Friday, 12 December 2025

ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ

ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ

 

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ വിശദീകരണവുമായി എ എസ് പി ഹർദീക് മീണ. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി വീഡിയോ ആണ് ഇത് പൊലീസ് കൊടുത്തതല്ലെന്നും ഈ ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നും എഎസ്പി പറഞ്ഞു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് കുടുംബം രംഗത്തെത്തിയത്.

ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. മലയാറ്റൂര്‍ പള്ളി പരിസരത്ത് ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് ദൃശ്യം. ചിത്രപ്രിയയുടെ സുഹൃത്ത് അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപെടുത്തിയെന്നുമാണ് അലൻ പൊലീസിന് നൽകിയ മൊഴി. ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ് ചിത്രപ്രിയ. ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം ; പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ്

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം ; പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ്

 

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം. വേങ്ങാട് പഞ്ചായത്ത് പതിനാറാം വാർഡിലെ സ്ഥാനാർത്ഥി ഷീന ടിക്കാണ് മർദനമേറ്റത്. മമ്പറം ജനസേവന കേന്ദ്രത്തിലേക്ക് എത്തിയ സംഘമാണ് അതിക്രമം നടത്തിയത്. ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും ആക്രമികൾ തകർത്തു.

ബൂത്ത് ഏജൻ്റ് നരേന്ദ്ര ബാബുവിനും മർദനമേറ്റു. നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രമാണ് ആക്രമികൾ തകർത്തത്. പിന്നിൽ സിപിഐഎം എന്നാണ് കോൺഗ്രസ് ആരോപണം. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ

16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ


 
ദില്ലി: അടുത്ത സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ സി‌എസ് ഷെട്ടി പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 16,000 ജീവനക്കാരെ നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.


2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബി‌ഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർദ്ധിച്ച് 36,837 കോടിയായി.

കൂടാതെ, ബാങ്ക് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ന​ഗരങ്ങളിൽ മാത്രമല്ലാതെ ​ഗ്രാമീണ മേഖലയിലെക്ക് എത്തിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നു. ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് എന്നാൽ ഗുണഭോക്താക്കളെ സഹായിക്കുന്നതിനും, കാർഷിക മേഖലയിലും ചെറുകിട വ്യവസായം നടത്തുന്നവരുടെയും ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നതിനും 60,000-ത്തിലധികം എടിഎമ്മുകൾ നിരീക്ഷിക്കുന്നതിനും ബാങ്ക് ഈ സേവനം ഉപയോ​ഗിക്കുന്നു. എടിഎമ്മുകൾ നിരീക്ഷിക്കുന്ന ഒഎസ്എസ് ജീവനക്കാരെ "എടിഎം മിത്രങ്ങൾ" എന്നാണ് എസ്ബിഐ വിളിക്കുന്നത്. എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശവാസികളായിരിക്കും ഇവർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി


 പൂനെ: സയ്യിദ് മുഷ്ത് അലി ട്രോഫിയില്‍ ഹാട്രിക്കുമായി ആന്ധ്രക്കായി കളിക്കുന്ന ഇന്ത്യൻ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നിതീഷ് മധ്യപ്രദേശിനെതിരെയാണ് ഹാട്രിക്ക് നേടിയത്. എന്നാല്‍ നിതീഷിന്‍റെ ഹാട്രിക്കിനും ആന്ധ്രയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ മധ്യപ്രദേശ് നാലു വിക്കറ്റ് ജയം നേടി.


മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മധ്യപ്രദേശ് 17.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ നിതീഷ് മൂന്നാം ഓവറിലെ 4,5,6 പന്തുകളിലാണ് ഹാട്രിക്ക് എടുത്തത്. മധ്യപ്രദേശ് ഓപ്പണര്‍ ഹര്‍ഷ് ഗാവ്‌ലിയെ ഓവറിലെ നാലാം പന്തില്‍ ബൗള്‍ഡാക്കിയാണ് നിതീഷ് വിക്കറ്റ് വേട്ട തുടങ്ങിയത്. അഞ്ചാം പന്തില്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ(0) റിക്കി ഭൂയിയുടെ കൈകളിലെത്തിച്ച നിതീഷ് ഓവറിലെ അവസാന പന്തില്‍ മദ്യപ്രദേശിന്‍റെയും ആര്‍സിബിയുടെയും നായകനായ രജത് പാട്ടീദാറിനെയും(0) ബൗള്‍ഡാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. നിതീഷ് ഹാട്രിക്കെടുത്തതോടെ മധ്യപ്രദേശ് 14-3ലേക്ക് വീണു.പിന്നീട് 22 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ കെ വി ശശികാന്ത് പുറത്താക്കിയതോടെ 37-4ലേക്ക് കൂപ്പുകുത്തിയ മധ്യപ്രദേശിനെ റിഷഭ് ചൗഹാനും(47) രാഹുല്‍ ബാതമും(35*) ചേര്‍ന്നാണ് വിജയത്തിനരികെ അനികേത് വര്‍മ(1) റണ്ണൗട്ടായെങ്കിലും അര്‍ഷാദ് ഖാനുമൊത്ത് രാഹുല്‍ ബാതം മധ്യപ്രദേശിനെ ജയത്തിലേക്ക് നയിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്കായി നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 39 റണ്‍സെടുത്ത ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. നിതീഷ് 27 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിക്കി ഭൂയി 16 പന്തില്‍ 11ഉം പൈല അവിനാഷ് 19 പന്തില്‍ 18 റണ്‍സുമെടുത്തു. മധ്യപ്രദേശിനായി ശിവം ശുക്ല നാലും ത്രിപുരേഷ് സിംഗ് മൂന്നും വിക്കറ്റെടുത്തു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഹമ്മദാബാദ് വിമാന ദുരന്തം: ആറുമാസമായിട്ടും പല ചോദ്യങ്ങൾക്കും ഉത്തരമില്ല, അപകട കാരണം അറിയാൻ രാജ്യം

അഹമ്മദാബാദ് വിമാന ദുരന്തം: ആറുമാസമായിട്ടും പല ചോദ്യങ്ങൾക്കും ഉത്തരമില്ല, അപകട കാരണം അറിയാൻ രാജ്യം

 

ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന് വീണിട്ട് ആറ് മാസമായിട്ടും വ്യക്തമായ ഉത്തരം നൽകാതെ അന്വേഷണ ഉദ്യോഗസ്ഥർ. ദുരന്തം നടന്നിട്ട് ആറുമാസം പിന്നിടുമ്പോഴും ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാതെ ദുരൂഹതകൾ ബാക്കിയാവുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഒരു പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 12-ന് അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് വിമാനം പറന്നുയർന്ന ഉടനെ തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും പറന്നുയർന്ന് 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് എഎഐബി സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നെങ്കിലും അപകടത്തിൽ ഒരു അന്വേഷണവും ഇതുവരെ നടന്നില്ല.

അതേസമയം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചയുടൻ തന്നെ ശക്തമായ വിമർശനം നേരിടേണ്ടി വന്നു. പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള സംഭാഷണങ്ങൾ ഒരു തെളിവായി കാണനാവില്ലെന്നും പൈലറ്റ് അസോസിയേഷൻ വ്യക്തമാക്കി. വിമാനത്തിലോ അതിന്റെ എഞ്ചിനുകളിലോ യാതൊരു നിയന്ത്രണ നടപടികളും ആ ഘട്ടത്തിൽ എഎഐബി ശുപാർശ ചെയ്തിട്ടില്ലെന്നും പൈലറ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക തകരാർ, അറ്റകുറ്റപ്പണി അല്ലെങ്കിൽ സർവീസിംഗ് തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യതയും വിമാനത്തിൽ ഇല്ലെന്നും പൈലറ്റ് അസോസിയേഷൻ പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിൻ്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ അപകടത്തിൽ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഹര്‍ജി നൽകിയിരുന്നു. സ്വയം പ്രതിരോധിക്കാനാവാത്ത ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം തിരിയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെ വിമാന യാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും നിഷ്പക്ഷ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ ഹര്‍ജി നൽകിയിരുന്നത്.

വിമാനദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ടും പൈലറ്റുമാർക്ക് ഈ അപകടത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ഈ അപകടത്തിന് കാരണം കമാൻഡ് ചെയ്യാതെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത് ബോയിംഗ് സിസ്റ്റങ്ങളിലെ തകരാറായിരിക്കാമെന്ന് ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ട് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10 ന് നടത്തിയ പ്രസംഗത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിമാനത്തിൻ്റെ എഞ്ചിനുകളിൽ ഒരു തകരാറും ഇല്ലയെന്നും എയർലൈനിന്റെ പ്രവർത്തനത്തിൽ ഒരു തകരാർ ഇല്ലയെന്നും പറഞ്ഞിരുന്നു.

എന്നിരുന്നാലും ചില വിദഗ്ധർ എയർ ഇന്ത്യ സിഇഒയുടെ വാദത്തിൽ സംശയം പ്രകടിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വിമാനം തകർന്നുവീഴുന്നതിന് മുമ്പ് വൈദ്യുത തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനും മുൻ വാണിജ്യ പൈലറ്റുമായ അമിത് സിംഗി ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല ഡാറ്റകളിലും അപകടത്തിൻ്റെ ഉത്തരവാദികൾ പൈലറ്റുമാരാണ് എന്ന് വായനക്കാരൻ വിശ്വസിക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് കൃത്രിമമായി കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ടുകൾ ബുദ്ധിപൂർവ്വം മൂടിവെയ്ക്കുകയാണെന്നും വ്യോമയാന വിദഗ്ധൻ മാർക്ക് മാർട്ടിൻ വ്യക്തമാക്കിയിരുന്നു. 2018 ലും 2019 ലും ഉണ്ടായ അപകടങ്ങളിലും 737 MAX അപകടങ്ങൾക്ക് ശേഷവും ബോയിംഗ് പൈലറ്റുമാരെ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അന്വേഷണത്തിൽ വിമാനത്തിൽ ഒരു ഡിസൈൻ പിഴവ് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ ഉത്തരവാദിത്തം ബോയിംഗിന് ഏറ്റെടുക്കാൻ കഴിയില്ലയെന്നും മാർട്ടിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.38നാണ് 230 യാത്രികരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. പന്ത്രണ്ട് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്കാണ് എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനം മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീണു. റണ്‍വേയില്‍ നിന്നും കുറച്ച് മാത്രം അകലെയാണ് വിമാനം തകർന്ന് വീണത്. വീഡിയോ ദൃശ്യങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മുകളിലേക്ക് കുതിക്കാന്‍ വിമാനത്തിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം തകര്‍ന്ന് വീണയിടത്തുണ്ടായിരുന്ന 19 പേരും മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു യാത്രികന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ 200 ഇന്ത്യക്കാരും 52 ബ്രിട്ടീഷുരാരും ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?

പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?


 പപ്പായ പല ഇനങ്ങൾ കേരളത്തിൽ ലഭ്യമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിജയിച്ച ഇനമാണ് റെഡ് ലേഡി. വിൽപ്പന ലക്ഷ്യമിട്ട് വലിയ രീതിയിൽ കൃഷി ആരംഭിക്കുകയാണെങ്കിൽ റെഡ് ലേഡി തിരഞ്ഞെടുക്കാം. ഒന്നര ഏക്കറിൽ 350 തൈകളോളം നടാം. തൈകൾക്കിടയിലുള്ള അകലം രണ്ടര മീറ്റർ വീതമെങ്കിലും ഉണ്ടാകണം. ഓരോ കുഴിക്കും അര മീറ്റർ ആഴം നിർബന്ധമാണ്.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് പപ്പായ തൈകൾ നടാൻ പറ്റിയ സമയം. മഴക്കാലമാകുമ്പോഴേക്കും തൈകൾ വളർന്നിരിക്കണം. നല്ല വെയിലുള്ള സ്ഥലം പപ്പായ നടാനായി തിരഞ്ഞെടുക്കാം. വെള്ളം കെട്ടി നിൽക്കരുത്. മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചുപോകും

മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ചെടി നടുന്നതിനു മുൻപ് കുഴികളിൽ നിറയ്ക്കണം. വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. എല്ലാ മാസവും ജൈവവളം നൽകണം. ഏഴു മാസമാകുമ്പോഴേക്കും പപ്പായ കായ്ക്കാൻ തുടങ്ങും. കാറ്റിൽ വീഴാതിരിക്കാൻ താങ്ങു നൽകണം. 1.5 കിലോഗ്രാം മുതൽ 2.5 കിലോഗ്രാം വരെ മൂപ്പ് എത്തിയ ഒരു കായയ്ക്ക് തൂക്കമുണ്ടാകും. ഓരോ ചെടിയിലും മുപ്പതോളം കായ്കൾ വരെ ഉണ്ടാകാറുണ്ട്

ഓരോ തവണ വിളവെടുപ്പിലും 500 കായ്കൾ വരെ വിൽക്കാം. കായ പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നിൽക്കും. ഒരു ചെടിയിൽനിന്നു മൂന്നു വർഷം വരെ വിളവെടുക്കാം. ഈ കണക്കിൽ ഒരു ചെടിയിൽ നിന്ന് വർഷത്തിൽ രണ്ടായിരം രൂപയോളം വരുമാനം കിട്ടും.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ

ഈ വർഷം അവസാനിക്കും മുൻപേ മമ്മൂട്ടിയുടെ 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' ഒ.ടി.ടിയിൽ

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി (Mammootty), ഗൗതം വാസുദേവ് ​​മേനോൻ (Gautham Vasudev Menon) ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' (Dominic and the Ladies' Purse) ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി, ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്'.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു ചെറിയ ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽ നിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നു. മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോം ചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്നോവയുടെ രഹസ്യം: കിഴിവില്ലാതെയും വൻ വിൽപ്പന!

ഇന്നോവയുടെ രഹസ്യം: കിഴിവില്ലാതെയും വൻ വിൽപ്പന!

 


2025 ലെ അവസാന മാസമായ ഡിസംബർ മാസത്തിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ വർഷാവസാന കിഴിവുകൾ പ്രഖ്യാപിച്ചു. തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ ഇന്നോവയ്ക്ക് കമ്പനി ഏറ്റവും കുറഞ്ഞ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കിഴിവുകൾ ഇല്ലെങ്കിലും ആളുകൾ ഈ കാർ വലിയ തോതിൽ വാങ്ങുന്നു. അതുകൊണ്ടാണ് കമ്പനി ഈ മാസം വെറും 15,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിൽ മാത്രമേ ഈ കാറിന്റെ എല്ലാ മോഡലുകളിലും ഈ കിഴിവ് ലഭ്യമാകൂ. ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 18,65,700 രൂപയും ഇന്നോവ ഹൈക്രോസിന്റെ വില 18,05,800 രൂപയും ആണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷനിൽ കറുത്ത മേൽക്കൂരയുള്ള പുതിയ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഫിനിഷും സൂപ്പർ വൈറ്റ് അല്ലെങ്കിൽ പേൾ വൈറ്റ് എന്നീ രണ്ട് ഷേഡുകളും തിരഞ്ഞെടുക്കാം. ഗ്രിൽ, അലോയ് വീലുകൾ, ഫ്രണ്ട്, റിയർ ബമ്പർ ഗാർണിഷ്, വീൽ ആർച്ച് ക്ലാഡിംഗ്, വിംഗ് മിററുകൾ എന്നിവയ്ക്ക് പുതിയ ഗ്ലോസ് ബ്ലാക്ക് ഫിനിഷും വാഗ്ദാനം ചെയ്യുന്നു. "ഇന്നോവ" എന്ന അക്ഷരങ്ങളുള്ള ഒരു ബോണറ്റ് എംബ്ലവും പിന്നിൽ ഒരു എക്സ്ക്ലൂസീവ് എഡിഷൻ ബാഡ്ജും ടൊയോട്ട ചേർത്തിട്ടുണ്ട്.


ഇന്റീരിയറിൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയ്ക്ക് ഡ്യുവൽ-ടോൺ ഫിനിഷ് നൽകിയിട്ടുണ്ട്. ഉപകരണങ്ങളുടെ കാര്യത്തിൽ, ടൊയോട്ട ഒരു എയർ പ്യൂരിഫയർ, വയർലെസ് ചാർജർ, ഒരു ഫുട്‌വെൽ ലാമ്പ് എന്നിവ ചേർത്തിട്ടുണ്ട്. പവർഡ് ഓട്ടോമൻ ഉള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ADAS സ്യൂട്ട് തുടങ്ങിയ സവിശേഷതകൾ എല്ലാം ZX (O) ൽ നിന്ന് നിലനിർത്തിയിരിക്കുന്നു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: ആ ഊമക്കത്ത് എറണാകുളത്ത് നിന്ന്; അയച്ചത് കറുത്ത മാസ്‌ക് ധരിച്ച പുരുഷൻ

നടിയെ ആക്രമിച്ച കേസ്: ആ ഊമക്കത്ത് എറണാകുളത്ത് നിന്ന്; അയച്ചത് കറുത്ത മാസ്‌ക് ധരിച്ച പുരുഷൻ



 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. എറണാകുളത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തുകള്‍ രജിസ്‌ട്രേഡായി അയച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കറുത്ത മാസ്‌ക് ധരിച്ച പുരുഷനാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. 33 കത്തുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് രജിസ്‌ട്രേറ്റായി അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിഷയത്തില്‍ ഹൈക്കോടതിയും പരിശോധന നടത്തിയേക്കും.

നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കും കത്ത് ലഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറിൻ്റെ പേരിലായിരുന്നു ഫ്രം അഡ്രസ്. കേസിലെ വിധി വിവരങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു കത്ത്. നടന്‍ ദിലീപ് അടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരാകുമെന്നുള്ള വിവരം ഊമക്കത്തില്‍ ഉണ്ടായിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും ഊമക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഹണി വര്‍ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന് കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്.

ഊമക്കത്ത് ലഭിച്ച വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയാണ് ആദ്യം രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കത്ത്. കേസിന്റെ വിധി ചോര്‍ന്നുവെന്നുള്ള ആശങ്ക യശ്വന്ത് ഷേണായി പങ്കുവെച്ചിരുന്നു. എന്നാല്‍ യശ്വന്തിനെ തള്ളുന്ന നിലപാടായിരുന്നു അഭിഭാഷക അസോസിയേഷന്‍ സ്വീകരിച്ചത്. പ്രസിഡന്റ് കത്തച്ചത് തങ്ങളുടെ കത്ത് എക്‌സിക്യൂട്ടീട്ട് കമ്മിറ്റിയുടെ അറിവോടെയല്ലെന്നായിരുന്നു അസോസിയേഷന്‍ വ്യക്തമാക്കിയത്. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും അഭിഭാഷക അസോസിയേഷന്‍ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

 


സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ട്.

എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ട്. മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായിവുമായി ആലോചിച്ച ശേഷം നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് പഠിച്ച ശേഷം പ്രതികരിക്കാം. രാഹുൽ കേസ് രണ്ട് അന്വേഷണ സംഘം ഒന്നാക്കിയിട്ടുണ്ട്. ടീമിനെ AlG പൂങ്കുഴലി IPS നയിക്കും. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് 15 വരെ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശമുണ്ട്. അതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതമാണ് ഈ ദിവസങ്ങളിൽ അനുവദിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ

ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ

 


ശരീരത്തിലെ പ്രധാന അവയങ്ങളിൽ ഒന്നാണ് വൃക്ക. മാലിന്യങ്ങളെ നീക്കം ചെയ്യുകയാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വൃക്കകളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികളും മറ്റു ജീവിത ശൈലികളും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാം.

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത്

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു. ഇത് അമിതമായ രക്തസമ്മർദ്ദത്തിലേക്കും നിങ്ങളെ എത്തിക്കും. ഇത് സ്‌ട്രെയിൻ ഉണ്ടാക്കുകയും വൃക്കകൾ തകരാറിലാവാൻ കാരണമാവുകയും ചെയ്യുന്നു. ഒരു പരിധിയിൽ അപ്പുറം ഉപ്പ് കഴിക്കുന്നത് ഒഴിവാക്കാം.


പായ്ക്കറ്റ് ഭക്ഷണങ്ങൾ

പലതരം മായങ്ങളും ചേരുവകളും ചേർത്താണ് പായ്ക്കറ്റ് ഭക്ഷണങ്ങൾ തയാറാക്കുന്നത്. എന്നാൽ അമിതമായി ഇത് കഴിക്കുമ്പോൾ വൃക്കകൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും ഇവ കാരണമായേക്കാം.



വെള്ളം കുടിക്കാതിരിക്കുന്നത്


ശരീരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെള്ളം. വൃക്കകൾക്കും എപ്പോഴും വെള്ളം ആവശ്യമാണ്. ഇത് വൃക്ക രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ആവശ്യത്തിനുള്ള വെള്ളം കുടിച്ചാൽ മാത്രമേ വൃക്കകൾക്ക് മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കുകയുള്ളു.


വറുത്ത ഭക്ഷണങ്ങൾവറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. എപ്പോഴും എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തേയും കൂട്ടാറുണ്ട്. അതിനാൽ തന്നെ എപ്പോഴും പുറത്ത് നിന്നും ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.


അമിതമായി പഞ്ചസാര കഴിക്കുന്നത്


ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ പൊണ്ണത്തടി ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് രക്തസമ്മർദ്ദവും പ്രമേഹവും കൂടാൻ കാരണമാകുന്നു. അതിലൂടെ വൃക്കകളുടെ ആരോഗ്യം തകരാറിലാവാനും സാധ്യതയുണ്ട്. അതിനാൽ തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അവള്‍ക്കൊപ്പം', അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്

'അവള്‍ക്കൊപ്പം', അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്

 

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലും അതിജീവിതയ്ക്ക് പിന്തുണ. ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ഐക്യദാര്‍ഢ്യം. '#അവള്‍ക്കൊപ്പം' എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കണമെന്ന ആവശ്യം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. പിന്നാലെയാണ് ഐക്യദാര്‍ഢ്യവുമായി ഡെലിഗേറ്റുകള്‍ തന്നെ എത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വനിതാ കൂട്ടായ്മകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പ് ഇന്നാണ് ആരംഭിക്കുന്നത്. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ അംബാസിഡര്‍ അബ്ദുളള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷനിന് സമ്മാനിക്കും.

ഉദ്ഘാടനത്തിന് ശേഷം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീന്‍ 36' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുളള 206 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 12-ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള 19-നാണ് അവസാനിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

 

തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് മുടങ്ങിയത് ഉടമയെ അറിയിച്ചതിന്, നോട്ടക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കന്യാകുമാരി സ്വദേശി സാലമനെയാണ് ടാപ്പിംഗ് തൊഴിലാളി ആയിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശ് തീകൊളുത്തി കൊന്നത്. പത്തനംതിട്ട ജില്ലാ കോടതിയാണ് ഏഴു വ‌ർഷത്തിന് ശേഷം കേസിൽ ശിക്ഷവിധിച്ചത്. 


2017 ഓഗസ്റ്റ് 14 ന് പത്തനംതിട്ട വടശ്ശേരിക്കര കോടമലയിലാണ് കേസിന് ആസ്പദമായ സംഭവം. ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ ക്യത്യമായി ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു. ഇതിന്‍റെ വൈരാഗ്യത്തിൽ സാലമൻ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, സാലമന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ സ്വന്തം നാടായ കാട്ടാക്കടയ്ക്ക് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രിയമായ അന്വേഷണമാണ് പ്രതിക്ക് ജീവപര്യന്തം തടവ് ലഭിക്കാൻ ഇടയാക്കിയത്. സാലമനെ കൊലപ്പെടുത്തിയ ശേഷവും മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായി. പിഴതുകയായ വിധിച്ച മൂന്ന് ലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്‍റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക