Tuesday, 3 March 2026

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്


 
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നിയമസഭാ അംഗങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ അജയ് ബാലചന്ദ്രന്‍. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് അജയ് ബാലചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

CMRDF അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ നല്‍കുന്ന ഡാറ്റയില്‍ നിന്ന് കീവേര്‍ഡ് ഉപയോഗിച്ച് കിട്ടിയ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബാങ്കിലേക്ക് നേരിട്ട് ക്യാഷായി അടച്ചതും ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതുമായ വിവിധ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

പത്ത് എംപിമാരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും ഇക്കൂട്ടത്തിലില്ല. 121 എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സംഭാവന നല്‍കിയത് കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് കെ ടി ജലീല്‍ നല്‍കിയത്.

സിപിഐഎം എംപിമാരായ ഡോ. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് എംപിമാരില്‍ സിഎംആര്‍ഡിഎഫ് ഫണ്ടിലേക്ക് കൂടുതല്‍ തുക കൈമാറിയത്. ഇരുവരും 1,10,000 രൂപ കൈമാറി. കെ രാധാകൃഷ്ണന്‍ എംപി 1,00,000 രൂപയാണ് കൈമാറിയത്. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ 1,00,000 രൂപ വീതവും കൈമാറി.

എംഎല്‍എമാരില്‍ കെ ടി ജലീലിന് ശേഷം ഏറ്റവും അധികം തുക കൈമാറിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ്. രണ്ട് ലക്ഷം രൂപയാണ് മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൊട്ടുപിന്നില്‍ വാഴൂര്‍ സോമനാണ്. 1,45,500 രൂപയാണ് വാഴൂര്‍ സോമന്‍ കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 1,22,222 രൂപയും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് ഒരു ലക്ഷം രൂപയാണ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേശ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ 98, 185 രൂപയാണ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരു ലക്ഷം രൂപയും കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് കൈമാറിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആകാശം ചുവപ്പിക്കുന്ന അപൂർവ ചന്ദ്രഗ്രഹണം; രക്ത ചന്ദ്രന് പിന്നിലെ കാരണമെന്ത്

ആകാശം ചുവപ്പിക്കുന്ന അപൂർവ ചന്ദ്രഗ്രഹണം; രക്ത ചന്ദ്രന് പിന്നിലെ കാരണമെന്ത്

 


ഇന്ത്യയിലുടനീളമുള്ള നക്ഷത്ര നിരീക്ഷകർ ഒരു ആകാശ വിരുന്നിനായി കാത്തിരിക്കുകയാണ്, ഇന്ന് രാത്രി ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി കണ്ണുംനട്ടിരിക്കുകയാണ് ശാസ്ത്രകുതുകികൾ. ബ്ലഡ് മൂൺ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുതം, ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് വരുമ്പോഴാണ് സംഭവിക്കുന്നത്.

ചന്ദ്രന് സ്വന്തമായി പ്രകാശമില്ലെങ്കിലും, സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാണ് അത് സാധാരണയായി പ്രകാശിക്കുന്നത്. ഈ ആഴത്തിലുള്ള വിന്യാസ സമയത്ത്, നമ്മുടെ ഗ്രഹം ആ നേർരേഖ പാതയെ തടയുന്നു, ചന്ദ്രോപരിതലത്തിൽ അംബ്ര എന്നറിയപ്പെടുന്ന ഒരു ഇരുണ്ട നിഴൽ വീഴ്ത്തുന്നു.

പൂർണ്ണചന്ദ്രനിൽ സൂര്യനും ഭൂമിയും ചന്ദ്രനും ഏതാണ്ട് പൂർണ്ണമായ ഒരു നേർരേഖയിൽ എത്തുമ്പോൾ മാത്രമേ പൂർണ്ണ ചന്ദ്രഗ്രഹണം സംഭവിക്കൂ.

ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ട ഭാഗത്തേക്ക് ചന്ദ്രൻ പ്രവേശിക്കുമ്പോൾ, അത് പൂർണ്ണ അന്ധകാരത്തിലേക്ക് അപ്രത്യക്ഷമാകുന്നില്ല, പകരം, അത് ശ്രദ്ധേയമായ, തുരുമ്പിച്ച ചുവന്ന തിളക്കം കൈവരുന്നു.

റെയ്‌ലീ സ്‌കാറ്ററിംഗ് എന്ന പ്രതിഭാസം മൂലമാണ് ഇത് സംഭവിക്കുന്നത് . ഭൂമിയുടെ അന്തരീക്ഷം നീലനിറത്തിലുള്ള പ്രകാശത്തിന്റെ ചെറിയ തരംഗദൈർഘ്യങ്ങളെ ഫിൽട്ടർ ചെയ്യുകയും ചുവന്ന തരംഗദൈർഘ്യമുള്ളവയെ ചന്ദ്രനിലേക്ക് വളയ്ക്കുകയും ചെയ്യുന്നു. 

ഇന്ത്യയിലെ ചന്ദ്രഗ്രഹണം 2026: സുതക കാലഘട്ടം ആരംഭിച്ചു, ഈ വർഷത്തെ ആദ്യ ഗ്രഹണം ഇന്ന്; സമയം അറിയാം

ഈ സമയത്ത് നിങ്ങൾ ചന്ദ്രോപരിതലത്തിൽ നിൽക്കുകയാണെങ്കിൽ, ഭൂമിയിലെ എല്ലാ സൂര്യോദയവും സൂര്യാസ്തമയവും ഒരേസമയം ഒരു തിളങ്ങുന്ന വളയത്തിൽ സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കുന്നത് സങ്കൽപ്പിക്കുക, അത് ഒരു ഭീമൻ ഇരുണ്ട പന്ത് പോലെ സൂര്യനെ പൂർണ്ണമായും തടയുന്നു. ഈ ഇരുണ്ട ഭൂമിക്ക് ചുറ്റും, നമ്മുടെ അന്തരീക്ഷം ഗ്രഹത്തിന് ചുറ്റുമുള്ള ഓരോ സൂര്യോദയത്തിൽ നിന്നും സൂര്യാസ്തമയത്തിൽ നിന്നും സൂര്യപ്രകാശത്തെ വളച്ച് നിങ്ങളുടെ നേരെ കേന്ദ്രീകരിക്കുന്നതിനാൽ, നിങ്ങൾക്ക് ചുവന്ന വെളിച്ചത്തിന്റെ നേർത്തതും തിളങ്ങുന്നതുമായ ഒരു വളയം കാണാൻ കഴിയും.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും ചുവപ്പ് നിറത്തിന്റെ തീവ്രത. സമീപകാല അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ നിന്നോ കാട്ടുതീയിൽ നിന്നോ ഉയർന്ന അളവിൽ പൊടി, പുക അല്ലെങ്കിൽ ജലബാഷ്പം ഉണ്ടെങ്കിൽ, ചന്ദ്രൻ കൂടുതൽ ആഴമേറിയതും ഇരുണ്ടതുമായ കടും ചുവപ്പ് നിറത്തിൽ ദൃശ്യമായേക്കാം.

വ്യക്തമായ രാത്രികളിൽ, ഇത് കൂടുതൽ ഓറഞ്ച് അല്ലെങ്കിൽ ചെമ്പ് നിറത്തിൽ കാണപ്പെട്ടേക്കാം. 72 മണിക്കൂർ ദൈർഘ്യമുള്ള ഈ ചന്ദ്രഗ്രഹണ ജാലകം പ്രത്യേകിച്ചും സവിശേഷമാണ്, കാരണം എല്ലാ മാസവും പൂർണ്ണ ഗ്രഹണങ്ങൾ സംഭവിക്കുന്നില്ല.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

 


പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന

സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന


 
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍.

വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്‍റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.

ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവൽ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്കോട്‌ലന്‍ഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചിരുന്നു. സാധാരണഗതിയിൽ ലെവൽ 1 കുറ്റങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റോ ആകും പരമാവധി ശിക്ഷ ലഭിക്കുക. 

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു

ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു


 
ഇറാന്‍റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം. എന്നാലിന്ന് യുഎസ് - ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു. ടെഹ്‌റാനിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗോലെസ്ഥാൻ കൊട്ടാരത്തിന് കാര്യമായ കേടുപാടു സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം തെക്കൻ ടെഹ്‌റാനിലെ അരഗ് സ്‌ക്വയറിൽ യുഎസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന്, ഗോലെസ്ഥാൻ കൊട്ടാരത്തിന്‍റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ഐഎസ്‌എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരുകാലത്ത് ഖജർ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതമായി നിലനിന്നിരുന്ന ആ കൊട്ടാരം ഇന്ന് തകർന്ന നിലയിലാണ്.

പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുള്ള കൊട്ടാരമായ ഗോലെസ്ഥാൻ, പേർഷ്യൻ രാജകീയ പൈതൃകത്തിന്‍റെ ഒരു നിർണായക സ്ഥാമാണ്. ഖജർ രാജവംശത്തിന്‍റെയും തുടർന്ന് പഹ്‌ലവി രാജവംശത്തിന്‍റെയും ശക്തമായ സ്വാധീനം ഈ കൊട്ടാരത്തിൽ ഇന്നും പ്രതിഫലിക്കുന്നു. ഓരോ കാലത്തും ഭരിച്ച രാജകുടുംബത്തിന്‍റെ വസതിയായിരുന്നു ഇത്. കൊട്ടാരത്തിലെ എട്ട് പ്രധാന ഘടനകൾ ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുകയായിരുന്നു. പേർഷ്യൻ കലകളുമായി ഇഴചേർന്ന യൂറോപ്യൻ രൂപങ്ങളുടെയും ശൈലികളുടെയും കാഴ്ചകളും ഇവിടെ കാണാം. ഭരണകുടുംബത്തിന്‍റെ വസതി എന്നതിനപ്പുറം, ഖജാരി കലകളുടെയും വാസ്തുവിദ്യയുടെയും സാംസ്കാരിക കേന്ദ്രമായും ഈ കൊട്ടാരം നിലനിന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു

സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു


 
എലത്തൂർ: മൊകവൂർ കാമ്പുറം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് പറന്നുപോയ സ്വർണ കൈച്ചെയിൻ സാഹസികമായി വീണ്ടെടുത്തു. പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദിന്റെ കൈച്ചെയിനാണ് വാതകം നിറച്ച ബലൂണിനൊപ്പം ആകാശത്തേക്ക് ഉയർന്നത്.

ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ബലൂണിന്റെ നൂലറ്റം കുട്ടിയുടെ കൈയിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന സ്വർണ്ണ കൈച്ചെയിനിലാണ് കെട്ടിയിരുന്നത്. കളിക്കിടെ പിടിവിട്ട ബലൂൺ കൊളുത്തറ്റ് കൈച്ചെയിനുമായി മുകളിലേക്ക് പറന്നു. ഭാഗ്യവശാൽ ബലൂൺ സമീപത്തെ ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ കുരുങ്ങി.

ബലൂൺ ആകാശത്തേക്ക് മറയുമെന്ന് ഭയന്നിരിക്കെയാണ് വൈശാഖിന്റെ കുടുംബസുഹൃത്തായ വടക്കേപാമ്പിനി സന്തോഷ് രക്ഷകനായെത്തിയത്. 50 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ ചില്ലകളിലൂടെ സാഹസികമായി മുകളിലേക്ക് കയറിയ സന്തോഷ്, സ്വർണ്ണാഭരണവും ബലൂണും സുരക്ഷിതമായി താഴെയെത്തിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി, ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി, ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി


 
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഒഴിയാൻ തയ്യാറാകാത്ത കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ടെഹ്റാനിൽ തുടരുന്നുള്ളൂ എന്നും എംബസി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർന്ന് ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക