Wednesday, 8 April 2026

വോട്ടിന് പണം മാത്രമല്ല, സാരിയും; പാലക്കാട് പിരായിരിയിൽ വോട്ടർമാർക്ക് BJP പ്രവർത്തകർ സാരി നൽകുന്ന ദൃശ്യങ്ങൾ

വോട്ടിന് പണം മാത്രമല്ല, സാരിയും; പാലക്കാട് പിരായിരിയിൽ വോട്ടർമാർക്ക് BJP പ്രവർത്തകർ സാരി നൽകുന്ന ദൃശ്യങ്ങൾ


 
പാലക്കാട്: പാലക്കാട് പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് സാരി നല്‍കിയതായി ആരോപണം. കല്ലേക്കാട് മേഖലയില്‍ അടക്കം സാരി വിതരണം ചെയ്തതായാണ് ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സാരി വിതരണം ചെയ്യുന്നതായി മുന്‍പ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

അതേസമയം പാലക്കാട് കണ്ണാടി മേഖലയില്‍ വോട്ടിന് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

സംഭവത്തില്‍ ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണം. റിപ്പോര്‍ട്ട് തേടിയതുകൊണ്ട് മാത്രം കാര്യമില്ല. നടപടി വേണം. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല. പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണവും തള്ളിക്കളയും. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. പാലക്കാട് ബിജെപി പരാജയം സമ്മതിച്ചു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് പണം നല്‍കേണ്ടി വന്നും. സംഭവം ശോഭാ സുരേന്ദ്രനെ തുറന്നുകാട്ടിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലായിരുന്നു സംഭവം നടന്നത്. വോട്ടര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു രംഗത്തെത്തിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സമയം കാറില്‍ ശോഭാ സുരേന്ദ്രനും ഉണ്ടായിരുന്നു. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ തകർക്കുമെന്ന ട്രംപിൻ്റെ ഭീഷണി: വാർ കൗണ്ട്ഡൗണുകൾ നടത്തിയ ഇസ്രായേലി മാധ്യമങ്ങൾക്കെതിരെ വ്യാപക വിമർശനം

ഇറാനെ തകർക്കുമെന്ന ട്രംപിൻ്റെ ഭീഷണി: വാർ കൗണ്ട്ഡൗണുകൾ നടത്തിയ ഇസ്രായേലി മാധ്യമങ്ങൾക്കെതിരെ വ്യാപക വിമർശനം


 
വാഷിംഗ്ടൺ: ഇറാനു മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിൻ്റെ സമയപരിധി അവസാനിക്കാൻ എത്ര മിനിറ്റുകൾ ബാക്കിയുണ്ടെന്ന് തത്സമയം കാണിച്ച ഇസ്രായേലി ചാനലുകൾക്കെതിരെ സമൂഹ മാധ്യമത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇസ്രായേലിലെ ചാനൽ 13ൻ്റെ സ്ക്രീനിൽ പകുതിയോളം വലിപ്പത്തിൽ തത്സമയ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചത് ജനങ്ങളിൽ യുദ്ധഭീതിയുണ്ടാക്കി.

ഓരോ സെക്കൻഡ് കുറയുമ്പോഴും ഒരു രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിൻ്റെ ഭീഷണിയെ മാധ്യമങ്ങൾ റേറ്റിംഗിനുള്ള ആയുധമാക്കുകയായിരുന്നു എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. സമാനമായ രീതിയിൽ പല മുൻനിര ചാനലുകളും യുദ്ധത്തെ ആഘോഷമാക്കി മാറ്റിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളും നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

ഇന്നലെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ന് രാത്രി കൊണ്ട് ഒരു നാഗരികത മുഴുവൻ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുതെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചില ഇസ്രായേലി ചാനലുകൾ വാർ കൗണ്ട്ഡൗണുകളുമായി എത്തിയത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലക്ഷ്യം 85 ശതമാനം പോളിംഗ്; വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലക്ഷ്യം 85 ശതമാനം പോളിംഗ്; വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ



2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങൾ നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. 85 ശതമാനത്തിലധികം പോളിംഗ് ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ക്രമീകരണങ്ങള്‍ നടത്തുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു.

1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.5 ശതമാനം എന്ന ചരിത്രപരമായ വോട്ടിംഗ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. വോട്ടിംഗ് ശതമാനം ഉയർത്താൻ ബൂത്തുകൾ അലങ്കരിക്കൽ, പ്രത്യേക ബോധവൽക്കരണം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യങ്ങൾ തുടങ്ങിയ ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. മികച്ച വോട്ടിങ് അനുഭവം നൽകുന്നതിനായി പരിസ്ഥിതി സൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ മാതൃക പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി വോട്ടർമാരെ ആകർഷിക്കാണ് ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം. വായു-ശബ്ദ മലിനീകരണമില്ലാത്ത ശുചിത്വമുള്ള ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

വോട്ടർമാർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലതെ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനായി പോളിംഗ് ബൂത്തുകളിൽ വോട്ടർ സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീൽചെയർ സൗകര്യം, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും. പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ് നടത്തും. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് ഇരിക്കാൻ കസേര എന്നിവയുമൊരുക്കും. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും സജ്ജമാണ്. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വോളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മത്സരം നടക്കും മുമ്പേ ഒരു സീറ്റിൽ വിജയ്‍യുടെ പാർട്ടി തോറ്റു, വമ്പൻ തിരിച്ചടി; എടപ്പാടി മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

മത്സരം നടക്കും മുമ്പേ ഒരു സീറ്റിൽ വിജയ്‍യുടെ പാർട്ടി തോറ്റു, വമ്പൻ തിരിച്ചടി; എടപ്പാടി മണ്ഡലത്തിലെ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി



ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കനത്ത പ്രഹരം. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മതിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതോടെ മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിക്കെതിരെ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ് വിജയിന്‍റെ പാർട്ടി.

നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് പാർട്ടി സമർപ്പിച്ച പകരക്കാരനായ സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തള്ളി. പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാർ ഹാജരാകാതിരുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ സ്ഥാനാർത്ഥി അരുൺകുമാറിനെ കാണാതായത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ടിവികെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വന്തം തട്ടകമായ എടപ്പാടിയിൽ നിന്ന് ആറാം തവണയും ജനവിധി തേടുന്ന എടപ്പാടി പളനിസ്വാമിയുടെയും ഡിഎംകെ സ്ഥാനാർത്ഥി സി കാശിയുടെയും പത്രികകൾ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. അരുൺകുമാറിന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍; വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജം; ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും

രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍; വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജം; ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും


 
രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമമെന്ന പ്രസ്താവന വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജമാണ് പകര്‍ന്നത്. ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ക്രൂഡ് വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായി.


ഒരൊറ്റ പ്രഖ്യാപനം ആഗോള വിപണികളിലുണ്ടാക്കിയ ചലനം വലുതാണ്. പ്രസ്താവന വന്ന് ഒരു മണിക്കൂറില്‍ എണ്ണവില താഴേക്ക്. ബാരലിന് 110 ഡോളറിന് മുകളില്‍ നിന്ന ബ്രെന്റ് ക്രൂഡ് വില 14 ശതമാനം കുറഞ്ഞ് 94 ഡോളറിലെത്തി. ഇറാന്‍-റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിച്ചത് വിപണിയിലേക്ക് എണ്ണ ഒഴുക്കുമെന്നാണ് പ്രതീക്ഷ. അധിക എണ്ണ ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഭാവിയില്‍ സമാന സാഹചര്യങ്ങളെ നേരിടാന്‍ കരുത്ത് പകരും. എണ്ണ വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപയും നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 50 പൈസ ഉയര്‍ന്ന് 92 രൂപ 54 പൈസയിലായിരുന്നു വ്യാപാരത്തുടക്കം.

നീക്കത്തോട് അമേരിക്കന്‍ വിപണി അനുകൂലമായി പ്രതികരിച്ചപ്പോള്‍ അത് ഏഷ്യന്‍ വിപണികളിലേക്കും പകര്‍ന്നു. ജപ്പാന്റെ നിക്കൈയും ദക്ഷിണ കൊറിയയുടെ കോസ്പിയും ഹോങ്കോങ്ങിലെ ഹാങ്‌സെങ്ങുമൊക്കെ മികച്ച നേട്ടത്തില്‍ വ്യാപാരം തുടരുന്നു. ഇന്ത്യന്‍ വിപണികളിലും ബുള്‍ ആധിപത്യം വന്നതോടെ വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്‌സ് 2,700 പോയിന്റ് വരെയും നിഫ്റ്റി 750 പോയിന്റ് വരെയും കൂടി. ആശങ്ക ഒഴിഞ്ഞതോടെ സ്വര്‍ണം-വെള്ളി വിലകളിലും ഉയര്‍ച്ച രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതോടെ സംസ്ഥാനത്തും സ്വര്‍ണവില കൂടി. പവന് 2,920 രൂപ കൂടി 1,12,800 രൂപയും ഗ്രാമിന് 14,100 രൂപയുമാണ് ഇന്നത്തെ വില. കേന്ദ്രബാങ്കുകളും അതിസന്പന്നരും സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നും ഇത് സ്വര്‍ണവില വീണ്ടും ഉയരാനിടയാക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേങ്ങരയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

വേങ്ങരയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ


 
മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ഇന്ദറിനൊപ്പം താമസിക്കുന്ന, ഇന്ദറിൻ്റെ നാട്ടുകാരന്‍ കൂടിയായ പദം ഗദാബ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ ച്ചയോടെയാണ് വേങ്ങര എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കടുത്ത ചൂടായതിനാൽ ഇന്ദർ ഈ കെട്ടടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ടെറസിലെത്തി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡിന് പകരം ഡിറ്റർജന്റ്, റീഫണ്ടിലും തട്ടിപ്പ്; ആമസോണിനെതിരെ ആരോപണവുമായി യുവാവ്

2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡിന് പകരം ഡിറ്റർജന്റ്, റീഫണ്ടിലും തട്ടിപ്പ്; ആമസോണിനെതിരെ ആരോപണവുമായി യുവാവ്



ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ 2.9 ലക്ഷം രൂപ വിലയുള്ള ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഡിറ്റർജന്റ് പാക്കറ്റ്. 'Gigabyte RTX 5090' എന്ന പ്രീമിയം ഗ്രാഫിക്സ് കാർഡിന് പകരം 'ഘടി' സോപ്പുപൊടിയുടെ പാക്കറ്റ് ലഭിച്ച സ്വാഗത് നായക് എന്ന ഉപഭോക്താവാണ് ആമസോണിനെതിരെ രംഗത്തെത്തിയത്. സംഭവത്തിൽ ആമസോൺ റീഫണ്ട് വൈകിപ്പിക്കുകയാണെന്നും ഇതിന് പിന്നിൽ വൻ ലോജിസ്റ്റിക്സ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.

ആമസോൺ നേരിട്ട് പരിശോധന നടത്തി അയക്കുന്ന 'Fulfilled by Amazon' എന്ന ഉറപ്പിലായിരുന്നു ഈ ഓർഡർ എത്തിയത്. എന്നാൽ സാധനം മാറി വന്നതോടെ പരാതിപ്പെട്ട യുവാവിന് തുടക്കത്തിൽ റീഫണ്ട് നൽകാൻ കമ്പനി തയ്യാറായില്ല. പിന്നീട് സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതി നൽകുകയും ചെയ്തതോടെ മാർച്ച് 30 -നകം റീഫണ്ട് നൽകാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീടതും മാറ്റി.

റീഫണ്ട് ലഭിക്കാതെ വന്നതോടെ സ്വാഗത് നായക് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ആമസോണിന്റെ ലോജിസ്റ്റിക്സ് ഹബ്ബുകൾ കേന്ദ്രീകരിച്ച് വലിയൊരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നാണ് ആരോപണം. ഓർഡറിനൊപ്പം ലഭിച്ച ഇൻവോയ്‌സിലെ ജിഎസ്ടി (GST) വിവരങ്ങൾ വ്യാജമാണെന്നും അതിലെ എച്ച്എസ്എൻ (HSN) കോഡ് നിലവിലില്ലാത്തതാണെന്നും യുവാവ് ആരോപിക്കുന്നു. Fab World Point എന്ന സെല്ലറുടെ ഇൻവോയ്‌സ് മുഹമ്മദ് ഖാലിദ് എന്ന വ്യക്തിയുടെ പേരിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, സമാനമായ തട്ടിപ്പിന് ഇരയായ മറ്റൊരാൾക്ക് ആമസോൺ കസ്റ്റമർ സപ്പോർട്ടിൽ നിന്നും ലഭിച്ച ഇമെയിൽ അയച്ച വ്യക്തിയുടെ പേരും ഖാലിദ് എന്നായിരുന്നു.


 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക