Tuesday, 5 May 2026

25 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

25 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ


 
കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ഹൈദരാബാദിൽ നിന്ന് പിടികൂടി. കൊച്ചി സിറ്റി സൈബർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരാണ് പിടിയിലായത്. രാജ്യത്ത് ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമാകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.


'Capitallx.com' എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്യാപിറ്റലിക്സ്' എന്ന സ്ഥാപനത്തിന്റെ പേരിൽ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിൽ നിന്ന് പണം നിക്ഷേപിപ്പിച്ചത്. തട്ടിയെടുത്ത 25 കോടിയിൽ 16 കോടി രൂപയും ഈ രണ്ട് പ്രതികളുടെ കൈവശമാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. വെബ്സൈറ്റിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ കേസുകളുണ്ട്. അറസ്റ്റിലായ സത്യനാരായണമൂർത്തിക്ക് ഹൈദരാബാദിൽ 'ആശ്രിത മെഗാ ഇൻഫോടെക് എന്ന ഐടി കമ്പനിയും 'ആശ്രിത ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കൺസ്ട്രക്ഷൻ കമ്പനിയുമുണ്ട്. കൂടാതെ 'എയ്റോ വില്ലാസ്' എന്ന പേരിൽ 300 വില്ലകളുടെ നിർമ്മാണവും ഇയാൾ നടത്തിവരികയായിരുന്നു. സാധാരണ ഐടി ജീവനക്കാരനായിരുന്ന പ്രതി ചുരുങ്ങിയ കാലയളവിൽ കോടീശ്വരനായി വളർന്നത് സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഹൈദരാബാദിലെ ഒളിത്താവളത്തിൽ നിന്നാണ് സൈബർ പൊലീസ് ഇവരെ പിടികൂടിയത്. കേസിൽ നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി സിറ്റി ഡിസിപി ഷെഹൻഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പിന് ഇരയായവർ ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത്തരം അനധികൃത ട്രേഡിങ്ങ് വെബ്സൈറ്റുകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍!

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍!



നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് മുഖങ്ങള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പതനമാണ് അടിസ്ഥാനപരമായി ഇന്ത്യ സഖ്യത്തിന്റെ നഷ്ടമായി മാറിയത്. 

കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് പകരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ എത്തുമെങ്കിലും ദേശിയ തലത്തില്‍ ഇനി ഇടതു നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ടാകില്ല. ഇന്ത്യ സഖ്യത്തിന് പേര് സമ്മാനിച്ച മമതയുടെ തോല്‍വിയും പ്രതിപക്ഷ സഖ്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയിലേക്ക് വിജയിക്കാന്‍ പോലും സാധിക്കാത്ത മമത പക്ഷേ തോല്‍വിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു എംകെ സ്റ്റാലിന്‍. വനിതാ സംവരണ ബില്‍ മണ്ഡല പുനര്‍നിര്‍ണയത്തോട് ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാന്‍ തമിഴ് ജനതയോട് ആഹ്വാനം ചെയ്തതാണ് ഒടുവിലായി ദേശീയ തലത്തില്‍ സ്റ്റാലിനെ ശ്രദ്ധേയനാക്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പിന് കാരണമായിരുന്നു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിജയ്ക്കൊപ്പം ചേരണമെന്ന് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം ആവശ്യപ്പെട്ടിരുന്നു എങ്കിലും രാഹുലിന്റെ നിര്‍ബന്ധ പ്രകാരം സഖ്യം തുടരുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മമതയും സ്റ്റാലിനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തുടരും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം തല്‍ക്കാലം പിന്മാറില്ലെന്ന സൂചനയാണ് നല്‍കുന്നത്. പിണറായി വിജയന്‍ എത്ര കണ്ട് സജീവമാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാകുമോ എന്നതിനെ ആശ്രയിച്ചാകും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പ്രസക്തി. അല്ലാത്തപക്ഷം പുതിയൊരു നേതൃനിര ഉയര്‍ന്നു വരേണ്ടി വരും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

 


ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു.

ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറാനിയന്‍ ആക്രമണത്തെ അതിജീവിച്ചാണ് യുഎസ്എസ് ട്രക്സ്റ്റണ്‍, യുഎസ്എസ് മേസണ്‍ എന്നീ നാവിക കപ്പലുകള്‍ ഗള്‍ഫിലേക്ക് പ്രവേശിച്ചത്. കപ്പലുകള്‍ക്കെതിരെ ഇറാന്‍ വന്‍ ആക്രമണം നടത്തിയെങ്കിലും യുഎസ് നാവിക സേന ഫലപ്രദമായി പ്രതിരോധിച്ചു.

അതിനിടെ, ഹോര്‍മുസില്‍ യുഎസ് സൈനിക വിന്യാസം ആരംഭിച്ചു. ഇറാന്റെ ആക്രമണ ബോട്ടുകള്‍ക്കെതിരെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചുവെന്നും ആറ് ഇറാനിയന്‍ ബോട്ടുകളെ ലക്ഷ്യമിട്ടുവെന്നും യുഎസ് CENTCOM അറിയിച്ചു. പ്രൊജക്ട് ഫ്രീഡത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്ത് വാണിജ്യ കപ്പലുകള്‍ക്കായി സുരക്ഷിത പാതയൊരുക്കുമെന്നും യുഎസ് സൈന്യം അറിയിച്ചു.

അതിനിടെ, യുഎഇയില്‍ ഫുജൈറയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് ഇറാനല്ലെന്നും സൈനിക നേതൃത്വം അറിയിച്ചു. യുദ്ധം 2027 ലേക്ക് നീണ്ടുനിന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ വളരെ മോശമായി ബാധിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് സംഘര്‍ഷം തുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില 6 ശതമാനം ഉയര്‍ന്ന് ബാരലിന് 114.44 ഡോളറിലെത്തി













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കും?; അഭ്യൂഹങ്ങള്‍ ശക്തം

വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കും?; അഭ്യൂഹങ്ങള്‍ ശക്തം



ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തു. പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് വിജയിച്ചത്. ഡിഎംകെയുടെ കയ്യിലുണ്ടായിരുന്ന സീറ്റുകളാണ് ടിവികെ നേടിയത്. 2026-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയരുകയായിരുന്നു.

എന്നാല്‍ ഉടന്‍ ഉണ്ടാകാനിടയുളള ഉപതെരഞ്ഞെടുപ്പിലേക്കാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിലും വിജയിച്ച വിജയ്ക്ക് ഏതെങ്കിലും ഒരു സീറ്റില്‍ രാജിവെച്ചേ മതിയാകൂ. ആ സീറ്റില്‍ വിജയ്‌യുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.

ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 7,800 ജീവനക്കാർക്ക് മെയ് 20-ഓടെ ജോലി നഷ്ടമാകും

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 7,800 ജീവനക്കാർക്ക് മെയ് 20-ഓടെ ജോലി നഷ്ടമാകും



കാലിഫോര്‍ണിയ: കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ. ഈ മാസം 20ഓടെ ഏകദേശം 7,800 ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിൽ കമ്പനിക്ക് 77,000ത്തിലധികം ജീവനക്കാരുണ്ട്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള 'Year of Efficiency' എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് നടപടി. പുതിയതായി നികത്താനിരുന്ന 6,000-ഓളം ഒഴിവുകളും മെറ്റ റദ്ദാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് അവസാന ഘട്ട പിരിച്ചുവിടലായിരിക്കില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെറ്റ ഭാവിയിൽ പിരിച്ചുവിടലുകൾ നടത്താനുള്ള സാധ്യതയിലേക്കാണ് ഇത് സൂചന നൽകുന്നത്. കൂടുതൽ തൊഴിൽ വെട്ടിക്കുറവുകൾ ഉണ്ടാകുമോ ഇല്ലയോ എന്ന് കമ്പനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ചീഫ് പീപ്പിൾ ഓഫീസർ ജനേൽ ഗെയ്ൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

എന്നാൽ പിരിച്ചുവിടലുകൾ എഐ മൂലമുണ്ടാകുന്ന ജോലി മാറ്റങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. മറിച്ച് എഐ ടൂളുകൾ തങ്ങളുടെ ടീമിനെ അവരുടെ ടീമുകളെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും കുറച്ചു ജീവനക്കാരുമായി മികച്ച പ്രകടനം നടത്താൻ അനുവദിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എഐ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനാണ് മാർക്ക് സക്കർബർഗ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനിയുടെ മുൻഗണനകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എഐ അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി മെറ്റ ഈ വർഷം തങ്ങളുടെ നിക്ഷേപം ഗണ്യമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 125 ബില്യൺ ഡോളർ മുതൽ 145 ബില്യൺ ഡോളർ വരെയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. വരാനിരിക്കുന്ന ഈ പിരിച്ചുവിടലുകൾ കമ്പനിയുടെ മുൻഗണനകളിൽ ഉണ്ടായ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലേക്കുള്ള പുനർനിർമാണത്തിന്‍റെ ഭാഗമായാണ് മെറ്റ ഈ നീക്കം നടത്തുന്നത്. പിരിച്ചുവിടലുകളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഇത് സംഭവിക്കുകയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ മനുഷ്യന്റെ ജോലി കവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒരു സഹായാഭ്യർത്ഥന; പിന്നാലെ കുതിച്ചെത്തി പാക് നാവികസേന; അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം

മുംബൈയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒരു സഹായാഭ്യർത്ഥന; പിന്നാലെ കുതിച്ചെത്തി പാക് നാവികസേന; അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം



ദില്ലി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽ വെച്ച് എൻജിൻ നിലച്ച 'എംവി ഗൗതം' എന്ന കപ്പലിനാണ് പാക് നാവികസേനയുടെ നിരീക്ഷണ കപ്പൽ രക്ഷക്കെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് മസ്‌കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് കപ്പൽ കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര സഹായ അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു.


ആറ് ഇന്ത്യാക്കാരും ഒരു ഇന്തോനേഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിലാണ് എത്തിയത്. ഇവിടെ നിന്നാണ് പാകിസ്ഥാനിലേക്ക് സഹായ അഭ്യർത്ഥന പോയത്. ഈ സമയത്ത് കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ. സന്ദേശം ലഭിച്ചതിനെ തുടർന്ന് പാകിസ്ഥാൻ നാവിക ഉദ്യോഗസ്ഥർ കപ്പലിലെത്തി. ഇവർ കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, മരുന്നുകളും കൈമാറി.

കടലിലെ അപകടസാഹചര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പാകിസ്ഥാൻ സഹായം നൽകിയത്. ഇന്ത്യയുമായുള്ള വൈര്യത്തിനിടയിലും ഇന്ത്യൻ കപ്പലിന് സഹായമെത്തിച്ച പാകിസ്ഥാൻ നാവികസേനയുടെ നടപടി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസവും അറബിക്കടലിലെ അടിയന്തിര സഹായ അഭ്യർത്ഥന കേട്ട് എത്തിയ പാക് നാവികസേന 18 വിദേശ കപ്പൽ ജീവനക്കാരെ രക്ഷിച്ചിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും’; എം കെ സ്റ്റാലിൻ രാജിവെച്ചു

‘പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും’; എം കെ സ്റ്റാലിൻ രാജിവെച്ചു



തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.

അതേസമയം, തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയാണ് തമിഴക വെട്രി കഴകം.പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നിയുക്ത എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് വിജയുടെ ശ്രമം.

എന്നാൽ 118 എന്ന മാജിക് സംഖ്യയിലേയ്ക്ക് എത്താൻ വിജയ്ക്ക് ഇനിയും കടമ്പകൾ ഏറെ കടക്കണം. ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ്, ഇടതുപാർട്ടികൾ, വിടുതലൈ സിരുത്തൈകൾ കക്ഷി, മുസ്ലിം ലീഗ്, അണ്ണാ ഡിഎംകെ സഖ്യത്തിലെ പാട്ടാളി മക്കൾ കക്ഷി. ഇങ്ങനെ കുറേയേറെ സാധ്യതകൾ ടിവികെയ്ക്ക് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ ജയിച്ച കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. പിന്തുണയുടെ കാര്യം പരിഗണിയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക