Saturday, 21 February 2026

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍


 
തിരുവനന്തപുരം: റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളിലായിരിക്കും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ റോഡിലിറങ്ങുക. സ്‌ക്വാഡുകളായി തിരിഞ്ഞാവും പരിശോധന. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും. നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുന്നതായിരിക്കും രീതി.

സീബ്രാ ലൈനിന് മുകളിലോ ലൈനില്‍ നിന്നും ഒന്നരമീറ്റര്‍ ദൂരപരിധി പാലിക്കാതെയും വാഹനം നിര്‍ത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയായിരുന്നു എംവിഡി നടപടി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു


 
കൊച്ചി: വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളെജിലെ ഡോക്ടർമാരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.

സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയിൽ അന്നത്തെ

ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്‌സായ ധന്യ പി എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.

2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് കൊച്ചിയലെ ആശുപത്രിയിൽ ഉഷയെ പ്രവേശിപ്പിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊതു പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം ദീർഘിപ്പിച്ച് യുഎഇ; മാറ്റം റമദാൻ കാലത്ത് മാത്രം

പൊതു പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം ദീർഘിപ്പിച്ച് യുഎഇ; മാറ്റം റമദാൻ കാലത്ത് മാത്രം


 
റമദാന്‍ മാസത്തില്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെയും മറ്റ് വിനോദ കേന്ദ്രങ്ങളുടെയും സമയക്രമം ദീര്‍ഘിപ്പിച്ചു. രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്ഫാര്‍ സംഗമങ്ങളും ഒത്തുചേരലുകളും സജീവമായതോടെ വരും ദിവസങ്ങളില്‍ വലിയ തിരക്കാണ് വിനോദ കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

റമദാന്‍ മാസത്തില്‍ സൂര്യാസ്തമയത്തിന് ശേഷം പുറത്ത് ഒത്തുകൂടുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സമയം നീട്ടിയത്. പുതുക്കിയ സമയക്രമ പ്രകാരം ദുബായില്‍ സബീല്‍ പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക്, മുഷ്രിഫ് നാഷണല്‍ പാര്‍ക്ക് എന്നിവ ദിവസവും രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ തുറന്നിരിക്കും.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും സഫ പാര്‍ക്കിന്റെ പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ രാത്രി 11 വരെ അല്‍ മംസാര്‍ ബീച്ച് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. മുഷ്രിഫ് ഹബ് രാവിലെ 6:30 മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുമെന്നും ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. റെസിഡന്‍ഷ്യല്‍ പാര്‍ക്കുകളും പൊതു സ്‌ക്വയറുകളും രാവിലെ 8 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം പ്രവേശനം അനുവദിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.

ഖുര്‍ആന്‍ പാര്‍ക്കിലെ ഗുഹാ, ഗ്ലാസ് ഹൗസ് എന്നിവ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ വൈഡര്‍ പാര്‍ക്കില്‍ രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ സന്ദര്‍ശര്‍ക്ക് പ്രവേശിക്കാനാകും. രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് ദുബായ് ഫ്രെയിമിന്റെ പ്രവര്‍ത്തനം സമയം. അല്‍ വര്‍ഖ, അല്‍ നഹ്ദ, അല്‍ ഖവാനീജ്, അല്‍ ബര്‍ഷ, എന്നിവയുള്‍പ്പെടെ നഗരത്തിലെ തടാക പാര്‍ക്കുകള്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ എമിറേറ്റില്‍ നാഷണല്‍ പാര്‍ക്ക്, അല്‍ റോള പാര്‍ക്ക് തുടങ്ങിയ വിവിധ പാര്‍ക്കുകളുടെ സമയക്രമവും നീട്ടിയിട്ടുണ്ട്. രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. അജ്മാനിലെ എല്ലാ പാര്‍ക്കുകളും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കുമെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

1.75 ദശലക്ഷം അപകടകരമായ ആപ്പുകൾ നിരോധിച്ച് ഗൂഗിള്‍

1.75 ദശലക്ഷം അപകടകരമായ ആപ്പുകൾ നിരോധിച്ച് ഗൂഗിള്‍



കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലേ സ്റ്റോറിനെ (Google Play) ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ കുറയുന്നതായി ഗൂഗിള്‍. 2025-ല്‍ നയലംഘനങ്ങളുള്ള ആപ്പുകളും നിരോധിക്കപ്പെട്ട ഡെവലപ്പര്‍ അക്കൗണ്ടുകളും ഗണ്യമായി കുറഞ്ഞതായി കമ്പനി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ പരിശോധനാ മാനദണ്ഡങ്ങളും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുടെ വ്യാപനവുമാണ് ഈ കുറവിന് പ്രധാന കാരണമെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍. അതേസമയം, ഭീഷണികള്‍ ഔദ്യോഗിക ആപ്പ് മാര്‍ക്കറ്റിന് പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. 

ഗൂഗിള്‍ പ്ലേയില്‍ ശക്തമായ സുരക്ഷ

2025-ല്‍ മാത്രം 17.5 ലക്ഷം നയലംഘന ആപ്പുകള്‍ ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ല്‍ ഇത് 23.6 ലക്ഷവും 2023-ല്‍ 22.8 ലക്ഷവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ദോഷകരമോ നിബന്ധനകള്‍ ലംഘിക്കുന്നതുമായ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചതിനാല്‍ 80,000-ത്തിലധികം ഡെവലപ്പര്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും ചെയ്‌തു. 2024-ലെ 1.58 ലക്ഷം, 2023-ലെ 3.33 ലക്ഷം എന്നീ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡെവലപ്പര്‍മാര്‍ക്കുള്ള കര്‍ശനമായ സ്ഥിരീകരണ നടപടികള്‍, നിര്‍ബന്ധിത പ്രീ-റിവ്യൂ പരിശോധനകള്‍, ഉയര്‍ന്ന പരിശോധനാ മാനദണ്ഡങ്ങള്‍ എന്നിവയാണ് ഇടിവിന് കാരണമായതെന്ന് ഗൂഗിൾ പറയുന്നു. ഓരോ ആപ്പും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 10,000-ത്തിലധികം സുരക്ഷാ പരിശോധനകള്‍ നടത്തുന്നതായും, പ്ലേ സ്റ്റോറില്‍ ആപ്പുകൾ ലൈവായ ശേഷം പോലും നിരന്തരമായ നിരീക്ഷണം തുടരുന്നതായും ഗൂഗിള്‍ വ്യക്തമാക്കി. കമ്പനിയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എ ഐ മോഡലുകള്‍ റിവ്യൂവര്‍മാരെ സങ്കീര്‍ണമായ തട്ടിപ്പ് രീതികള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട് എന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്


 

സംസ്ഥാനത്ത് ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫെബ്രുവരിയിലെ രണ്ടാമത്തെ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു.

ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ വൈകുന്നേരം / രാത്രി മൂടി കെട്ടിയ അന്തരീക്ഷം / മഴ / ഇടി / മിന്നൽ. വടക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലും ഒറ്റപെട്ട മഴ സാധ്യത / മൂടി കെട്ടിയ അന്തരീക്ഷ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി

കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി


 
കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് മലയാളി വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി, ഇൻവിജിലേറ്ററായ അസിസ്റ്റന്‍റ് പ്രൊഫസർ ശിവരാജ് കുമാറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കോപ്പിയടി പിടികൂടി അധ്യാപകൻ

ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്‍റെ ഇന്‍റേണൽ പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രൊഫസർ ശിവരാജ് കുമാർ ഉടൻ തന്നെ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും അവന്‍റെ ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഹാളിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്


 

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. ഈ മാസം പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ  ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലബാർ മിസ്റ്ററിയല്ല, ഇനി 'മിന്നൽ മാജിക്', അര ലിറ്ററിന് 400 രൂപ; നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മലബാർ മിസ്റ്ററിയല്ല, ഇനി 'മിന്നൽ മാജിക്', അര ലിറ്ററിന് 400 രൂപ; നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു


 
പാലക്കാട്: ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ‍ർക്കാർ. പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം. ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത് എന്നാല്‍ ബെവ്‌കോ ഈ പേര് മാറ്റി. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്‍റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികൾ അടങ്ങുന്ന 13500 കേയ്സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. അര ലിറ്റർ മിന്നൽ മാജികിന് 400 രൂപയാണ് വില. മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിർമ്മാണം നടത്തുക.

മദ്യനിർമാണത്തിനായുള്ള മഴവെള്ള സംഭരണി ഉടൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. കരാർ പ്രകാരം മദ്യ നിർമാണത്തിനായുളള സ്പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് എത്തിക്കുന്നത്. സർക്കാർ നിർമ്മിക്കുന്ന മിന്നൽ മാജിക്ക് ബ്രാൻ‍ഡി അടുത്തമാസം മുതൽ ബെവ്കോയുടെ ഔട്ട്ലെറ്റുകളിൽ എത്തും.

എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമ്മാണശാല, ബാറുകളുടെ സമയം നീട്ടൽ തുടങ്ങിയ വിവാദങ്ങൾ നിലനിൽകുന്ന സാഹചര്യത്തിലാണ് സർക്കാറിൻ്റെ പുതിയ മദ്യനിർമാണ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം


 
ന്യൂദല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. കര്‍ണ്ണാടക, മധ്യപ്രദേശ്, ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. ശിവജി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലാണ് കര്‍ണ്ണാടകയിലും ആന്ധ്രയിലും സംഘര്‍ഷമുണ്ടായത്.

കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ സമാധാനപൂര്‍ണ്ണമായി നടന്ന യാത്രയ്‌ക്ക് നേരെ ആക്രമണമുണ്ടായി. ഒരു പള്ളിയ്‌ക്ക് മുന്നിലെത്തിയപ്പോള്‍ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ എസ് പി സിദ്ധാര്‍ത്ഥ് ഗോയലിനും കല്ലേറില്‍ പരിക്കേറ്റു. തലയ്‌ക്കാണ് പരിക്കേറ്റത്. ഘോഷയാത്രയില്‍ ഡിജെ അവതരിപ്പിച്ച ‘മന്ദിര്‍ ബനായേംഗെ’ (ക്ഷേത്രം നിര്‍മ്മിയ്‌ക്കും) എന്ന ഗാനമാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പറയുന്നു. ബാഗല്‍കോട്ടിന് 400 കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

റമദാന്‍ പ്രാര്‍ത്ഥനാച്ചടങ്ങുമായി ബന്ധപ്പെട്ടാണ് ആന്ധ്രയിലെ ഹൈദരാബാദില്‍ ലഹളയുണ്ടായത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് മുസ്ലിം പള്ളിയില്‍ റമദാന്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അതുവഴി പോയ ശിവജി ഘോഷയാത്രയ്‌ക്ക് നേരെ കയ്യേറ്റുമുണ്ടായി. ഘോഷയാത്രക്കാര്‍ പാട്ട് വെച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു. മന്ത്രങ്ങളും ഉറക്കെ ചൊല്ലിയിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് 30 ശതമാനത്തോളം മുസ്ലിങ്ങള്‍ ആണ്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രം എതിര്‍സമുദായത്തില്‍പ്പെട്ടവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇരുവിഭാഗവും അന്യോന്യം കല്ലെറിഞ്ഞു. ക്ഷേത്രത്തിലെ സന്ധ്യാ ആരതിയും തൊട്ടടുത്ത പള്ളിയിലെ പ്രാര്‍ത്ഥനാച്ചടങ്ങും ഒരുമിച്ചാണ് നടന്നത് ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസ് ഉടനെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു.അക്രമികളെ ഓടിക്കാന്‍ ലാത്തിവീശേണ്ടിവന്നു. ദുര്‍ഗ്ഗാക്ഷേത്രത്തിലും പള്ളിയിലും വന്‍പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ രാഘവേന്ദ്ര സ്ഥലത്തെത്തി. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മുന്ന് സംഭവങ്ങളിലും ആര്‍ക്കും ജീവാപായം ഉണ്ടായിട്ടില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്


 
തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു.

ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ പൊലീസ് അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക