Saturday, 13 December 2025

കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

 കാപ്പി പലരുടെയും ഇഷ്ട പാനീയമാണ്. കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാൽ ഇനി മുതൽ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ദീർഘകാല ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ബ്യൂട്ടറേറ്റിന്റെ സമ്പന്നമായ ഉറവിടമാണ്.

ദഹനപ്രക്രിയയെ പിന്തുണയ്ക്കുന്ന ഒരു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ദഹനപ്രക്രിയയ്ക്ക് സഹായകമാണ്. കുടലിന്റെ ആവരണത്തിന്റെ ആരോഗ്യം നിലനിർത്താനും, കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും ബ്യൂട്ടൈറേറ്റ് സഹായിക്കുന്നു. കാപ്പിയിൽ നെയ്യ് ചേർക്കുന്നതിലൂടെ, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.


കാപ്പി നെയ്യ് ചേർത്ത് കുടിക്കുന്നത് വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കും. നെയ്യ് കാപ്പിയിൽ കാണപ്പെടുന്ന മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടികൾ) മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. കഫീൻ വഴി മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും നെയ്യ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കൂടാതെ നെയ്യ് ചേർത്ത് കാപ്പി കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ചൂടുള്ള കാപ്പിയിൽ1-2 ടീസ്പൂൺ നെയ്യ് ചേർക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തും.


നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കാൻ നെയ്യ്ക്ക് കഴിയും.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു

 

കാണാതായ മുത്തശ്ശിയെ നാടകീയമായ രീതിയിൽ കണ്ടെത്തി ചെറുമകൻ. ജിപിഎസ് ട്രാക്കർ ഉപയോഗിച്ചാണ് 79 കാരിയായ വയോധികയെ ചെറുമകൻ കണ്ടെത്തിയത്. അടുത്തിടെ സൗത്ത് മുംബൈയിൽ ആണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. വൈകുന്നേരം പതിവുപോലെ നടക്കാൻ പോയ സൈറ എന്ന വൃദ്ധയായ സ്ത്രീ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല.


ഇതിനിടെ സേവ്രി പ്രദേശത്തുവെച്ച് ഒരു വാഹനം തട്ടി പരിക്കേറ്റ വൃദ്ധയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുടുംബത്തിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വൃദ്ധ വീട്ടിൽ എത്താതിരുന്നപ്പോൾ കുടുംബം ആശങ്കാകുലരായി. അതേസമയം, സൈറയുടെ ചെറുമകൻ വസീം മുത്തശ്ശിയുടെ സുരക്ഷയ്ക്കായി അവരുടെ മാലയിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.

വസീം തന്റെ മൊബൈൽ ഫോണിൽ ജിപിഎസ് ആക്ടീവാക്കി ലൊക്കേഷൻ ട്രാക്ക് ചെയ്തു. ലൊക്കേഷനിൽ പരേലിലെ ഒരു സ്വകാര്യ ആശുപത്രിയാണ് കാണിച്ചത്. കുടുംബം ഉടൻ തന്നെ സൈറയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തും. വൈദ്യപരിശോധനയിൽ വയോധികയുടെ അരക്കെട്ടിന് പൊട്ടലും ഒന്നിലധികം ആന്തരിക പരിക്കുകളും കണ്ടെത്തി. തുടർന്ന് കുടുംബം ആർ‌എകെ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി



 തൃശൂർ: തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി നൽകി ജനവിധി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്. കോര്‍പ്പറേഷനില്‍ മത്സരിച്ച രണ്ട് കെപിസിസി സെക്രട്ടറിമാരില്‍ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് തോറ്റപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ എ. പ്രസാദ് വിജയിച്ചു.


കോണ്‍ഗ്രസിന്‍റെ മേയർ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. ലാലി ജയിംസ് ലാലൂരിലും ശ്യാമളാ മുരളീധരന്‍ മുക്കാട്ടുകരയിലും സുബി ബാബു ഗാന്ധി നഗറിലും ഷീനാ ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു. കോര്‍പ്പറേഷനില്‍ ആറുസീറ്റില്‍ നിന്ന് ബിജെപി എട്ടിലേക്ക് ഉയർന്നെങ്കിലും ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് നിരാശയായിരുന്നു ഫലം. കോട്ടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കൊപ്പം തുല്യ വോട്ട് ലഭിച്ച ബിജെപി സ്ഥാനാര്‍ഥി വിനോദ് കൃഷ്ണന്‍ ജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. 24 ല്‍ നിന്ന് പതിമൂന്നിലേക്ക് കൂപ്പുകുത്തിയ എല്‍ഡിഎഫിനേറ്റത് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥികളായ ലിസി ലാലൂരിലും കൊക്കാലയില്‍ അജിതാ ജയരാജനും തോറ്റു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് നന്ദകുമാര്‍ ചേറൂരില്‍ കോണ്‍ഗ്രസിനോട് തോറ്റു. നഗരസഭകള്‍ കഴിഞ്ഞ തവണത്തെ നില പാലിച്ചു. എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ട് എങ്കിലും നഗരസഭകളില്‍ സീറ്റുയര്‍ത്താന്‍ യുഡ്എഫിന് കഴിഞ്ഞു. 

കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി ടിആര്‍ അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി എം.പി. ജാക്സന്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീലാല്‍ തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കരുവന്നൂര്‍ തട്ടിപ്പിലെ പരാതിക്കാരന്‍ സുരേഷ് പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയെങ്കിലും ഒമ്പത് സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചെങ്കിലും ആറെണ്ണം യുഡിഎഫ് നേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ടാറ്റ എസ്‌യുവി രാജ്യത്തെ ഒന്നാം നമ്പർ കാറായി മാറി

ഈ ടാറ്റ എസ്‌യുവി രാജ്യത്തെ ഒന്നാം നമ്പർ കാറായി മാറി

 

2025 നവംബറിൽ ടാറ്റ മോട്ടോഴ്‌സ് വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മാസം കമ്പനി 57,436 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% ശക്തമായ വളർച്ച. ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന വിൽപ്പന കമ്പനിയായി ടാറ്റയെ മാറ്റുന്നു. മാരുതി സുസുക്കിക്ക് ശേഷം, മഹീന്ദ്രയെയും ഹ്യുണ്ടായിയെയും മറികടന്നു ടാറ്റ. കമ്പനിയുടെ നവംബറിലെ കണക്കുകൾ രസകരമായ ഒരു പാറ്റേൺ കാണിക്കുന്നു, ചില മോഡലുകൾ അതിവേഗം വളർന്നു, മറ്റുള്ളവ കുറഞ്ഞു. 


ഇതാ വിശദമായ കണക്കുകൾ 

2025 നവംബറിൽ കമ്പനിയുടെ വിൽപ്പനയിൽ ടാറ്റ നെക്‌സോൺ മുന്നിൽ തുടർന്നു. വിൽപ്പന 22,434 യൂണിറ്റിലെത്തി, ഇത് 46% വാർഷിക വളർച്ചയെ പ്രതിനിധീകരിക്കുന്നു. 15,329 യൂണിറ്റുകളിൽ നിന്നാണ് ഈ വളർച്ച. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് തുടർന്നു. 2025 ൽ കാർ സ്ഥിരമായി വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തി. ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ നെക്‌സോൺ എണ്ണത്തിലും നേരിയ വർധനവുണ്ടായി.

നവംബറിൽ ടാറ്റ പഞ്ച് മികച്ച വിൽപ്പന കൈവരിച്ചു.18,753 യൂണിറ്റുകൾ വിറ്റു. വാർഷിക വളർച്ച 21 ശതമാനം. പഞ്ചും നെക്‌സണും ഒരുമിച്ച് വിൽപ്പനയിൽ മുൻനിരയിൽ എത്തി. രണ്ടിനുമുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, നവംബറിൽ ഈ പ്രവണത തുടർന്നു.

ഉത്സവ സീസണിനെത്തുടർന്ന് ചെറിയ ഹാച്ച്ബാക്കുകളുടെ ആവശ്യം അൽപ്പം കുറഞ്ഞു, ഇത് ടിയാഗോയെയും ആൾട്രോസിനെയും ബാധിച്ചു. ടിയാഗോ നവംബറിൽ 5,988 യൂണിറ്റ് വിൽപ്പന കൈവരിച്ചു, ഒക്ടോബറുമായി (8,850 യൂണിറ്റ്) താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. വാർഷിക വിൽപ്പന വർദ്ധിച്ചിട്ടുണ്ടെങ്കിലും, മാസ വിൽപ്പന കുത്തനെ കുറഞ്ഞു.

നവംബറിൽ ടാറ്റ ആൾട്രോസിന്റെ വിൽപ്പന 3,013 യൂണിറ്റിലെത്തി. ഇത് വാർഷിക വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതിമാസ ഇടിവും രേഖപ്പെടുത്തി. ഉത്സവ സീസണിനുശേഷം ഡിമാൻഡ് സാധാരണ നിലയിലായതാണ് ഇതിന് കാരണം. ടിഗോറിന്റെ വിൽപ്പന നവംബറിൽ 488 യൂണിറ്റിലെത്തി. എങ്കിലും വാർഷിക, വാർഷിക വിൽപ്പനയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെഡാൻ വിഭാഗത്തിലെ ഉപഭോക്തൃ അടിത്തറ കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

ടാറ്റ കർവിനെക്കുറിച്ച് പറയുകയാണെങ്കിൽ, നവംബർ വിൽപ്പന 1,094 യൂണിറ്റിലെത്തി. അതേസമയം, കഴിഞ്ഞ മാസം ഹാരിയർ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി, 174 ശതമാനം വർധനവ്. നവംബറിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ച കാറാണ് ടാറ്റ ഹാരിയർ, 3,771 യൂണിറ്റുകൾ വിറ്റഴിച്ചു, അതായത് 174% വാർഷിക വളർച്ച. കഴിഞ്ഞ വർഷം 1,374 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഒക്ടോബറിനേക്കാൾ അല്പം കുറവാണെങ്കിലും, ഇപ്പോഴും ശക്തമായ വാർഷിക പ്രകടനം കാഴ്ചവച്ചു. ടാറ്റ സഫാരിയും മികച്ച വാർഷിക വളർച്ച കൈവരിച്ചു. നവംബറിൽ വിൽപ്പനയിൽ സ്ഥിരത നിലനിർത്തി. സെഗ്‌മെന്റിലെ ജനപ്രിയ എസ്‌യുവിയായി ഇത് തുടരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും

മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും

 


ഇന്ത്യന്‍ വാഹന വിപണിക്കും ഉല്‍പ്പാദന മേഖലയ്ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് മെക്‌സിക്കോയുടെ പുതിയ നികുതി നയം. ഇന്ത്യയുള്‍പ്പെടെ സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഇറക്കുമതി ചുങ്കംവര്‍ദ്ധിപ്പിക്കാനാണ് മെക്‌സിക്കോയുടെ തീരുമാനം. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ക്ലോഡിയ ഷീന്‍ബോം ഭരണകൂടം കൊണ്ടുവന്ന ഈ പരിഷ്‌കാരം മെക്‌സിക്കന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഇതോടെ മെക്‌സിക്കോയിലേക്ക് കാറുകളും മറ്റ് യന്ത്രസാമഗ്രികളും കയറ്റി അയക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വലിയ പ്രതിസന്ധിയിലാകും.


ഇന്ത്യയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ സിംഹഭാഗവും കാറുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 45,000 കോടി രൂപ) ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മെക്‌സിക്കോയിലേക്ക് അയച്ചത്. ഇതില്‍ 1 ബില്യണ്‍ ഡോളറും കാറുകളുടെ വിഹിതമാണ്. നിലവില്‍ 20 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം ഒറ്റയടിക്ക് 50 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, നിസാന്‍, ഫോക്‌സ്വാഗണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ മെക്‌സിക്കോയിലേക്ക് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. ചുങ്കം കൂടുന്നതോടെ ഈ വണ്ടികള്‍ക്ക് മെക്‌സിക്കോയില്‍ വില കൂടും. ഇത് വില്‍പനയെ ബാധിക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ 'സിയാം' കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിട്ടുണ്ട്.


എന്തുകൊണ്ട് ഈ നികുതി വര്‍ദ്ധന?

തദ്ദേശീയമായ ഉല്‍പ്പാദന മേഖലയെ സംരക്ഷിക്കാനും തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാരിന്റെ വിശദീകരണം. ചൈനയില്‍ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ മെക്‌സിക്കന്‍ വിപണി കീഴടക്കുന്നത് തടയാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെയും ഈ തീരുമാനം ബാധിക്കും. ഏകദേശം 1,400-ഓളം ഉല്‍പ്പന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുക. വാഹനങ്ങള്‍ക്ക് പുറമെ സ്റ്റീല്‍, കെമിക്കല്‍സ്, തുണിത്തരങ്ങള്‍, അലുമിനിയം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും 35 ശതമാനം വരെ നികുതി വര്‍ദ്ധനയുണ്ടാകും.

അടുത്ത കാലത്തായി ഇന്ത്യയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാര ബന്ധം വലിയ വളര്‍ച്ചയിലായിരുന്നു. 2019-ല്‍ വ്യാപാരക്കമ്മിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യയ്ക്ക് 2.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമാണുള്ളത്. ഐടി, ഫാര്‍മ മേഖലകളിലായി 200-ഓളം ഇന്ത്യന്‍ കമ്പനികള്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശന കവാടമായാണ് പല കമ്പനികളും മെക്‌സിക്കോയെ കാണുന്നത്. പുതിയ നികുതി നയം വരുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ കയറ്റുമതി തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. മെക്‌സിക്കോയിലെ സാധാരണക്കാര്‍ക്ക് മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിതെന്ന് അവിടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വിഷയത്തില്‍ ഇന്ത്യയും മെക്‌സിക്കോയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നേക്കും.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ

 

കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വസ്ഥകരമായ ബന്ധം തുടരുമ്പോഴും പ്രധാനമന്ത്രി മോദിയും ബിജെപിയുമായി ശശി തരൂര്‍ അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ സവർക്കർ പുരസ്കാരത്തിന് ശശീ തരൂർ തെരഞ്ഞെടുക്കപ്പെട്ടതും സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹമത് നിഷേധിച്ചതും വാർത്താ പ്രധാന്യം നേടി. എന്നാല്‍ രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ നിന്നും ശശി തരൂർ വിട്ട് നിന്നതും ഇതോടൊപ്പം വലിയ വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തക രൺജുൻ ശർമ്മയുടെ ഇന്‍സ്റ്റാഗ്രാം പേജിൽ ശശീ തരൂരിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടു. ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഓൺലൈൻ ചർച്ചകളും സജീവമായി.

ശശീ തരൂരിന്‍റെ കരിഷ്മ

69 കാരനായ തരൂർ തന്‍റെ കരിഷ്മയ്ക്ക് നേരത്തെ തന്നെ പേരുകേട്ടയാളാണ്. അതേസമയം മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. ഇരുവരും തമ്മിലുള്ള വളരെ അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഉയർത്തിയത്. ചിത്രത്തിൽ തരൂർ സിംഗിൾ സീറ്റർ സോഫയിൽ ഇരിക്കുന്നതും പത്രപ്രവർത്തക രൺജുൻ ശർമ്മ അദ്ദേഹത്തിന്‍റെ അരികിലുള്ള ആംറെസ്റ്റിൽ ഇരിക്കുന്നതും ഒരു കൈ തോളിലും മറ്റേ കൈയിലും വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രത്തിലെ ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു. 'ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്കോയിൽ. ആർടിയിലെ ഇന്ത്യ റഷ്യ സ്പെഷ്യൽ ആണിത്.' ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൺജുൻ ശർമ്മ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ

 

ഫുജൈറ: ഫുജൈറയിൽ 137 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ ട്യൂണ മത്സ്യത്തെ പിടിച്ചു. ഫുജൈറയുടെ മത്സ്യബന്ധന ചരിത്രത്തിൽ അഭിമാനകരമായ നേട്ടമായി ഭീമൻ ട്യൂണ മത്സ്യത്തെ മത്സ്യത്തൊഴിലാളികൾ വലിച്ചു കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി. ഫുജൈറ ടുഡേ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ ഈ ഭീമൻ മത്സ്യം വെള്ളത്തിൽ ശക്തമായി പിടയുന്നതും, നാല് പേർ ചേർന്ന് കഠിന പ്രയത്നത്തിലൂടെ അതിനെ ബോട്ടിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതും കാണാം.


ബോട്ടിൽ എത്തിച്ച ശേഷവും മത്സ്യം പിടഞ്ഞുകൊണ്ടിരുന്നു. ഫുജൈറയുടെ സമുദ്ര ജലത്തിലെ സമ്പന്നതയും ആരോഗ്യകരമായ സമുദ്രജീവികളുടെ നിലനിൽപ്പും അടിവരയിടുന്നതാണ് ഈ മീൻപിടിത്തം. യുഎഇയിലെ മുൻനിര മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായി ഫുജൈറയുടെ ഖ്യാതി നിലനിർത്തുന്ന ഒന്നാണിത്.ഫുജൈറയുടെ സമൃദ്ധമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിയമലംഘനം

നവംബർ 15ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി നടത്തിയ ഒരു വലിയ പരിശോധനാ കാമ്പയിനിൻ്റെ ഭാഗമായി സംരക്ഷിത പ്രദേശമായ ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ നിയമവിരുദ്ധമായി മീൻപിടിച്ച ആറ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. പതിവ് പരിശോധനകൾ, ദിവസേനയുള്ള നിരീക്ഷണം, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ബോട്ടുകൾ പിടികൂടിയതെന്ന് എഫ്.ഇ.എ. ഡയറക്ടർ അസീല അൽ മുല്ല അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിസിസി റെയിൽവേ പദ്ധതി; പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുന്നു

ജിസിസി റെയിൽവേ പദ്ധതി; പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുന്നു

 ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 2030ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യുഎഇ, ഖത്തര്‍, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില്‍വെ ശൃംഖല കടന്നുപോവുക.

കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2,177 കിലോമീറ്റര്‍ നീളത്തിലാണ്


റെയില്‍വെ പാത ഒരുക്കുക. കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കും അവിടെ നിന്ന് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്കും റെയില്‍വെ പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും പാത ബന്ധിപ്പിക്കും.

സൗദിയില്‍ നിന്ന് അബുദാബി, അല്‍ അയിന്‍ എന്നിവിടങ്ങളിലേക്കും പാത സജ്ജമാക്കും. സൊഹാര്‍ വഴി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും ഇത് അവസാനിക്കുക. 250 ബില്യന്‍ യുഎസ് ഡോളര്‍ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വിവിധ രാജ്യങ്ങള്‍ സംയുക്തമായി വഹിക്കും.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള കരമാര്‍ഗമുളള യാത്ര കൂടുതല്‍ എളുപ്പമാകും. ടൂറിസം മേഖലയിലും വലിയ പുരോഗിയാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വ്യാപാരം, സാമ്പത്തികം, ബിസിനസ്, കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഗര്‍ഫ് രാജ്യങ്ങളിലുടനീളം നൂറുകണക്കിന് തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

 


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്,

45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. യു.ഡി.എഫിനുള്ള മൊത്തത്തിലുള്ള അംഗീകാരമായാലും എൻ്റെ മണ്ഡലത്തിലെ ബി.ജെ.പി.യുടെ വിജയമായാലും ജനവിധി മാനിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൻ്റെ ഉന്നമനത്തിനായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ മികച്ച വിജയത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ ശ്രദ്ധേയമായ വിജയത്തിൽ ശശി തരൂർ അഭിനന്ദനം അറിയിച്ചു. ഇതൊരു വലിയ അംഗീകാരമാണ്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തമായ സൂചനയാണിത്, അദ്ദേഹം അഭിപ്രായപ്പെട്ടു. കഠിനാധ്വാനവും, ശക്തമായ സന്ദേശവും, ഭരണവിരുദ്ധ വികാരവും 2020-ലെതിനേക്കാൾ മികച്ച ഫലം നേടാൻ യു.ഡി.എഫിനെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പടയപ്പ പൂട്ടിയേനെ, നിരാശയോടെ തലൈവർ ആരാധകർ

ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പടയപ്പ പൂട്ടിയേനെ, നിരാശയോടെ തലൈവർ ആരാധകർ

 

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.

രണ്ട് കോടിയിലേറെയാണ് ആദ്യ ദിനം പടയപ്പ തിയേറ്ററിൽ നിന്ന് നേടിയിരിക്കുന്നത്. റിലീസിന്റെ രണ്ടാം ദിനം പ്രീ സെയിൽ ഒരു കോടി കടന്നിരിക്കുകയാണ് ചിത്രം. രജിനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.

ഓവർസീസ് റിലീസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ പടയപ്പക്ക് മറികടക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 32 കോടിയാണ് ഗില്ലി രണ്ടാം വരവിൽ നേടിയത്. ഇതിൽ പകുതിയും ഓവർസീസ് കളക്ഷനാണ്. പടയപ്പയ്ക്കും ഓവർസീസ് റീലീസ് ഉണ്ടായിരുന്നെങ്കിൽ ഗില്ലിയെ പൂട്ടിയേനെ എന്നാണ് ആരാധകർ പറയുന്നത്

തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം. തമിഴ്‌നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം

ഹരിത വിപ്ലവം; യൂത്ത് ലീഗിലെ വനിതാ പോരാളികള്‍ക്ക് മിന്നും വിജയം

 

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗിന്റെ വനിതാ നേതാക്കള്‍ക്ക് ഉജ്ജ്വല വിജയം. ഹരിതയുടെ മുന്‍ സംസ്ഥാന നേതാക്കളായ അഡ്വ. ഫാത്തിമ തഹ്‌ലിയ, അഡ്വ. നജ്മ തബ്ഷീറ, മുഫീദ തെസ്‌നി എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും വിജയിച്ച് കയറിയത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കുറ്റിച്ചിറ ഡിവിഷനില്‍ നിന്നും മത്സരിച്ച തഹ്‌ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിലും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വലമ്പൂരില്‍ നിന്ന് 2612 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നജ്മയും ജയിച്ചു. വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തരുവണയില്‍ നിന്ന് മത്സരിച്ച മുഫീദ 5710 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തഹ്‌ലിയയുടെ കന്നിയങ്കത്തിലാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. നജ്മ നേരത്തെയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അഗമായിരുന്നു. ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് നജ്മ മത്സരത്തിനിറങ്ങിയത്. തഹ്‌ലിയയും മുഫീദയും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാരാണ്. നജ്മ ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും, മുഫീദ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റും നജ്മ ദേശീയ സെക്രട്ടറിയുമാണ്.

ഹരിത വിവാദത്തെ തുടര്‍ന്നാണ് മൂന്ന് നേതാക്കളും ശ്രദ്ധേയരാകുന്നത്. ലീഗിനുള്ളില്‍ തന്നെ വനിതകള്‍ക്ക് വേണ്ടി പോരാടുന്ന ശബ്ദമായി ഇവര്‍ മാറുകയും ചെയ്തു. 2021 ജൂണ്‍ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിത സംഘത്തെ മോശമായി അഭിസംബോധന ചെയ്തത് വലിയ വിവാദമാകുകയായിരുന്നു.

സംഘടന സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ നവാസ്, 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണ് പരാമര്‍ശിച്ചതെന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയില്‍ ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

 

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരുലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറുകൾ

ഒരുലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറുകൾ

 

ബജറ്റിൽ ഒരു പുതിയ സ്കൂട്ടർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമായ അഞ്ച് ജനപ്രിയ ഓപ്ഷനുകളിൽ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റർ 125, ടിവിഎസ് എൻടോർക്ക് 125 എന്നിവ ഉൾപ്പെടുന്നു. നമുക്ക് അവ നോക്കാം

ഹോണ്ട ആക്ടിവ 125

എൻട്രി ലെവൽ സ്‍കൂട്ടറുകൾക്ക് ഹോണ്ട ആക്ടിവ 125 ഒരു മാനദണ്ഡമായി തുടരുന്നു, ഭാരം കുറഞ്ഞ രൂപകൽപ്പനയും പരുക്കൻ അനുഭവവും അഭിമാനിക്കുന്നു. അടിസ്ഥാന വേരിയന്‍റിന്‍റെ എക്സ്-ഷോറൂം വില ഏകദേശം 89,000 രൂപ മുതൽ ആരംഭിക്കുന്നു. കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യകതകൾക്ക് ഈ സ്‍കൂട്ടർ പേരുകേട്ടതാണ്. ഇതിന്റെ 109-110 സിസി എഞ്ചിനും സുഖകരമായ എർഗണോമിക്സും ദൈനംദിന യാത്രയ്‌ക്കോ ചെറിയ നഗര യാത്രകൾക്കോ ഇതിനെ മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

സുസുക്കി ആക്‌സസ് 125

ഒരു ലക്ഷത്തിൽ താഴെ വിലയുള്ള സെഗ്‌മെന്റിൽ, മറ്റ് എൻട്രി ലെവൽ സ്‌കൂട്ടറുകളേക്കാൾ ശക്തമായ 124 സിസി എഞ്ചിൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി ആക്‌സസ് 125 വേറിട്ടുനിൽക്കുന്നു. മികച്ച പ്രകടനത്തിന്റെയും സാമ്പത്തിക മൈലേജിന്റെയും ശക്തമായ സംയോജനം ഇത് വാഗ്ദാനം ചെയ്യുന്നു, ഇത് നഗര റോഡുകളിൽ കൂടുതൽ പവർ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ആക്‌സിലറേഷൻ, സുഖപ്രദമായ ഇരിപ്പിടങ്ങൾ, അധിക ചെലവില്ലാതെ കുറച്ചുകൂടി പവർ എന്നിവ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക്, ആക്‌സസ് 125 ഒരു നല്ല ഓപ്ഷനാണ്. എക്സ്-ഷോറൂം വില 77,684 രൂപയാണ്.

ടിവിഎസ് ജൂപ്പിറ്റർ 125

ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ടിവിഎസ് ജൂപ്പിറ്റർ 125, പ്രാരംഭ ലെവൽ ലാളിത്യത്തിനും അൽപ്പം മികച്ച പ്രകടനത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു, ഇത് കൂടുതൽ അടിസ്ഥാന സ്കൂട്ടറുകൾ തിരയുന്ന റൈഡേഴ്‌സിന് അനുയോജ്യമാക്കുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 75,600 രൂപ ആണ്.

ടിവിഎസ് എൻടോർക്ക് 125

ടിവിഎസ് എൻടോർക്ക് 125 ന് കരുത്ത് പകരുന്നത് 124.8 സിസി ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ്, ഇത് ഏകദേശം 9.25 ബിഎച്ച്പിയും 10.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് വേഗതയേറിയ ആക്സിലറേഷനും സുഖകരമായ നഗര യാത്രയും നൽകുന്നു. ഉറപ്പുള്ള ഫ്രെയിം, 220 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വിശാലമായ ഇന്ധന ടാങ്ക് ശേഷി എന്നിവയുള്ള ഈ ബൈക്ക്, ബജറ്റിൽ പ്രകടനവും ഉപയോഗക്ഷമതയും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.  എക്സ്-ഷോറൂം വില 80,900 രൂപ.

ഹോണ്ട ഡിയോ 125

8.19 bhp കരുത്തും 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124 സിസി എഞ്ചിനാണ് ഹോണ്ട ഡിയോ 125 ന് കരുത്ത് പകരുന്നത്. 85,433 രൂപയാണ് എക്സ്-ഷോറൂം വില. 123.92 സിസി എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ ലിറ്ററിന് 47 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക