കൊൽക്കത്ത: പശ്ചിമബംഗാളിലെ വിവാദമായ സന്ദേശ്ഖലി കേസിലെ പ്രധാനസാക്ഷി ഭോലനാഥ് ഘോഷിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ ഇളയമകനും കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു. ബുധനാഴ്ച കോടതിയിലേക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ട്രക്ക്, ഘോഷ് സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബോയ്‌റാമാരി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ച് നീക്കി സമീപത്തെ ജലാശയത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഘോഷിന്റെ ഇളയ മകൻ സത്യജിത് ഘോഷ് (32), കാറിന്റെ ഡ്രൈവർ സഹനൂർ മൊല്ല (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഘോഷ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജയിലിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്‌ഖ് ഷാജഹാനെതിരായ സന്ദേശ്ഖലി കേസുമായി ബന്ധപ്പെട്ട് മൊഴിനൽകാൻ കോടതിയിലേക്ക് പുറപ്പെട്ടതായിരുന്നു ഘോഷ്. 2024 ജനുവരിയിൽ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിലും ഷാജഹാനെ പ്രതിചേർത്ത അനുബന്ധ സിബിഐ അന്വേഷണങ്ങളിലും പ്രധാന സാക്ഷികളിൽ ഒരാളാണ് ഭോലനാഥ് ഘോഷ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.