D ടാറ്റ ലോഗോ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിച്ചു. ഫ്രണ്ട് ഗ്രില്ലിലും ടെയിൽഗേറ്റിലും സ്റ്റിയറിംഗ് വീലിലും പോലും ഇത് കാണാം.

2024-ൽ അപ്‌ഡേറ്റ് ലഭിച്ച ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോൾ ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം കൂടി ലഭിക്കുന്നു. ഈ സവിശേഷത ടോപ്പ്-സ്പെക്ക് 'XZ+ ടെക് ലക്സ്' വേരിയന്റിൽ ലഭ്യമാണ്. ഇലക്ട്രിക് ഹാച്ച്ബാക്കിൽ യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. XZ+ മുതൽ എല്ലാ വേരിയന്‍റുകളിലും ഇത് ഇപ്പോൾ ലഭ്യമാകും. ടിയാഗോ ഇവിയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ ഒരു പുതിയ ഗിയർ സെലക്ടർ നോബുമായി വരുന്നു. ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് 15A സോക്കറ്റ് ഉപയോഗിച്ചും ചാർജ് ചെയ്യാൻ കഴിയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം; ജിയോയുമായി ധാരണാപത്രം ഒപ്പുവെച്ച് എന്‍എച്ച്എഐ

ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം; ജിയോയുമായി ധാരണാപത്രം ഒപ്പുവെച്ച് എന്‍എച്ച്എഐ

 

കൊച്ചി: ദേശീയ ഹൈവേകളില്‍ ടെലികോം അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) റിലയന്‍സ് ജിയോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ നേരിട്ട് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി ദേശീയപാത യാത്രയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പങ്കാളിത്തം.

റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് വേണ്ടി ഇനി കണ്ണോടിക്കേണ്ടതില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് നിങ്ങള്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പുകള്‍ എത്തും. എസ്എംഎസ്, വാട്ട്‌സ്ആപ്പ് ഹൈ-പ്രയോറിറ്റി കോളുകള്‍ എന്നിവ വഴിയാണ് ഈ സുരക്ഷാ സന്ദേശങ്ങള്‍ യാത്രക്കാരിലേക്ക് എത്തുക. ഈ സംവിധാനം എന്‍എച്ച്എഐ-യുടെ 'രാജ്മാര്‍ഗ് യാത്ര' മൊബൈല്‍ ആപ്ലിക്കേഷനുമായും 1033 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായും ഘട്ടം ഘട്ടമായി സംയോജിപ്പിക്കും. ഇത് ഒരു ഒറ്റപ്പെട്ട സംവിധാനമായി പ്രവര്‍ത്തിക്കാതെ, നിലവിലുള്ള സുരക്ഷാ ശൃംഖലയുടെ ഭാഗമാകും. ഡ്രൈവര്‍മാര്‍ക്ക് അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയാനും വേഗത ക്രമീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കാനും ഇത് അവസരം നല്‍കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസുകളിൽ നാട്ടുകാരുടെ ബഹളം, സ്വകാര്യ കമ്പനി മൊബൈൽ ആപ്പ് നിർത്തി, സിം നൽകാനാവാതെ ബിഎസ്എൻഎൽ

ഓഫീസുകളിൽ നാട്ടുകാരുടെ ബഹളം, സ്വകാര്യ കമ്പനി മൊബൈൽ ആപ്പ് നിർത്തി, സിം നൽകാനാവാതെ ബിഎസ്എൻഎൽ

 



ഉപയോക്താക്കൾക്ക് സിം കാർഡുമായി ബന്ധപ്പെട്ട് ഒരു സേവനവും നൽകാൻകഴിയാതെ ബിഎസ്എൻഎൽ. നാലു ദിവസമായി ഇതാണ് സ്ഥിതി. പുതിയ സിം കാർഡോ ഡ്യൂപ്ലിക്കേറ്റ് സിം കാർഡോ എടുക്കാൻകഴിയാത്ത സ്ഥിതിയാണിപ്പോൾ. ഡിസംബർ ഒന്നുമുതൽ രാജ്യത്ത് പുതുതായി ബിഎസ്എൻഎൽ വരിക്കാർ ഉണ്ടായിട്ടില്ല. 

കാർഡുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യംചെയ്തിരുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച കമ്പനി സേവനം അവസാനിപ്പിച്ചതാണ് താളംതെറ്റാനിടയാക്കിയത്.

എക്സ്‌ചേഞ്ചുകളിലും കസ്റ്റമർ സർവീസ് സെന്ററുകളിലും ആളുകളെത്തി പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ഫോൺ നഷ്ടപ്പെടുകയോ സിം കാർഡിന് എന്തെങ്കിലും പ്രശ്നമുണ്ടാവുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാൻവരുന്നവരാണ് പ്രകോപിതരാവുന്നത്. സിം കാർഡ് നൽകുന്ന മൊബൈൽ ആപ്പിന് തകരാറാണെന്നും രാജ്യമൊട്ടാകെയുള്ള പ്രശ്നമാണെന്നും പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ജീവനക്കാർ ഇപ്പോൾ ചെയ്യുന്നത്.

നിശ്ചലമായത് സഞ്ചാർ ആധാർ ആപ്പ്

ഉപയോക്താക്കളുടെ വിവരങ്ങൾ (ഡേറ്റ) ശേഖരിച്ച് സിംകാർഡ് നൽകാൻ ജീവനക്കാർക്ക് നൽകിയിരിക്കുന്ന മൊബൈൽ ആപ്പാണ് സഞ്ചാർ ആധാർ. ആറു വർഷംമുൻപ്‌ ഇന്റൻസ് എന്ന സ്വകാര്യ കമ്പനിയാണ് ഈ ആപ്പ് വികസിപ്പിച്ചത്. ഈ കമ്പനിക്ക് ഓരോ വർഷവും കരാർ നീട്ടിനൽകിവരുകയായിരുന്നു. ഓരോമാസവും കമ്പനിക്ക് ബിഎസ്എൻഎൽ തുക നൽകിയിരുന്നു.

എന്നാൽ, നാലുമാസംമുൻപ്‌ തുക കൊടുക്കുന്നതിൽ വീഴ്ചയുണ്ടായി. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായി. നവംബർ 30 വരെയായിരുന്നു കരാറിന്റെ അവസാനദിവസം. അന്നു രാത്രി 12-ന് മൊബൈൽ ആപ്പിന്റെ സേവനം അവസാനിപ്പിച്ചു.

തങ്ങളുടെ ഐടി വിഭാഗം വികസിപ്പിക്കുന്ന മൊബൈൽ ആപ്പ് ഉടൻ നിലവിൽവരുമെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. കേരള സർക്കിളിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്

ബിഎസ്എൻഎലിന്റെ ഡേറ്റയും കമ്പനിക്ക് സ്വന്തം

സഞ്ചാർ ആധാർ ആപ്പിലൂടെ വരുന്ന ഡേറ്റ ബിഎസ്എൻഎലിന്റെ സഞ്ചാർ സോഫ്റ്റ് എന്ന പോർട്ടലിലേക്കാണ് പോകുന്നത്. എന്നാൽ, അതിനുമുൻപ്‌ സഞ്ചാർ ആധാറിലൂടെ എല്ലാ വിവരങ്ങളും ഇന്റൻസ് കമ്പനിയുടെ കൈവശവും എത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ട; ഉത്തരവാദി ദേശീയപാത അതോറിറ്റി: മുഖ്യമന്ത്രി

ദേശീയപാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ട; ഉത്തരവാദി ദേശീയപാത അതോറിറ്റി: മുഖ്യമന്ത്രി

 

തൃശ്ശൂര്‍: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66 ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. ദേശീയ പാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'കേരള സര്‍ക്കാരിന്റെ തലയിലിടാന്‍ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഡിസൈന്‍ മുതല്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ദേശീയ പാതയുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയം സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാഹനം അടക്കമുള്ള നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക