Saturday, 10 January 2026

രക്തസമ്മർദ്ദം  ഉയർന്ന  നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ   തിരുവനന്തപുരം   മെഡിക്കൽ  കോളേജ്  ആശുപത്രിയിലേയ്ക്ക്  മാറ്റി

രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി


 
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ്‌ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ്‌ ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത്.

പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതായി ഡോക്‌ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. കാലിന് നീരുണ്ട്. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്‌ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ തന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.

ഇന്ന് രാവിലെ ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി കണ്‌ഠരര് രാജീവരര് അറിയിച്ചത്. അദ്ദേഹത്തിന് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ഇന്നലെ തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസിൽ 13-ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവര് 1998-99ൽ വിജയ് മല്യ സ്വർണം പൊതി‌ഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്


 
കാസർകോട്: പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ നടപടി വിവാദമാകുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു. പെരിയ സ്വദേശിയായ വയോധികനും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും സി.പി.എം പെരിയലോക്കൽ കമ്മിറ്റി അംഗവുമായ അലൻജോർജും തമ്മിലുള്ള തർക്കമാണ് ഭീഷണിയിൽ കലാശിച്ചത്.

വയോധികന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അലൻജോർജിന്റെ പിതാവ് നിർമ്മാണ ആവശ്യങ്ങൾക്കായി കല്ല് ഇറക്കിയിരുന്നു. ഇത്‌ചോദ്യം ചെയ്തതാണ് അലനെ പ്രകോപിപ്പിച്ചത്. ഫോണിലൂടെ വയോധികനെ വിളിച്ച അലൻജോർജ്, അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. വിഷയത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഭൂമി തർക്കത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, ഒരു വയോധികനോട് ഇത്തരത്തിൽ അക്രമാസക്തമായി സംസാരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല.' നാട്ടുകാർ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്റർ

ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്റർ



പട്ന: 2016ൽ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്ററിലധികം മദ്യം. പിടിച്ചെടുത്തവയിൽ 18.99 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 17.39 ലക്ഷം ലിറ്റർ നാടൻ മദ്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് 1.25 ലക്ഷം ആളുകളെയാണ് അറസ്റ്റ് ചെയ്തത്. 2024ൽ പ്രസ്തുത നിയമം ലംഘിച്ചവരുടെ എണ്ണം 1,21,671 ആയിരുന്നു.

മദ്യ വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ബിഹാർ സർക്കാർ നിയമം പാസ്സാക്കിയപ്പോൾ രൂപീകരിച്ചിരുന്നു. ഇതിനോടകം 38 ഓപ്പറേഷനുകൾ സംഘം നടത്തിയതായി പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപന, ഉപഭോഗം എന്നിവ മദ്യനിരോധന നിയമത്തിന്റെ ലംഘനമായി കണക്കാക്കും. കൂടാതെ അനധികൃത മദ്യ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇവർക്കെതിരെ BNSS സെക്ഷൻ 107 പ്രകാരം നടപടിയെടുക്കുമെന്നും പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ പറഞ്ഞു.

മദ്യനിരോധനം ഏർപ്പെടുത്തിയതിന് ശേഷവും ബിഹാറിൽ പലതവണ മദ്യക്കടത്തും വ്യാജമദ്യം മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ൽ വലിയ വ്യാജമദ്യ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട പിടിച്ചെടുക്കലുകളും അറസ്റ്റുകളും 25 മുതൽ 30 ശതമാനം വരെ വർധിച്ചതായി പോലീസ് മേധാവി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് പരിപൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ബിഹാർ മുന്നോട്ട് വെക്കുന്നത് 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

 


ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നതാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മിതമായതും ശക്തവുമായ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ ഫുജൈറയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇതിൽ അൽ അഖ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.


വടക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടും ഞായറാഴ്ച പുലർച്ചെയോടും കൂടി രാജ്യത്ത് ഈർപ്പത്തിന്‍റെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ രാജ്യത്തിന്‍റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അധികൃതർ നൽകുന്ന ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മോശം കാലാവസ്ഥയുള്ളപ്പോൾ യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം, അര്‍ഹതയുള്ളവരെ കണ്ടെത്തി ജയിപ്പിക്കട്ടെ; അഖില്‍ മാരാര്‍

കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം, അര്‍ഹതയുള്ളവരെ കണ്ടെത്തി ജയിപ്പിക്കട്ടെ; അഖില്‍ മാരാര്‍


 
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും സംവിധായകനും ബിഗ് ബോസ് മുന്‍ താരവുമായ അഖില്‍ മാരാര്‍. പ്രചരിക്കുന്ന വര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ഓരോ മണ്ഡലത്തിലും ജയസാധ്യത ലക്ഷ്യം വെച്ച് അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ് ജയിപ്പിക്കട്ടെയെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ: റീൽസിൽ നിന്നുപോലും വരുമാനം, രാജ്യത്ത് ആദ്യം

ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ: റീൽസിൽ നിന്നുപോലും വരുമാനം, രാജ്യത്ത് ആദ്യം


 
കൊച്ചി: രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതാണ് കൊച്ചി മെട്രോ. എന്നാൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ടിക്കറ്റ് വരുമാനത്തിന് പുറമെ നൂതനമായ മാർഗങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ മാതൃകയാവുകയാണ്.

സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽ പങ്കുവെക്കുന്ന റീലുകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏക മെട്രോയാണ് കൊച്ചിയിലേത്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. പുതുവർഷത്തിൽ മെട്രോയിലും ഫീഡർ ബസുകളിലുമായി ഒന്നര ലക്ഷത്തോളം പേർ യാത്ര ചെയ്തു

കഴിഞ്ഞ വർഷം 35 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. ദൈനംദിന നടത്തിപ്പ് ചിലവുകൾ മെട്രോ ഇപ്പോൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നുണ്ട്. ദിവസം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമ്പോൾ ശരാശരി 35 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. മെട്രോയുടെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് നികത്താൻ ഈ തുക മതിയാകും. ഇതിനു പുറമെ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, മറ്റു സേവനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയാണ് ലാഭമായി കണക്കാക്കുന്നത്.

കാക്കനാട് ഇൻഫോപാർക്ക് ലൈൻ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ കുതിപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകും. നിർമ്മാണ വായ്പയുടെ തിരിച്ചടവ് വലിയൊരു വെല്ലുവിളിയാണെങ്കിലും, പ്രവർത്തന ലാഭമുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം മെട്രോകളിൽ ഒന്നായി മാറാൻ കൊച്ചിക്ക് സാധിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആളിപടർന്ന തീ അണയ്ക്കുന്നതിനിടെ അപകടം; കൊല്ലത്ത് മദ്ധ്യവയസ്കൻ വെന്തുമരിച്ചു

ആളിപടർന്ന തീ അണയ്ക്കുന്നതിനിടെ അപകടം; കൊല്ലത്ത് മദ്ധ്യവയസ്കൻ വെന്തുമരിച്ചു



കൊല്ലം: മുഖത്തല നടുവിലക്കരയിൽ മദ്ധ്യവയസ്‌കൻ വെന്തുമരിച്ചു. കാവനാട് സ്വദേശി ദയാനിധിയാണ് ( 55) മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപടരുകയായിരുന്നു. ഫയർഫോഴ്സിനെ ദയാനിധി തന്നെയാണ് വിവരമറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും എത്തും മുൻപ് ദയാനിധി തീ അണയ്ക്കാൻ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്. കന്നാസിലുള്ള വെള്ളം തീയിലേക്ക് ഒഴിക്കുന്നതിനിടയിൽ നിലത്തേക്കുവീണ് പൊള്ളലേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

പുരയിടത്തിനോടുചേർന്ന് ഉടമസ്ഥതയിലുള്ള വീട് ദയാനിധി വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഇടയ്ക്കുവന്ന് പുരയിടം വൃത്തിയാക്കുന്ന ശീലം ഇയാൾക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്‌ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

കെഎസ്‌ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു


 
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചിറ്റാറ്റുമുക്ക് കരിഞ്ഞവയൽ ശ്രീവിശാഖം വീട്ടിൽ സന്ധ്യ (38) ആണ് മരിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരിയാണ്.

ബുധൻ രാവിലെ ഏഴരയോടെ ഹോട്ടൽ ജിഞ്ചറിന് മുൻവശത്തായി എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിലാണ് അപകടം നടന്നത്. ടെക്‌നോപാർക്കിൽ ഗൈഡ്‌ഹൗസ് ജീവനക്കാരിയായ സന്ധ്യ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു. ഈ സമയം അതേ ദിശയിൽ വന്ന കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ സന്ധ്യയുടെ ഇരുകാലുകളിലൂടെയും ബസിന്റെ ടയർ കയറിയിറങ്ങി. ചികിത്സയിലിരിക്കെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരിച്ചത്. ഭർത്താവ്: രാജേഷ്. മകൾ: നിധി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍

 


ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്ക് സ്വന്തമാണെങ്കിലും, പുറത്തുവരുന്ന പുതിയ കണക്കുകള്‍ ചില ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 8 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നികുതി വരുമാനത്തിലും സര്‍ക്കാര്‍ ചെലവുകളിലും ഇത് പ്രതിഫലിച്ചേക്കാം.

ജിഡിപി കണക്കുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ കരുത്ത് അളക്കാന്‍ സഹായിക്കുന്ന മറ്റ് അഞ്ച് പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

1. സാധാരണക്കാരന്റെ ഷോപ്പിംഗ്

എത്ര തവണ ബിസ്‌ക്കറ്റോ ഷാംപൂവോ വാങ്ങാന്‍ കടയില്‍ പോകുന്നു എന്നത് രാജ്യത്തെ ഉപഭോഗത്തിന്റെ വലിയൊരു സൂചകമാണ്. കോവിഡിന് ശേഷം ആദ്യമായി, ഇന്ത്യക്കാരുടെ ഷോപ്പിംഗുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ് (വര്‍ഷത്തില്‍ 157 തവണ). എന്നാല്‍ ജിഎസ്ടി വെട്ടിക്കുറച്ചതോടെ സോപ്പ്, ഷാംപൂ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില്പനയില്‍ നേരിയ വര്‍ദ്ധനവ് കണ്ടുതുടങ്ങിയിട്ടുണ്ട്. വലിയ കമ്പനികളുടെ ലാഭത്തേക്കാള്‍ സാധാരണക്കാരന്റെ പോക്കറ്റിലെ അവസ്ഥ അറിയാന്‍ ഈ ഷോപ്പിംഗ് കണക്കുകള്‍ സഹായിക്കും.

2. കമ്പനികള്‍ പണം മുടക്കാന്‍ തയ്യാറാണോ?

രാജ്യത്തെ വ്യവസായ മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 23.9 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച സ്ഥാനത്ത് ഇത്തവണ അത് 26.6 ലക്ഷം കോടിയായി ഉയര്‍ന്നു. വൈദ്യുതി, കെമിക്കല്‍സ്, ഐടി, ഗതാഗതം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം വരുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടങ്ങള്‍.

3. കടമെടുക്കാനുള്ള ചെലവ്

ബാങ്ക് പലിശ നിരക്കുകളില്‍ കുറവുണ്ടായിട്ടും സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ ഉയര്‍ന്ന നിലയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. സര്‍ക്കാരും സംസ്ഥാനങ്ങളും വലിയ തോതില്‍ കടമെടുക്കുന്നത് ഇതിന് കാരണമാണ്. ഇത് വ്യവസായങ്ങള്‍ക്കും സര്‍ക്കാരിനും മൂലധനം സമാഹരിക്കുന്നത് ചെലവേറിയതാക്കുന്നു. ഈ ഉയര്‍ന്ന പലിശ നിരക്ക് പുതിയ നിക്ഷേപങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

4. പുതിയ വിദേശ വിപണികള്‍

അമേരിക്കയുടെ ഇറക്കുമതി തീരുവയും യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി നികുതിയും ഇന്ത്യന്‍ കയറ്റുമതിക്ക് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും ഇന്ത്യ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. സ്‌പെയിനിലേക്കുള്ള ഇന്ധന കയറ്റുമതിയും വിയറ്റ്നാം, റഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയും വര്‍ദ്ധിക്കുന്നത് ശുഭസൂചനയാണ്. ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്നതോടെ കയറ്റുമതി മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

5. വിദേശ നിക്ഷേപകരുടെ താല്പര്യം

ലോകമെമ്പാടുമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ ഇന്ത്യയില്‍ പണം മുടക്കുന്നത് കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇത്തരം നിക്ഷേപങ്ങളില്‍ 72 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകരുടെ പണം കൂടുതലായി അമേരിക്കയിലേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പണം അത്യാവശ്യമായതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപം തിരിച്ചു വരുമോ എന്നത് നിര്‍ണ്ണായകമാണ്.

ചുരുക്കത്തില്‍, വെറും ജിഡിപി കണക്കുകള്‍ മാത്രമല്ല, ജനങ്ങളുടെ വാങ്ങല്‍ ശേഷിയും കമ്പനികളുടെ നിക്ഷേപ താല്പര്യവും കയറ്റുമതിയിലെ വൈവിധ്യവുമാണ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി നിശ്ചയിക്കുക.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ ബിജെപി നേതാവിന്‍റെ മകൻ പ്രതിയായ 19കാരിയുടെ കൊലപാതകം; 'വിഐപി' ബന്ധമെന്ന് ആരോപണം, അന്വേഷണത്തിന് CBI

മുൻ ബിജെപി നേതാവിന്‍റെ മകൻ പ്രതിയായ 19കാരിയുടെ കൊലപാതകം; 'വിഐപി' ബന്ധമെന്ന് ആരോപണം, അന്വേഷണത്തിന് CBI


 
ഡെറാഡൂൺ: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരി അങ്കിത ഭണ്ഡാരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. അങ്കിതയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി. സംഭവത്തിൽ ഉന്നതരായ വ്യക്തികളുടെ ബന്ധം ആരോപിച്ച് വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

ഋഷികേശിന് സമീപത്തെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്തംബറിലാണ് കാണാതായത്. ആറ് ദിവസത്തിന് ശേഷം അങ്കിതയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ കേസ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. പുൽകിതും പ്രതികളും ചേർന്ന് പെൺകുട്ടിയെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നായിരുന്നു കണ്ടെത്തൽ. 2025 മെയിൽ കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട് വാർ അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

സംഭവം നടന്നതിന് പിന്നാലെ ജനക്കൂട്ടം റിസോർട്ട് തകർത്ത് തീയിടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പുഷ്‌കർ സിങ് ധാമിയുടെ നിർദേശ പ്രകാരം ഈ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നതിന് പിന്നാലെ അങ്കിത കൊല്ലപ്പെട്ട ദിവസം റിസോർട്ടിൽ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങൾ ഉയർന്നു. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു എസ്‌ഐടി വ്യക്തമാക്കിയത്.

അന്ന് റിസോർട്ടിലുണ്ടായിരുന്ന വിഐപി മുതിർന്ന നേതാവും ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ആണെന്ന ആരോപണവുമായി നടിയും മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോഡിന്റെ ഭാര്യയുമായ ഊർമിള സനവർ രംഗത്ത് വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ദുഷ്യന്ത് ഗൗതമിന് അങ്കിതയുടെ മരണത്തിൽ പങ്കുണ്ടെന്നും ഇക്കാര്യം ശരിവെക്കുന്നതരത്തിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും കഴിഞ്ഞ മാസം ഊർമിള പുറത്തുവിട്ടിരുന്നു.

ഇതോടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മുൻ എസ് സി മോർച്ച പ്രസിഡന്റുകൂടിയായ ദുഷ്യന്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഊർമിള സനവർ, സുരേഷ് റാത്തോഡ് എന്നിവർക്ക് പുറമെ വിഷയം ഏറ്റെടുത്ത പ്രതിപക്ഷ പാർട്ടികൾക്കുമെതിരെയാണ് ദുഷ്യന്ത് പരാതി നൽകിയത്. കേസുമായി ദുഷ്യന്തിനെ ബന്ധിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും പിൻവലിക്കണമെന്ന് കോൺഗ്രസിനോടും ആംആദ്മി പാർട്ടിയോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ഊർമിളയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

വിഷയം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തതോടെ എസ്‌ഐടി അന്വേഷണത്തിൽ പോരായ്മകളുണ്ടെന്നും തെളിവുകൾ നശിപ്പിക്കാനാണ് റിസോർട്ട് പെളിച്ചുമാറ്റിയതെന്ന് അടക്കമുള്ള ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക