Wednesday, 26 November 2025

മഹാരാഷ്ട്രയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

മഹാരാഷ്ട്രയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

 

മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്.

പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ് വിശ്വകര്‍മയെന്ന യുപി സ്വദേശിയോടൊപ്പമാണെന്നും കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിന്നാലെ പിടികൂടി. 5 വര്‍ഷം മുന്‍പാണ് പ്രിയങ്കയെ താനെ റെയിവേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ടതെന്ന് പ്രതി പറയുന്നു. പിന്നീട് തന്റെ വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. അഞ്ച് ദിവസം മുന്‍പ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായി. കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും പ്രിയങ്കയെ കൊലപ്പെടുത്തി. രണ്ട് ദിവസം വീട്ടില്‍ തന്നെയാണ് മൃതദേഹം ഒളിപ്പിച്ച് വച്ചത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് ട്രോളിയിലാക്കി പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞത്. പ്രതിയുടെ കുടുംബം ഉത്തര്‍പ്രദേശിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലേലത്തിൽ പിടിച്ച പഴയ സ്റ്റോറേജിൽ സ്യൂട്ട്കേസുകളിൽ കുട്ടികളുടെ മൃതദേഹം, പേര് മാറ്റി നാടുവിട്ട അമ്മയ്ക്ക് ജീവപര്യന്തം

ലേലത്തിൽ പിടിച്ച പഴയ സ്റ്റോറേജിൽ സ്യൂട്ട്കേസുകളിൽ കുട്ടികളുടെ മൃതദേഹം, പേര് മാറ്റി നാടുവിട്ട അമ്മയ്ക്ക് ജീവപര്യന്തം

 

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ സ്യൂട്ട്കേസുകളിൽ ഒളിപ്പിച്ച അമ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 45കാരിയായ ഹക്യുങ് ലീയെയാണ് കോടതി ശിക്ഷിച്ചത്. സെപ്റ്റംബറിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. മക്കളായ എട്ട് വയസ്സുകാരി യുന ജോയുടെയും ആറ് വയസ്സുകാരി മിനു ജോയുടെയും കൊലപാതക കേസിലാണ് വിധി. പരോളിന് അർഹത നേടാൻ കുറഞ്ഞത് 17 വർഷമെങ്കിലും ജയിലിൽ കഴിയണമെന്നും കോടതി വ്യക്തമാക്കി. 2022ലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 2022ൽ ഓക്ലൻഡിൽ ഉപേക്ഷിക്കപ്പെട്ട സ്റ്റോറേജ് ലേലത്തിൽ പിടിച്ച ദമ്പതികൾ സാധനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്കേസിൽ അടക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.


രണ്ടാഴ്ചയിലധികം നീണ്ടുനിന്ന വിചാരണയ്ക്കിടെ, ഭർത്താവിന്റെ മരണശേഷം ഹക്യുങ് ലീയുടെ മാനസികാരോഗ്യം വഷളായെന്നും കുടുംബത്തിലെ എല്ലാവരും മരിക്കുന്നതാണ് നല്ലതെന്ന് അവർ വിശ്വസിച്ചുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. ജ്യൂസിൽ ആന്റീഡിപ്രസന്റ് നോർട്രിപ്റ്റൈലൈൻ കലർത്തി ലീ മക്കളെ കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചു. പക്ഷേ ഡോസ് തെറ്റി. ലീ മരിച്ചില്ല. ലീ ഉണർന്നപ്പോൾ കുട്ടികൾ മരിച്ചതായി കണ്ടെത്തിയെന്ന് അവരുടെ അഭിഭാഷകർ പറഞ്ഞു. എന്നാൽ, രക്ഷാകർതൃത്വത്തിന്റെ ഭാരത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് യുവതി സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. 2018-ൽ ഭർത്താവ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവർ സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾ നടക്കുമ്പോൾ തനിക്ക് ഭ്രാന്തായിരുന്നുവെന്ന് 45 കാരിയായ ലീ വാദിച്ചു. കേസിൽ ലീയുടെ മാനസികാരോഗ്യം പരിശോധിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്ന് ഹൈക്കോടതി ജഡ്ജി ജെഫ്രി വെന്നിംഗ് പറഞ്ഞു.

കൊലപാതകങ്ങൾക്ക് ശേഷം ലീ തന്റെ പേര് മാറ്റി ന്യൂസിലൻഡ് വിട്ടു. 2022 സെപ്റ്റംബറിൽ ഇവർ ജനിച്ച ദക്ഷിണ കൊറിയയിൽ വച്ചാണ് അറസ്റ്റിലായത്. ആ വർഷം അവസാനം ന്യൂസിലൻഡിലേക്ക് നാടുകടത്തപ്പെട്ടു. ലീയുടെ മാനസികാവസ്ഥ കണക്കിലെടുത്ത്, ജയിൽവാസകാലത്ത് ഒരു പ്രത്യേക രോഗിയായി പരിഗണിക്കണമെന്ന് ജസ്റ്റിസ് വെന്നിംഗ് ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംബിബിഎസ് പ്രവേശനത്തിന് സ്വാതന്ത്ര്യസമരസേനാനി ആശ്രിതരുടെ വ്യാജ സർട്ടിഫിക്കറ്റിന് സഹായിച്ചവർ അറസ്റ്റില്‍

എംബിബിഎസ് പ്രവേശനത്തിന് സ്വാതന്ത്ര്യസമരസേനാനി ആശ്രിതരുടെ വ്യാജ സർട്ടിഫിക്കറ്റിന് സഹായിച്ചവർ അറസ്റ്റില്‍

 

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും സ്വയംഭരണ മെഡിക്കല്‍ കോളെജുകളിലും പ്രവേശനം നേടാന്‍ സ്വാതന്ത്ര്യ സമര സേനാനി ആശ്രിതരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വാതന്ത്ര്യ സമര സേനാനി ആശ്രിതരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകി ഈ സംഘം എംബിബിഎസ് പ്രവേശനം സാധ്യമാക്കിയത്.

മിര്‍സാപൂര്‍ ജില്ലയിലെ ജിഗ്നയില്‍ നിന്നുള്ള ശുഭാം സിംഗ് ആണ് അറസ്റ്റിലായത്. ഭദോഹി പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഗാസിപൂരിലെ സമാനിയയില്‍ ഒരു സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു പ്രതി. പ്രവേശനം നേടാൻ സഹായിക്കുന്നതിന് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും മുന്‍കൂട്ടി ഉറപ്പിച്ച പണം കൈപ്പറ്റുന്നതിനിടയിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അറസ്റ്റിന്റെ സമയത്ത് ശുഭാമില്‍ നിന്ന് 4.8 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇത് എംബിബിഎസ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന ദിവ്യാന്‍ഷു വര്‍മ്മയുടെ പിതാവിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസ് സൂപ്രണ്ട് അഭിമന്യു മന്‍ഗ്ലിക് അറിയിച്ചു. സ്വാതന്ത്ര്യ സമര സേനാനി ആശ്രിത സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ച് ദിവ്യാന്‍ഷുവിന്റെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ 15 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു.സ്വാതന്ത്ര്യ സമര സേനാനി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 2012-13 അധ്യയനവര്‍ഷം എംബിബിഎസ് പ്രവേശനം നേടിയ ഭദോഹിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഒന്‍പത് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ജഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഓഗസ്റ്റില്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് എസ്പി മന്‍ഗ്ലിക് പറഞ്ഞു.
രേഖകളില്‍ ക്രമക്കേട് ഉണ്ടെന്ന് ഡിജിഎംഇ സംശയിച്ചതായും പോലീസ് പറയുന്നു. ശംഭവി ആര്യ, ദിവ്യാന്‍ഷു വര്‍മ്മ, സേജല്‍ സിംഗ്, ശിവാന്‍ഷ് യാദവ്, അന്‍വി ഭൂഷണ്‍, അമിത് ശ്രീവാസ്തവ, ആയതുസ്സഹ്ര, ഇഷ യാദവ്, ദീപിക ആര്യ എന്നിവരാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതായി കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

 

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആണ് സ്‌നേഹ.ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോൺ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തിൽ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശമാണിത്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിന് കാരണമായ രണ്ട് സ്വകാര്യ ബസുകൾ തീയിട്ട് നശിപ്പിച്ചതുൾപ്പെടെ നിരവധി സംഘർഷങ്ങൾ അപകടം മൂലം ഈ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.സ്‌നേഹയുടെ ഭർത്താവ് - ജെറി ഡേവിസ് ( അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്). മക്കൾ - അമല (അഞ്ച് വയസ് ), ആൻസിയ (ഒരു വയസ്).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ ഗൂഗിള്‍ മീറ്റ് സേവനം തടസപ്പെട്ടു; രാജ്യമെമ്പാടും പരാതികള്‍

ഇന്ത്യയില്‍ ഗൂഗിള്‍ മീറ്റ് സേവനം തടസപ്പെട്ടു; രാജ്യമെമ്പാടും പരാതികള്‍

 

തിരുവനന്തപുരം: ലോകത്തിലെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റ് (Google Meet) സേവനം ഇന്ത്യയില്‍ തടസപ്പെട്ടു. ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനമായ ഡൗണ്‍ഡിറ്റക്റ്ററിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയാണ് ഗൂഗിള്‍ മീറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. ഗൂഗിള്‍ മീറ്റിലെ സാങ്കേതിക തടസം 11.30-ഓടെ ഏറ്റവും ഉച്ചസ്ഥായിയിലെത്തി. ഗൂഗിള്‍ മീറ്റ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

300 വർഷത്തിനിടയിൽ ആദ്യം, കൊടുംമഴയിൽ മുങ്ങി തായ്ലാൻഡ്

300 വർഷത്തിനിടയിൽ ആദ്യം, കൊടുംമഴയിൽ മുങ്ങി തായ്ലാൻഡ്

 

ബാങ്കോക്ക്: കൊടും മഴയിൽ മുങ്ങി തായ്ലാൻഡ്. 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തായ്ലാൻഡിന്റെ മിക്ക ഭാഗങ്ങളും വെള്ളപ്പൊക്ക കെടുതികൾ നേരിടുകയാണ്. 18ഓളം പേരാണ് ഇതിനോടകം പല ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക കെടുതികളിൽ മരിച്ചത്. സൈന്യം കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. തായ്ലാൻഡിലെ തെക്കൻ മേഖലയായ ഹാറ്റ് യായ് പൂർണമായും മുങ്ങി. മുന്നൂറ് വ‍ർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള ഇവിടെയുണ്ടായത്. വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പാതിയിലേറെ മുങ്ങിയ കെട്ടിടങ്ങളുടെ മുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതിനായി കാത്തിരിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

 

കായംകുളം: കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കായംകുളം കാപ്പിൽ സ്വദേശി ബിജു (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി ഹരിനാരായണ(14)നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കൃഷ്ണപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുമായി 10,000 കോടിയുടെ കരാർ ചർച്ച അർമേനിയ നിർത്തിയെന്ന് റിപ്പോർട്ട്; ഇസ്രയേലിനും കനത്ത തിരിച്ചടി

ഇന്ത്യയുമായി 10,000 കോടിയുടെ കരാർ ചർച്ച അർമേനിയ നിർത്തിയെന്ന് റിപ്പോർട്ട്; ഇസ്രയേലിനും കനത്ത തിരിച്ചടി


 
ടെൽ അവീവ്: ദുബായ് എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്നതിന് പിന്നാലെ, ഇന്ത്യയിൽ നിന്ന് യുദ്ധവിമാനം വാങ്ങുന്നതിനുള്ള ചർച്ചകൾ അർമേനിയ നിർത്തിവെച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ദ ജറുസലേം പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ തേജസ് പൈലറ്റായിരുന്ന ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ നമാഷ് സിയാൽ വീരമൃത്യു വരിച്ചു. അർമേനിയ ചർച്ചകൾ നിർത്തിവെച്ചത് ഇസ്രായേലിനെയും ബാധിച്ചു. കരാറിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുമെന്ന് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നു. തേജസ് യുദ്ധവിമാനങ്ങളുടെ ചില ഉപകരണങ്ങൾ ഇസ്രായേലിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.

1.2 ബില്യൺ ഡോളറിന് (പതിനായിരം കോടി രൂപ) 12 വിമാനങ്ങൾ വാങ്ങുന്നതിനായി അർമേനിയ ഇന്ത്യൻ സർക്കാരുമായും തേജസ് നിർമ്മാതാക്കളായ എച്ച്എഎല്ലുമായും ചർച്ചകൾ നടത്തിവരികയാണ്. കരാർ അന്തിമമായാൽ, തേജസിന്റെ ആദ്യത്തെ കയറ്റുമതി ഓർഡറായിരിക്കും ഇത്. ഇന്ത്യൻ വ്യോമസേനയിലെ മിഗ്-21 വിമാനങ്ങൾക്ക് പകരമായിട്ടാണ് തേജസ് യുദ്ധവിമാനത്തെ രൂപകൽപ്പന ചെയ്തിരുന്നത്. ഇതുവരെ 40 തേജസ് യുദ്ധവിമാനങ്ങൾ മാത്രമേ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയിട്ടുള്ളൂ. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ എൽറ്റ വികസിപ്പിച്ചെടുത്ത AESA റഡാർ സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രോണിക് യുദ്ധ സംവിധാനവുമാണ് തേജസ് Mk1A ഉപയോഗിക്കുന്നത്. ഇസ്രായേലി എൽബിറ്റ് ഹെൽമെറ്റ് ഘടിപ്പിച്ച പുതിയ തലമുറ കാഴ്ചകളും പൈലറ്റുമാർക്ക് ലഭ്യമാകും. റാഫേൽ വികസിപ്പിച്ചെടുത്ത ഡെർബി റഡാർ-ഗൈഡഡ് മിസൈലുകൾ വിമാനത്തിൽ ഘടിപ്പിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

 

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു.

കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു.

ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബിഎല്‍ഒമാരുടെ ആത്മഹത്യ ഹര്‍ജിക്കാര്‍ പരാമര്‍ശിച്ചു.

തമിഴ്‌നാട് SIR നെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേരളത്തിലെ പ്രശ്‌നം വ്യത്യസ്തമെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ എനുമറേഷന്‍ ഫോം സമര്‍പ്പിക്കാന്‍ ഉള്ള അവസാന തീയതി ഡിസംബര്‍ 4 എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് ടീനാ ജോസ് എന്ന കന്യാസ്ത്രീക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.

കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിരുന്നു. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, ഇരുമ്പ് വടി കൊണ്ട് കൈകൾ തല്ലിയൊടിച്ച് അയൽവാസി, കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് അതിക്രമം

വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, ഇരുമ്പ് വടി കൊണ്ട് കൈകൾ തല്ലിയൊടിച്ച് അയൽവാസി, കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് അതിക്രമം

 

വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട് ഓടിച്ച് തെരുവ് നായക്കൂട്ടം; റോഡില്‍ വീണ് യാത്രക്കാരന് പരിക്കേറ്റു

കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട് ഓടിച്ച് തെരുവ് നായക്കൂട്ടം; റോഡില്‍ വീണ് യാത്രക്കാരന് പരിക്കേറ്റു

 

കോഴിക്കോട്: കലക്ടറേറ്റിന് മുന്‍വശത്തെ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. സിവില്‍സ്റ്റേഷന്‍- കോട്ടുളി റോഡില്‍ താമസിക്കുന്ന നസീബ് ഹൗസില്‍ കെപി അബ്ദുള്‍ ജലീലിനെ (62) യാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം ആക്രമിച്ചത്. വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് രാത്രി 11ഓടെ വീട്ടിലേക്ക് മടങ്ങിവരവേ സിവില്‍ സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്ന തെരുവ് നായകള്‍ ജലീല്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നാലെ ഓടുകയായിരുന്നു. നാല് നായകള്‍ നൂറ് മീറ്ററോളം പിറകേ ഓടുകയും ഒരു നായ ജലീലിന്റെ കാലിലേക്ക് കടിക്കാനായി ചാടുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞു.


ജലീല്‍ ധരിച്ചിരുന്ന ഹെല്‍മറ്റും തെറിച്ചു പോയി. സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഭയന്ന് നായകള്‍ പിന്‍മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിനടിയിലായിപ്പോയ ജലീല്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാരനായ വടക്കേല്‍ ബിജുവും കുടുംബവും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വലതു കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഹെല്‍മറ്റ് തകര്‍ന്ന നിലയിലാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

 

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഉമർ നബിക്ക് സഹായം ചെയ്ത സോ ഹൈബ് എന്ന ഫരീദ ബാദ് സ്വദേശിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസിൽ എൻ ഐ എ നടത്തുന്ന ഏഴാമത്തെ അറസ്റ്റ് ആണിത്. കസ്റ്റഡിയിലുള്ള ഡോക്ടർ മുസമിൽ ഷകീൽ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും, ചാവേർ ഭീകരൻ ഡോക്ടർ ഉമർ നബിയെ കുറിച്ച് നിർണായക വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുഖ്യപ്രതി ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി എന്ന് വൈറ്റ് കോളർ സംഘം എൻ ഐ എ ക്ക്‌ മൊഴി നൽകി.ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു.കാശ്മീരിൽ വൻ ആക്രമണം നടത്താനായി സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും എൻ ഐ എ യ്ക്ക്‌ വിവരം ലഭിച്ചു. ഉമർ നബി ബോംബ് നിർമ്മാണത്തിന് ഉള്ള പരീക്ഷണങ്ങൾ നടത്താൻ ആവശ്യമായ സാമഗ്രികൾ ഒരു സൂട്ട് കേസിൽ ആക്കി എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു എന്ന് കൂട്ടാളികൾ മൊഴി നൽകി.

ഫരീദാബാദിലെ അൽഫലഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഈ സ്യൂട്ട് കേസ് കണ്ടെടുത്തിരുന്നു. ഐ 20 കാറിൽ പകുതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് ഉമർ നബി നേരത്തെ തന്നേ സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര അടക്കം പ്രാദേശികമായി ലഭ്യമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു പ്രതികാരമായി കാശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചു കാശ്മീരിലേക്ക് കടത്താനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കിയതോടെ, പുറമേ നിന്നുള്ള ഭീകരരുടെ നിർദേശം അനുസരിച്ചാണ് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറക്കിയത് എന്നും കൂട്ടാളികൾ മൊഴി നൽകി.

വൈറ്റ് കോളർ സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്യപ്പെട്ടത് ഡോ. മുസമിൽ ആയിരുന്നെങ്കിലും സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഉമർ നബി ആയിരുന്നെന്നും, അമീർ എന്നാണ് ഉമർ സ്വയം വിശേഷിപ്പിച്ചതെന്നും കൂട്ടാളികൾ മൊഴി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക