Thursday, 11 December 2025

ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, പറമ്പിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണം: മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, പറമ്പിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണം: മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

 

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലനെന്നും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നേരത്തെയും നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ ഒന്നില്‍ കൂടുതല്‍ അടിയേറ്റതിന്റെ മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1.53 നുളള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചിത്രപ്രിയയ്ക്കൊപ്പമുണ്ടായിരുന്നത് അലനാണ് എന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടു എന്നാണ് തുടക്കത്തില്‍ അലന്‍ പറഞ്ഞത്. ഇതോടെ ഇയാളെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാനഡയില്‍ ആശുപത്രിയിലെത്തി വനിതാ ഡോക്ടര്‍മാര്‍ക്കു മുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കാനഡയില്‍ ആശുപത്രിയിലെത്തി വനിതാ ഡോക്ടര്‍മാര്‍ക്കു മുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

 


കാനഡ: ടൊറന്റോ മേഖലയിലെ മിസിസാഗ നഗരത്തിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ ഇന്ത്യക്കാരനായ യുവാവ് അറസ്റ്റിൽ. വൈഭവിനെയാണ് (25) പീൽ റീജിയണൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നടിച്ച് ആശുപത്രിയിലെത്തിയ പ്രതി വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. മിസിസാഗയിലുടനീളമുള്ള ഒന്നിലധികം ക്ലിനിക്കുകളിലെ വനിതാ ജീവനക്കാർക്ക് നേരെ ഈ വർഷം പ്രതി അതിക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ പോലീസ് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.


പ്രതി ചില അവസരങ്ങളിൽ തെറ്റായ ഐഡന്റിറ്റി ഉപയോഗിച്ചാണ് ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നത്. ആകാശ്ദീപ് സിങ് എന്ന കള്ളപ്പേരും യുവാവ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഡിസംബർ 4-നാണ് വൈഭവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കൽ, കൈവശം വെക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് വൈഭവിനെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ വൈഭവ് കസ്റ്റഡിയിൽ തുടരുകയാണ്. പ്രതിയുടെ അതിക്രമങ്ങൾക്ക് ഇരയായ കൂടുതൽ പേരുണ്ടാകാൻ സാധ്യതയുണ്ടെന്നും അത്തരത്തിലുള്ളവർ മുന്നോട്ട് വന്ന് അന്വേഷണത്തെ സഹായിക്കണമെന്നും പീൽ റീജിയണൽ പോലീസ് അഭ്യർഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ

 

ദില്ലി: മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂർ’ പരിപാടിയിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ ഷെഡ്യൂളിലുണ്ട്. ബാഴ്‌സലോണയിലും ഇന്റർ മയാമിയിലും മെസിയുടെ സഹതാരമായ ഇതിഹാസ സ്‌ട്രൈക്കർ ലൂയിസ് സുവാരസും ഫിഫ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി ഇന്ത്യയിലെത്തുന്നുണ്ട് എന്നതാണ് സവിശേഷത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാദം തുടങ്ങാനിരിക്കെ സന്ദേശ്ഖലി കേസിലെ പ്രധാന സാക്ഷിക്ക് അപകടത്തിൽ ഗുരുതര പരിക്ക്, മകൻ മരിച്ചു

വാദം തുടങ്ങാനിരിക്കെ സന്ദേശ്ഖലി കേസിലെ പ്രധാന സാക്ഷിക്ക് അപകടത്തിൽ ഗുരുതര പരിക്ക്, മകൻ മരിച്ചു



 കൊൽക്കത്ത: പശ്ചിമബംഗാളിലെ വിവാദമായ സന്ദേശ്ഖലി കേസിലെ പ്രധാനസാക്ഷി ഭോലനാഥ് ഘോഷിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ ഇളയമകനും കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു. ബുധനാഴ്ച കോടതിയിലേക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ട്രക്ക്, ഘോഷ് സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബോയ്‌റാമാരി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ച് നീക്കി സമീപത്തെ ജലാശയത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഘോഷിന്റെ ഇളയ മകൻ സത്യജിത് ഘോഷ് (32), കാറിന്റെ ഡ്രൈവർ സഹനൂർ മൊല്ല (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഘോഷ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജയിലിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്‌ഖ് ഷാജഹാനെതിരായ സന്ദേശ്ഖലി കേസുമായി ബന്ധപ്പെട്ട് മൊഴിനൽകാൻ കോടതിയിലേക്ക് പുറപ്പെട്ടതായിരുന്നു ഘോഷ്. 2024 ജനുവരിയിൽ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിലും ഷാജഹാനെ പ്രതിചേർത്ത അനുബന്ധ സിബിഐ അന്വേഷണങ്ങളിലും പ്രധാന സാക്ഷികളിൽ ഒരാളാണ് ഭോലനാഥ് ഘോഷ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ വാർഷികം ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

വിവാഹ വാർഷികം ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

 

ആലപ്പുഴ: അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം. എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന (24) ആണ് മരിച്ചത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു മെറീന. ഇതിനിടെയാണ് അപകടം. ഭര്‍ത്താവുമായി പോകുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മെറീന മരിച്ചു.

ഇന്ന് രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കോളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം അമൃതാനന്ദമയി ആശുപതിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. കൊച്ചിയില്‍ നിന്ന് ട്രെയിനില്‍ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാന്‍ ഭര്‍ത്താവ് ഷാനോ സ്‌റ്റേഷനിലെത്തി. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനോയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ

ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ

 


ലോകത്ത് മികവ് പുലർത്തുന്ന അഞ്ച് അത്യാധുനിക എയർലൈനുകളെ റാങ്ക് ചെയ്ത് ബിസിനസ് ട്രാവലർ. 95,000-ത്തിലധികം യാത്രക്കാരാണ് 2025ലെ ഏറ്റവും മികച്ച എയർലൈനുകളെ നിർണ്ണയിക്കാൻ വോട്ട് ചെയ്തത്.  


ബെസ്റ്റ് ഇൻ ദി വേൾഡ്

ബെസ്റ്റ് ഇൻ ദി വേൾഡ് വിഭാഗത്തിൽ യാത്രക്കാരുടെ വോട്ടുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എയർലൈനുകൾ ഏതൊക്കെയാണെന്ന് നോക്കാം.


ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്സാണ് പട്ടികയിൽ ഒന്നാമത്. ആഡംബരപൂർണ്ണമായ ഖത്തർ എയർവേയ്സിന്റെ ക്യുസ്യൂട്ട്, മികച്ച സേവനം, ആധുനികമായ ഫ്ലീറ്റ്, മികച്ച ഭക്ഷണരീതി എന്നിവയാൽ യാത്രക്കാരുടെ പ്രീതി സ്വന്തമാക്കി. ദോഹ വഴി വിപുലമായ ആഗോള ശൃംഖല, കൃത്യമായ ടൈം മാനേജ്മെന്റ്, സ്ഥിരമായി ഉയർന്ന ഉപഭോക്തൃ സംതൃപ്തി എന്നിവയാണ് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഖത്തർ എയർവേയ്സിനെ സ​ഹായിച്ച പ്രധാന ഘടകങ്ങൾ. 


സിംഗപ്പൂർ എയർലൈൻസ്

സിം​ഗപ്പൂർ എയർലൈൻസാണ് രണ്ടാം സ്ഥാനത്ത്. പ്രീമിയം ക്യാബിനുകളാണ് സിം​ഗപ്പൂർ എയർലൈൻസിന്റെ സവിശേഷത. A380 സർവീസിൽ യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. ഊഷ്മളവും പ്രൊഫഷണലുമായ ഏഷ്യൻ ആതിഥ്യമര്യാദ, വിപുലമായ ഇൻ-ഫ്ലൈറ്റ് വിനോദ സംവിധാനങ്ങൾ, രുചികരമായ ഭക്ഷണം എന്നിവയെ യാത്രക്കാർ പ്രശംസിക്കുന്നു.


എമിറേറ്റ്സ്

എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസിനാണ് യാത്രക്കാരുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫ്ലോർ-ടു-സീലിംഗ് വാതിലുകളുള്ള സ്വകാര്യ സ്യൂട്ടുകൾ, സീറോ-ഗ്രാവിറ്റി സീറ്റുകൾ, A380-ൽ ഓൺബോർഡ് ഷവർ സ്പാകൾ, എയർപോർട്ട് ട്രാൻസ്ഫറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള ഇന്റർമീഡിയറ്റ് ഓപ്ഷനായി ആഗോളതലത്തിൽ അംഗീകാരം ലഭിച്ച ഒരു പുതിയ പ്രീമിയം ഇക്കണോമി ക്ലാസും എയർലൈൻ അവതരിപ്പിച്ചിട്ടുണ്ട്.


കാത്തേ പസഫിക്

ഹോങ്കോങ്ങിന്റെ ദേശീയ വിമാന കമ്പനിയാണ് കാത്തെ പസഫിക് ലിമിറ്റഡ്. സുഖകരവും പുതുക്കിയതുമായ ക്യാബിൻ ഡിസൈനുകളും വിശാലമായ സ്ഥലസൗകര്യവും യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നു. കാത്തേ പസഫിക്കിന്റെ ഇക്കണോമി ക്ലാസിനോട് യാത്രക്കാർക്ക് അതീവ താത്പ്പര്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് വാഗ്ദാനം ചെയ്യുന്ന കാത്തേ പസഫിക്, എല്ലാ ക്യാബിനുകളിലും വിപുലമായ 4K കണ്ടന്റ് ഓപ്ഷനുകൾ അവതരിപ്പിച്ച ആദ്യ കമ്പനിയായി മാറി. 


ടർക്കിഷ് എയർലൈൻസ്

എല്ലാ ക്ലാസുകളിലെയും ഓൺബോർഡ് ഡൈനിംഗിന് യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ടർക്കിഷ് എയർലൈൻസ്. ടർക്കിഷ് ഡോ & കോയുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇത് എപ്പോഴും യാത്രക്കാരുടെ ഫേവറിറ്റായി തുടരുന്നു. 129-ലധികം രാജ്യങ്ങളിലേക്ക് പറക്കുന്ന ഈ എയർലൈൻ ലോകത്തിലെ മറ്റേതൊരു കാരിയറേക്കാളും കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.

സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍

രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍

 


പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചുരാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം 2025ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സിബിസിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ എട്ടിനാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. തുടര്‍ന്ന് വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളോടൊപ്പം സിബിസിഐയെ കക്ഷി ചേർത്തു.

രാജസ്ഥാനിലെ പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ സൗകര്യമൊരുക്കിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് കണ്ടുകെട്ടാനും സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം കോടതി ഇടപെടല്‍ ഇല്ലാതെ തന്നെ നടത്താനും നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകള്‍ കൃത്യമായ നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശതത്വങ്ങള്‍ പാലിക്കുന്നില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സിബിസിഐ ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമത്തിന്റെ ഭാഷയെയും സിബിസിഐ ചോദ്യം ചെയ്തിട്ടുണ്ട്. ''പ്രലോഭിപ്പിക്കുക,'' ''തെറ്റായ വിവരങ്ങള്‍'', അല്ലെങ്കില്‍ ''മറ്റേതെങ്കിലും വഞ്ചനാപരമായ രീതികള്‍'' എന്നിവയിലൂടെ നേടുന്ന മതപരിവര്‍ത്തനത്തെ ഈ നിയമം നിരോധിക്കുന്നു. ഈ പദങ്ങള്‍ വളരെയധികം അവ്യക്തമായതിനാല്‍ സ്വമേധയായുള്ള മതപരമായ തീരുമാനങ്ങളെയോ സമാധാനപരമായ മത ആവിഷ്‌കാരത്തെയോ ലക്ഷ്യം വയ്ക്കാന്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായ സാധാരണ പിന്തുടരുന്ന പ്രവര്‍ത്തികള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ സുവിശേഷ ജോലി എന്നിവ ബലപ്രയോഗമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇത് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

 

തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.ചൊവ്വാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈൽ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്. ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോയോ ബസോ കാത്തിരിക്കണ്ട; യാത്രക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടിന് പരിഹാരവുമായി കേരളത്തിലെ റെയിൽവേ സ്റ്റേഷൻ

ഓട്ടോയോ ബസോ കാത്തിരിക്കണ്ട; യാത്രക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടിന് പരിഹാരവുമായി കേരളത്തിലെ റെയിൽവേ സ്റ്റേഷൻ

 


കോഴിക്കോട്: യാത്രക്കാരുടെ വലിയൊരു പ്രശ്നത്തിന് പരിഹാരവുമായി കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ. പരീക്ഷയ്‌ക്കോ ഇന്റർവ്യൂനോ ഒക്കെ കോഴിക്കോടെത്തുന്നവർക്ക് ഇനി ഓട്ടോയോ ബസോ കാത്തിരുന്ന് ബുദ്ധിമുട്ടുകയോ, ഓട്ടോക്കാർ അമിത ചാർജ് വാങ്ങിയെന്ന് പറഞ്ഞ് തർക്കിക്കുകയോ ചെയ്യേണ്ട കാര്യമില്ല. റെന്റ് എ ബൈക്ക് സേവനമാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.

റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക്ക് ചെയ്യുക. ഇതിനുസമീപമായി ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. ചാർജിംഗ് സ്റ്റേഷനും ഉണ്ട്. ആധാറിന്റെ ഒറിജിനലും രണ്ട് വർഷം മുൻപെടുത്ത ഡ്രൈവിംഗ് ലൈസൻസിന്റെ ഒറിജിനലും കാണിച്ചാൽ ബൈക്ക് റെന്റിനെടുക്കാം. 1000 രൂപ സെക്യൂരിറ്റിയായി നൽകണം. വാഹനം തിരിച്ചുകൊടുക്കുമ്പോൾ ഈ പണം തിരികെ കിട്ടും.ഫുൾ ചാർജോടെയായിരിക്കും ബൈക്ക് നൽകുക. യാത്രയ്ക്കിടെ ചാർജ് തീർന്നാൽ വഴിയിലെവിടെയെങ്കിലുംവച്ച് ചാർജ് ചെയ്യേണ്ടിവരും. അതിന്റെ ചെലവ് വാടകയ്‌ക്കെടുത്തയാൾ വഹിക്കണം. ബൈക്കിന്‌ മണിക്കൂറിന് അമ്പത് രൂപയാണ് വാടകയായി ഈടാക്കുക. ഒരു ദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. വണ്ടിയുമായി പോകുമ്പോൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ വാടകയ്‌ക്കെടുത്തയാൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസ വാടക കൊടുക്കേണ്ടിവരും.ഒരു ഹെൽമറ്റ് വണ്ടിയ്‌ക്കൊപ്പം നൽകും. രണ്ടാമതൊന്ന് ആവശ്യമുണ്ടെങ്കിൽ 50 രൂപ നൽകേണ്ടിവരും. 24 മണിക്കൂർ വാടകയ്‌ക്കെടുക്കുന്നവർക്ക് ചാർജ് കൂടി നൽകും. എത്ര ദിവസം വേണമെങ്കിലും വാടകയ്‌ക്കെടുക്കാം. ആദ്യഘട്ടത്തിൽ എട്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് എത്തിച്ചത്. പെരിന്തൽമണ്ണ എഫ് ജെ ബിസിനസ് ആൻഡ് ഇനവേഷൻസാണ് ഈ സ്ഥാപനം നടത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ



 ഇടുക്കിയിൽ ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5വർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോടായിരുന്നു അതിക്രമം എന്നാണ് കേസ് സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടായിരുന്നു ക്രൂരത. 2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം.ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിൻ്റെ മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു.

പ്രതിയുടെ മകളും അതിജീവിതയും വീടിൻ്റെ ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിൻ്റെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനുളള നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്

 

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞ് നിന്നെങ്കിലും കഴിഞ്ഞദിവസം 640 രൂപയുടെ വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള സ്വര്‍ണവിപണിയില്‍ ഔണ്‍സിന് 4200ഡോളറായി വില നില്‍ക്കുമ്പോഴും 2026ല്‍ സ്വര്‍ണവില വര്‍ധിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണവില ഔണ്‍സിന് 5,000ഡോളര്‍ ആയി ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

80 രൂപ കുറഞ്ഞതോടെ വിപണിയില്‍ പവന്റെ നിരക്ക് 95,480 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 11,935 രൂപയില്‍ എത്തി. വില്‍പ്പന വില 95,480 രൂപായാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9875 രൂപയാണ് ഇന്നത്തെ വില. ഇതൊടെ പവന്റെ വില 79,000 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 79,040 രൂപയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

 


100 മീറ്റർ നീന്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി രത്‌നഗിരിയിൽ നിന്നുള്ള ഒരു വയസും 9 മാസവും പ്രായമുള്ള വേദ പരേഷ്. 11 മാസത്തെ പരിശീലനത്തിലൂടെഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു. ‘ഇന്ത്യഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. 25 മീറ്റർ നീളമുള്ള പൂളിൽ നാല് ലാപ്പുകൾ ഉൾപ്പെടുന്ന ദൂരം വേദ പൂർത്തിയാക്കിയത് 10 മിനിറ്റും 8 സെക്കൻഡും കൊണ്ടാണ്. ബുപ്രാദേശിക മുനിസിപ്പൽ നീന്തൽ കുളത്തിൽ ചേട്ടൻ പരിശീലിക്കുന്നതിനോടൊപ്പം വേദയുടെയും നീന്തൽ യാത്ര ആരംഭിക്കുകയായിരുന്നു. കോച്ച് മഹേഷ് മിൽകെയുടെയും ഭാര്യ ഗൗരി മിൽകെയുടെയും മേൽനോട്ടത്തിൽ ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ പരിശീലനം തുടങ്ങി. ഈ വലിയ നേട്ടം കയ്യെത്തി പിടിച്ചത് വെറും 11 മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആത്മവിശ്വാസത്തോടെ വേദ വെള്ളത്തിലേക്ക് ഊളിയിടുന്നതും അനായാസം ഓരോ ലാപ്പുംഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു. പൂർത്തിയാക്കുന്നതും കാണാം.ക്ക് ഓഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. എന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു.പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു.ഫ് റെക്കോർഡ്‌സി’ല്‍ ഇടംപിടിച്ചു ഈ കൊച്ചുമിടുക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക