Thursday, 4 June 2026

വത്തിക്കാനിൽ 'പ്രകൃതിസൗഹൃദ-ഊർജ്ജോത്പാദനപദ്ധതി" നടപ്പിലാക്കാനായി “ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷന്' രൂപം നൽകി ലിയോ പാപ്പാ

വത്തിക്കാനിൽ 'പ്രകൃതിസൗഹൃദ-ഊർജ്ജോത്പാദനപദ്ധതി" നടപ്പിലാക്കാനായി “ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷന്' രൂപം നൽകി ലിയോ പാപ്പാ



പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനം ലക്ഷ്യമാക്കി “ഫ്രാത്തെല്ലോ സോളെ' (Fratello Sole) ഫൗണ്ടേഷൻ സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 1-ന് എഴുതി ഒപ്പുവച്ച ഒരു ഉത്തരവിലൂടെ (Chirografo) യാണ്, വത്തിക്കാന്റെ ഊർജ സ്വയംപര്യാപ്തതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പുതിയ സംരഭത്തിന് പരിശുദ്ധ പിതാവ് ജന്മമേകിയത്. തന്റെ മുൻഗാമിയായ  ഫ്രാൻസിസ് മാർപാപ്പ 2024 ജൂൺ 21-ന് സ്വയാധികാരപ്രകാരം (Motu Proprio) നൽകിയ ഉത്തരവിൽ ഊന്നിപ്പറഞ്ഞ “സുസ്ഥിര വികസന മാതൃകയിലുള്ള പരിവർത്തനത്തിന്റെ" ആവശ്യകതയെ പരിഗണിച്ച ലിയോ പാപ്പാ ആ പദ്ധതിയുടെ തുടർച്ചയായിട്ടാണ് ഈ ഫൗണ്ടേഷൻ രൂപീകരിച്ചത്.

വത്തിക്കാനിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള സാന്ത മരിയ ദി ഗലേറിയ (Santa Maria di Galeria) എന്ന വത്തിക്കാന്റെ സ്ഥലത്താണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുക. ഇവിടെ സ്ഥാപിക്കുന്ന അഗ്രിവോൾട്ടായിക് സംവിധാനം വഴി കൃഷിയും സൗരോർജ ഉൽപാദനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഫൗണ്ടേഷന്റെ ലക്‌ഷ്യം. ഈ  പുതിയ സംരംഭത്തിലൂടെ, സാന്ത മരിയ ദി ഗലേറിയയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ പ്രക്ഷേപണ നിലയത്തിനും, വത്തിക്കാനും സമ്പൂർണ്ണ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ ഒപ്പുവച്ച ഈ രേഖ വ്യക്തമാക്കുന്നു. 

ആദ്യത്തെ മൂന്ന് വർഷങ്ങളിലേക്ക്, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് അധ്യക്ഷ സിസ്റ്റർ റാഫയേലേ പെത്രിനി, അപ്പസ്തോലിക സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കളുടെ ഭരണസമിതി (APSA) അധ്യക്ഷൻ മോൺസിഞ്ഞോർ ജ്യോർദാനോ പിച്ചിനോത്തി എസ്.ഡി.ബി. എന്നിവരെ യഥാക്രമം പ്രസിഡന്റായും വൈസ് പ്രസിഡന്റായും മാർപ്പാപ്പ നിയമിച്ചു. ഫൗണ്ടേഷന്റെ ആസ്ഥാനം വത്തിക്കാൻ ആയിരിക്കും.

സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പരാമർശിക്കുന്ന 'പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെ' അടിസ്ഥാനമാക്കി, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഊർജ്ജ ഉൽപാദനവും കാർഷിക പ്രവർത്തനങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന് ലോകത്തിനു മുൻപിൽ  മാതൃകയായാണ് “ഫ്രാത്തെല്ലോ സോളെ" ഫൗണ്ടേഷൻ പ്രവർത്തിക്കുക.

2025 ജൂലൈ 31-ന് ഇറ്റാലിയൻ ഭരണാധികാരികളുമായി വത്തിക്കാൻ ഒപ്പുവച്ചതും 2026 മെയ് 27-ന് പ്രാബല്യത്തിൽ വന്നതുമായ ഉഭയകക്ഷി കരാർ, ഈ സംരംഭം യാഥാർത്ഥ്യവത്കരിക്കുന്നതിലേക്ക് നയിച്ച നടപടികളിൽ ഒന്നായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ ‌ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

ഇറാന്റെ ‌ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!



കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അറുപതോളം പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. കുവൈറ്റിന്റെ വ്യോമയാന സംവിധാനങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

എന്നാൽ കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ടുളള ആക്രമണമല്ല ഉണ്ടായതെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചത്. ഇറാനിയൻ മിസൈലുകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തകരാറായ യുഎസ് നിർമിത പാട്രിയറ്റ് മിസൈലാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ അവകാശവാദം

കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ എക്‌സിലൂടെയാണ് ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായി തകരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും

'2026 ജൂൺ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്രൂരമായ ഇറാനിയൻ ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങൾ'എന്ന കുറിപ്പോടെയാണ് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഈ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും നിരവിധി പേർക്ക് പരിക്കേൽക്കുകയും കനത്ത ഭൗതിക നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു'-കുറിപ്പിൽ പറയുന്നു 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി



ധവള പത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. എന്തുകൊണ്ട് ജീവനക്കാർക്ക് ഡി എ കുടിശ്ശിക കൊടുത്തില്ല. സപ്ലൈകോയ്ക്ക് കൊടുക്കാനുള്ള 2893 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ലെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് ഉണ്ടായത്. റിപ്പോർട്ട് തയ്യാറായിട്ട് ഒരാഴ്ചയായി. ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. സർക്കാരിന് ധനപ്രതിസന്ധിയുണ്ട്. 6000 കോടി രൂപ ബാക്കിയുണ്ടെന്നായിരിന്നു പ്രചരണം. സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത. മെയ് 16ന് 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നെങ്കിൽ ലോക്കൽ ബോഡിയുടെ മൂന്നാം ഗഡു എന്തു കൊണ്ട് കൊടുത്തില്ല.

കൊടുക്കാനുള്ള പലയിടത്തും പണം കൊടുത്തിട്ടില്ല. ഇതൊന്നും കൊടുക്കാതെ ആയതോടെയാണ് ട്രഷറിയിൽ ബാക്കി പണം വന്നത്. കിഫ്ബി പണത്തിൻ്റെ പലിശ കേട്ടാൽ തല കറങ്ങി വീഴും. വരുമാനത്തിനായുള്ള ഒരു പദ്ധതിയും കിഫ്ബിക്കില്ല. കടമെടുപ്പ് പരിധിയിൽ പെടുത്തിയതോടെ എല്ലാം ഞങ്ങളുടെ തലയിൽ. കിഫ്ബി പ്രത്യേക സാമ്ര്യാജ്യമാക്കി. ഒരു ഫയലും ധനവകുപ്പിലേക്ക് വരില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് BJP നേതാവ് നല്ലത് പറഞ്ഞെങ്കിൽ അദ്ദേഹത്തിന് നന്ദി. പ്രതിപക്ഷ നേതാവ് നിരാശപ്പെടരുത്, ഇത് പ്രതീക്ഷയുള്ള നയ പ്രഖ്യാപനമാണ്. കഴക്കൂട്ടത്തും ചാത്തന്നൂരും സിപിഐഎമ്മിന് വോട്ട് കുറയുകയാണ് ഉണ്ടായത്. രണ്ടിടത്തും ഞങ്ങൾക്ക് കൂടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ പ്ലാൻ ചെയ്ത് വിജയിപ്പിച്ചതാണ് ബിജെപിയെ. നേമത്ത് ഞങ്ങൾക്കു മാത്രമല്ല എൽഡിഎഫിനും വോട്ട് കുറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD



തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.


നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും ഉണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവും ഉണ്ടാകും. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.

അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണം സംഭവിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്കാകും സസ്പെൻഡ് ചെയ്യുക. ഒപ്പം 5 ദിവസത്തെ പരിശീലനവും ഉണ്ടാകും. പുതിയ മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി

'ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും': വിമർശനവുമായി രാഹുൽ ​ഗാന്ധി



ന്യൂഡൽഹി: ഒരു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക് അധികാരം നഷ്ട‌പ്പടുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെയും സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലെ ​ഗുരുതര ക്രമക്കേടുകളെയും തുടർന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് ​​രാഹുൽ ​ഗാന്ധിയുടെ പരാമർശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആർക്കും തടുക്കാൻ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ തുടർന്നാൽ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടായിരുന്നു ​രാഹുൽ സംസാരിച്ചത്. ശക്തമായ പൊതുജന സമ്മർദ്ദമാണ് മോദിസർക്കാർ നേരിടാൻ പോകുന്നത്. ഇന്ത്യയിൽ മോദിക്കെതിരെ വലിയ കലാപങ്ങൾ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങൾ ഇപ്പോൾ തകർച്ചയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, പൊലീസിന്റെ കണ്ടെത്തല്‍

ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, പൊലീസിന്റെ കണ്ടെത്തല്‍


 
ന്യൂഡൽഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.


സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി.

മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രത്തെ വെള്ള പൂശി ധവളപത്രം, കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ, വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് ചെയ്തു: തോമസ് ഐസക്ക്

കേന്ദ്രത്തെ വെള്ള പൂശി ധവളപത്രം, കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ, വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് ചെയ്തു: തോമസ് ഐസക്ക്



തിരുവനന്തപുരം: കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു. 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു. അത് 120 രൂപ ആകാൻ പോവുകയാണ്. ആ വകയിൽ 2000 കോടി രൂപയെങ്കിലും സർക്കാരിന് നികുതി കൂടുതൽ കിട്ടും. അതിന്റെ ഒരു ഭാഗം ജനങ്ങൾക്ക് ഇളവ് നൽകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ, ആ മണ്ടത്തരം ഞങ്ങളെ കൊണ്ട് ചെയ്യിക്കേണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് സർക്കാർ ഭരിച്ച അന്നും യുഡിഎഫ് സർക്കാർ ഭരിക്കുന്ന ഇന്നും തമ്മിൽ വലിയ കാല വ്യത്യാസങ്ങളില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. ജനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകുന്നത് മണ്ടത്തരമല്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ധവളപത്രം പറയുന്നത്. അതിനോട് യോജിക്കുന്നു. പക്ഷേ എന്താണ് ശരിയായ പ്രശ്നമെന്ന് പറയുന്നില്ല. എന്നുമാത്രമല്ല കേന്ദ്രസർക്കാരിനെ വെള്ളപൂശുകയും ചെയ്യുന്നു. കേന്ദ്ര വിരുദ്ധ സമരത്തിന് യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചു.

കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമാണ് പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കേന്ദ്ര വിഹിതമുണ്ട്. പക്ഷേ നയപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു വരിപോലുമില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താണ യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ കടുംപിടിത്തം, ട്രംപിന്റെ തെറിവിളി; രണ്ടും ഫലിച്ചു, വെടിനിര്‍ത്താമെന്ന് ഇസ്രായേലും ലെബനനും, കീറാമുട്ടിയായി ഹിസ്ബുല്ലയുടെ നിലപാട്

ഇറാന്റെ കടുംപിടിത്തം, ട്രംപിന്റെ തെറിവിളി; രണ്ടും ഫലിച്ചു, വെടിനിര്‍ത്താമെന്ന് ഇസ്രായേലും ലെബനനും, കീറാമുട്ടിയായി ഹിസ്ബുല്ലയുടെ നിലപാട്



വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. അമേരിക്കയുമായി ചേര്‍ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത്.

ഇസ്രായേല്‍, ലെബനീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പുതുക്കി സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിനായി യു.എസ് വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഒരു താല്‍ക്കാലിക കരാറും ഉണ്ടാക്കി. ഇതിനു ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

അമേരിക്കയുടെ മുന്‍കൈയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ലെബനന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചുവെങ്കിലും, കരാര്‍ നടപ്പില്‍ വരുത്താന്‍ ഇസ്രായേലുമായി പോരാടുന്ന, ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സഹകരണം ആവശ്യമാണ്. ഹിസ്ബുല്ല ലെബനന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. സര്‍ക്കാറിന് ഹിസ്ബുല്ലയുടെ മേല്‍ നിയന്ത്രണവുമില്ല. ഇരുപക്ഷത്തെയും ചര്‍ച്ചകളില്‍ അവര്‍ കക്ഷിയുമല്ല. ഹിസ്ബുല്ലയെ നിരായുധീകരിക്കുക, ലെബനന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിക്കുക എന്നിവ ലെബനന്‍ സര്‍ക്കാരിന് ഇപ്പോഴും വെല്ലുവിളിയാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍

14 ദിവസമായി അച്ഛനെ കാണാനില്ല; സഹായം തേടി മകള്‍



14 ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍.


മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ്. കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. 10 മണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇന്നിപ്പോള്‍ 15 ദിവസമായി – സ്വാതി പറയുന്നു. പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കാണുന്നവര്‍ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യര്‍ഥന. അവസാനം കാണുമ്പോള്‍ ചാരനിറമുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.

ഇന്‍ഷുറന്‍സ് അഡൈ്വസറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ക്കുന്നുണ്ട്.കരോക്കെ ഗാനമേളകളിലും ഗായകനായി പോകാറുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക