Friday, 10 April 2026

റോയല്‍ എന്‍ഫീല്‍ഡ് ഇനി 'സൈലന്റ്' മോഡില്‍; ഫ്‌ളൈയിങ് ഫ്‌ളീ സി6 ഇലക്ട്രിക് ബൈക്ക് എത്തി; വില 2.79 ലക്ഷം മുതല്‍

റോയല്‍ എന്‍ഫീല്‍ഡ് ഇനി 'സൈലന്റ്' മോഡില്‍; ഫ്‌ളൈയിങ് ഫ്‌ളീ സി6 ഇലക്ട്രിക് ബൈക്ക് എത്തി; വില 2.79 ലക്ഷം മുതല്‍


 
നിരത്തുകളില്‍ ഇടിമുഴക്കമായി നിറഞ്ഞുനിന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകളെ അറിയാത്ത വാഹനപ്രേമികള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഇനിമുതല്‍ സൈലന്റ് മോഡിലും എന്‍ഫീല്‍ഡിന്റെ കരുത്തന്‍ മോട്ടോര്‍ ബൈക്കുകളെ കാണാം. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാന്‍ഡായ 'ഫ്‌ളൈയിങ് ഫ്‌ളീ'ക്ക് കീഴിലുള്ള ആദ്യ മോഡല്‍ സി6 ഇന്ത്യയില്‍ അവതരിപ്പിച്ചു.

പഴയ യുദ്ധകാല ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച മോഡല്‍, ആധുനിക സാങ്കേതികവിദ്യയും റെട്രോ ഡിസൈനും ഒത്തുചേരുന്ന ഇരുചക്ര വാഹനമാണ്. ഇന്ത്യയിലെയും യുകെയിലെയും 200ലേറെ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഈ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തത്. റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡും ഈ മോഡല്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.


ബാറ്ററിയും റേഞ്ചും: 3.91kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. 115 കിലോമീറ്ററാണ് പരമാവധി വേഗം. ഒരു മണിക്കൂറുകൊണ്ട് ബാറ്ററി 20ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
കരുത്ത്: 21 bhp കരുത്തും 60Nm ടോര്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ ആകെ ഭാരം 124 കിലോ മാത്രമാണ്.

ഡിസൈന്‍: മുന്നിലെ ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍ ഈ ബൈക്കിന് വ്യത്യസ്തമായ ക്ലാസിക് ലുക്ക് നല്‍കുന്നു. ഫ്‌ളീ ഗ്രീന്‍, സ്റ്റോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
ടച്ച്സ്‌ക്രീന്‍ ടിഎഫ്ടി ഡിസ്പ്ലേ, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വോയ്സ് അസിസ്റ്റ് തുടങ്ങി അത്യാധുനിക ഫീച്ചറുകള്‍ ഇതിലുണ്ട്. കൂടാതെ വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാണ്.

2.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. ഇ എം ഐ സൌകര്യമുള്ള ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ 1.99 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം. വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലെ ജയനഗറിലുള്ള ഔട്ട്ലെറ്റ് വഴിയാണ് ബുക്കിങ് നടക്കുക. മേയ് അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് ബൈക്ക് ലഭിച്ചുതുടങ്ങും. ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കും കേടുപാട്

കുവൈത്തില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കും കേടുപാട്


 
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാമേഖലയായ നാഷണല്‍ ഗാര്‍ഡ്‌സിന്റെ സൈറ്റിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്. രാജ്യത്ത തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധസേന വക്താവ് അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇറാഖ്- ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇസ്‌ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.

ഇറാന്റെ ആക്രമണം തങ്ങളുടെ വ്യോമാതിര്‍ത്തിയുടെയും പരമാധികാരത്തിന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ സംഭവം നിഷേധിച്ച് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. വെടിനിര്‍ത്തല്‍ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാന്റെ വാദം. അങ്ങനെ ഇറാന്‍ എന്തെങ്കിലും ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗിക പ്രസ്താവനയിലൂടെ പരസ്യമായി പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലെബനനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഇസ്രയേല്‍; ഹിസ്ബുള്ളക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു

ലെബനനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഇസ്രയേല്‍; ഹിസ്ബുള്ളക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു



ടെൽ അവീവ്: ഇസ്രയേല്‍ ലെബനനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത ആഴ്ച ഇരു രാജ്യങ്ങളും യുഎസില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോർട്ട്. യുഎസ് അധികൃതരെ ഉദ്ദരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് പാകിസ്താൻ്റെ മുൻകൈയിൽ ഈ ആഴ്ച അവസാനം ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. പാകിസ്താനിൽ വെച്ചാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച. ഇതിന് ചുവട് പിടിച്ചാണ് ഇസ്രയേൽ ലെബനൻ ചർച്ചയ്ക്കും വഴി തെളിഞ്ഞിരിക്കുന്നത്.

ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഇസ്രയേൽ ലെബനനെ ആക്രമിച്ചിരുന്നു. എന്നാൽ വെടിനിര്‍ത്തലില്‍ ലെബനനൻ ഉള്‍പ്പെടാത്തത് ഹിസ്ബുള്ളയുടെ സാന്നിധ്യം മൂലമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഏറ്റവും വേഗത്തില്‍ ലെബനനുമായി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായി നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയെ തകര്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരാമര്‍ശത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ ലെബനനന്‍ പാര്‍ലമെന്റ് അംഗം അലി ഫയാദ് ഇസ്രയേലുമായുള്ള നേരിട്ട ചര്‍ച്ചകളെ തള്ളിയിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് നടത്തിപ്പില്‍ പുതിയ ഘട്ടം കൊണ്ടുവരുമെന്ന് മൊജ്തബ ഖമനയി; കൂടുതല്‍ നിയന്ത്രണമുണ്ടാകാന്‍ സാധ്യത

ഹോര്‍മുസ് നടത്തിപ്പില്‍ പുതിയ ഘട്ടം കൊണ്ടുവരുമെന്ന് മൊജ്തബ ഖമനയി; കൂടുതല്‍ നിയന്ത്രണമുണ്ടാകാന്‍ സാധ്യത




തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നീക്കത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഹോർമുസിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടം കൊണ്ടുവരുമെന്നാണ് മൊജ്തബ ഖമനയി വ്യക്തമാക്കുന്നത്. ഹോര്‍മുസിന്റെ നടത്തിപ്പ് കൂടുതല്‍ ഘടനാപരവും കൂടുതല്‍ നിയന്ത്രണാത്മകവുമാകുമെന്നാണ് സൂചന. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിലാണ് മൊജ്തബ ഖമനയിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്. നിലവില്‍ ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്നും മൊജ്തബ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ചെറുത്തുനില്‍പ്പിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ ഇറാനായിരിക്കും വിജയമെന്നും മൊജ്തബ പറഞ്ഞു. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കും മരണം വരിച്ച മറ്റുള്ളവര്‍ക്കും വേണ്ടി പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി ഖമനെയിയുടെ കൊലപാതകത്തിന് 40 ദിവസം തികയുന്ന വേളയിലായിരുന്നു മൊജ്തബയുടെ പ്രതികരണം. അടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് തങ്ങളോട് അടുത്ത് നില്‍ക്കുന്ന രാജ്യങ്ങളുടെ പ്രതികരണങ്ങളും നിരീക്ഷിക്കുമെന്ന് മൊജ്തബ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകള്‍ക്ക് ഇറാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണം ഇറാന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു ദിവസം പരമാവധി പതിനഞ്ച് കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് വഴി കടത്തിവിടുന്നതെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ 'ടാസ്' റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ കര്‍ശന മേല്‍നോട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിര്‍ത്തിലിനിടയിലും ഇറാനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ കരാറില്‍ ഏര്‍പ്പെടുന്നത് വരെ ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈനിക സംവിധാനങ്ങള്‍ സംഘര്‍ഷ മേഖലയില്‍ തുടരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. യുദ്ധക്കപ്പലുകളും, വിമാനങ്ങളും, സൈനികരും ഉള്‍പ്പെടെ എല്ലാ അവിടെ തന്നെയുണ്ടാകും. മാത്രമല്ല, ഹോര്‍മൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്ന് നല്‍കുന്നതും ആണവ നിര്‍വ്യാപനവും ട്രംപ് ഒരിക്കല്‍ കൂടി ചൂണ്ടികാട്ടിയിരുന്നു.ഇവയില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ഇതുവരെ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ ഡൽഹി സർക്കാർ; എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം സജ്ജമാക്കും

ജോലിയിൽ ഉഴപ്പുന്നവരെ പൂട്ടാൻ ഡൽഹി സർക്കാർ; എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് സിസ്റ്റം സജ്ജമാക്കും


 
ന്യൂഡല്‍ഹി: ജോലിയില്‍ ഉഴപ്പുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ 9.30ന് ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് അന്റന്‍ഡന്‍സ് സിസ്റ്റം സജ്ജമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ഇനി മുതല്‍ ബയോമെട്രിക് അന്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ സെക്രട്ടറി തലത്തിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ വരെയാണ് ബയോമെട്രിക് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്ത സംസ്ഥാന ജിഎസ്ടി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം വന്നിരിക്കുന്നത്. രേഖ ഗുപ്ത ജിഎസ്ടി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. ജോലിയില്‍ ഇല്ലാതിരുന്ന എല്ലാവര്‍ക്കും ഉടനടി കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍നില ഹാജരാക്കാനും രേഖ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.

വൈകിയെത്തിയവര്‍, ഹാജര്‍ രേഖപ്പെടുത്താത്തവര്‍, നേരത്തെ പോകുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (ജിഎഡി) ദിവസേനയുള്ള ഹാജര്‍ റിപ്പോര്‍ട്ട് എല്ലാ ദിവസവും 12 മണിക്ക് മുമ്പായി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ മധ്യപ്രദേശിൽ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

കളിക്കുന്നതിനിടെ മധ്യപ്രദേശിൽ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു


 
ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തിൽ വീണത്.

വിവരം ലഭിച്ചയുടന്‍ ബദ്‌നഗര്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴല്‍കിണറിലേക്ക് പൈപ്പ് വഴി ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും


 
ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷിനെ ജെഡിയു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുളള നേതാക്കളെത്തിയാണ് സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ സി പി രാധാകൃഷ്ണനായിരിക്കും നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാകും അടുത്ത ബിഹാർ മുഖ്യമന്ത്രി. നിലവിൽ ഉപമുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഏപ്രിൽ 13ന് മന്ത്രിസഭ കൂടാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര അധിക നാൾ ഒഴിച്ചിടരുത് എന്ന് നിതീഷ് നിലപാടെടുത്തിട്ടുണ്ട്. ഇത് ബിജെപി നേതാക്കളെയടക്കം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.

അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്കെത്തും. ഉപമുഖ്യമന്ത്രി പദമാണ് നിഷാന്തിന് നൽകുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിഷാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിഷാന്ത് കുമാർ മെസ്‌റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക