Tuesday, 4 August 2026

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA


ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും. ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നു

കൊച്ചി : ഹോട്ടൽ, റസ്റ്ററൻ്റ് മേഖലയ്ക്ക് ജി.എസ്‌.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള, തമിഴ്‌നാട്, കർണാടക സം സ്ഥാനങ്ങളിലെ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് Bholenath ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ചെന്നൈയിൽനടന്ന കൂടിക്കാഴ്ചയിലാണ് നിവേദനം സമർപ്പിച്ചത്.

കോമ്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെ ന്നും, ജി. എസ്.ടി. റഗുലർ സ്ക‌ീം തിരഞ്ഞെടുത്തവർക്ക് ഇൻപുട്ട് ടാക്സ് സൗകര്യം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷ നെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പങ്കെടുത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 3 August 2026

റഷ്യൻ ബീച്ചിൽ യുക്രെയ്ൻ‌ ഡ്രോൺ ആക്രമണം; 7 പേർ‌ കൊല്ലപ്പെട്ടു, നാൽപത് പേർക്ക് പരുക്ക്

റഷ്യൻ ബീച്ചിൽ യുക്രെയ്ൻ‌ ഡ്രോൺ ആക്രമണം; 7 പേർ‌ കൊല്ലപ്പെട്ടു, നാൽപത് പേർക്ക് പരുക്ക്

 



മോസ്കോ∙ റഷ്യൻ ടൂറിസ്റ്റ് കേന്ദ്രമായ ഗെലെൻഡ്ഷിക് ബീച്ചിലെ റിസോർട്ടിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ട്. ജനങ്ങൾ ഏറെയുള്ള ബീച്ചിലേക്ക് ഡ്രോൺ പതിക്കുന്നതും തുടർന്നു വൻ സ്ഫോടനം ഉണ്ടാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജനവാസ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ മനഃപൂർവം നടത്തിയ ഭീകരാക്രമണമാണ് ഇതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെയ്ന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. യുദ്ധത്തിൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാറില്ലെന്നാണ് ഇരുരാജ്യങ്ങളും ആവർത്തിക്കാറുള്ളത്.
ആക്രമണത്തിൽ‌ പരുക്കേറ്റ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക താവളങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാർക്കു നേരെ യുക്രെയ്ൻ‌ ഭരണകൂടം നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്നോദർ റീജിയൻ ഗവർണർ വെന്യാമിൻ കൊണ്ട്രാറ്റിയേവ് പറഞ്ഞു.
2022ൽ റഷ്യ ആരംഭിച്ച പൂർണതോതിലുള്ള അധിനിവേശത്തിനു ശേഷം ലക്ഷക്കണക്കിനു യുക്രെയ്ൻ പൗരന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ സമീപകാലത്തായി റഷ്യയിലെ എണ്ണശുദ്ധീകരണശാലകളും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി

നഷ്ടപ്പെട്ട സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറി KHRA അംഗങ്ങൾ മാതൃകയായി


 

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ മെയ് 25-ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തൗഫീഖ് ഹോട്ടലിൽ നിന്ന് വീണുകിട്ടിയ സ്വർണ പാദസരം ഒടുവിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ഹോട്ടൽ ഉടമകളായ സുബൈർ, ജലീൽ മാതൃകയായി  ,  . ആഭരണത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും വാമൊഴിയായും വ്യാപകമായി  പ്രചരിപ്പിച്ചെങ്കിലും ആദ്യം ഫലമുണ്ടായിരുന്നില്ല.

തുടർന്ന് നിരന്തരം സോഷ്യൽ മീഡിയയിൽ നൽകിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, പാദസരം കാഞ്ഞിരപ്പള്ളി പൊന്തമ്പുഴയ്ക്ക് സമീപമുള്ള അല്ലപ്ര സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി .

കെ.എച്ച്.ആർ.എ മുൻ സംസ്ഥാന ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് ഷെരീഫ് ന്റെ സഹോദരന്മാരാണ്   തൗഫീഖ് ഹോട്ടൽ ഉടമകളായ സുബൈറും ജലീലും , കാഞ്ഞിരപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ബിജു പത്യാല എന്നിവർ സന്നിഹിതരായ ചടങ്ങിലാണ് സ്വർണ പാദസരം യഥാർഥ ഉടമയ്ക്ക് കൈമാറിയത്.

നഷ്ടപ്പെട്ട വിലപിടിപ്പുള്ള ആഭരണം സുരക്ഷിതമായി സൂക്ഷിച്ച് ഉടമയെ കണ്ടെത്തി തിരികെ കൈമാറിയ നടപടിയെ പ്രദേശവാസികൾ അഭിനന്ദിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിജെപി പ്രതിഷേധം രാജ്യവിരുദ്ധം, പഠനവിധേയമാക്കണം; അംബേദ്കർ പണ്ടേ മുന്നറിയിപ്പ് നൽകി- ആർഎസ്എസ് നേതാവ്

സിജെപി പ്രതിഷേധം രാജ്യവിരുദ്ധം, പഠനവിധേയമാക്കണം; അംബേദ്കർ പണ്ടേ മുന്നറിയിപ്പ് നൽകി- ആർഎസ്എസ് നേതാവ്

 





മുംബൈ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സിജെപിയുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർഎസ്എസ് നേതാവ് അതുൽ ലിമായെ. സിജെപി നടത്തിയ പ്രതിഷേധം രാജ്യവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന എബിവിപിയുടെ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നീറ്റ് ക്രമക്കേടുമായും ചോദ്യപേപ്പർ ചോർച്ചയുമായും ബന്ധപ്പെട്ട് വിദ്യാർഥികൾ തുടക്കത്തിൽ നടത്തിയ പ്രതിഷേധം സ്വാഭാവികമായിരുന്നെന്നും എന്നാൽ പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ പ്രതിഷേധത്തെ ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഇടത് ആശയങ്ങളുള്ള ചില പ്രസ്ഥാനങ്ങളും വിദേശ-രാഷ്ട്രീയ ശക്തികളും സമരത്തിലേക്ക് കടന്നുകയറിയതായും അദ്ദേഹം ആരോപിച്ചു.

ഡോ. ബി.ആർ. അംബേദ്കറുടെ പ്രശസ്തമായ 'ഗ്രാമർ ഓഫ് അനാർക്കി' (അരാജകത്വത്തിന്റെ വ്യാകരണം) പ്രസംഗത്തെക്കുറിച്ച് ഓർമ്മിപ്പിച്ച അതുൽ ലിമായേ, അരാജകവാദികളെക്കുറിച്ച് അംബേദ്കർ പണ്ടുതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തിന് ദോഷകരമായ ഇത്തരം ശക്തികളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ശക്തി രാഷ്ട്രനിർമാണത്തിന് സഹായകരമായ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാൻ എ.ബി.വി.പി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് വിശേഷിപ്പിച്ച ആർ.എസ്.എസ് നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികളും സി.ജെ.പി നേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം


 


ഏഥൻസ്∙ ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും ആറ്റിക്ക– ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു. ആറ്റിക്ക– ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27,000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ്‌ലൈറ്റ് ഡേറ്റയിൽ പറയുന്നു.

പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19,970 ഏക്കർ വനമാണ് കത്തിനശിച്ചത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റാണ് തലസ്ഥാനമായ ഏഥൻസിൽ നിന്നും ഏകദേശം 65 കിലോമീറ്റർ  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ കാട്ടുതീ പടർന്നു പിടിക്കാൻ കാരണമാക്കുന്നത്. നൂറുകണക്കിന് വരുന്ന അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള കഠിനശ്രമത്തിലാണ്.

കൊടുങ്കാറ്റിന് സമാനമായ കാറ്റ് വീശുന്നതിനാൽ വെള്ളമൊഴിച്ച് തീ അണയ്ക്കുന്ന വാട്ടർ ബോംബർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും പറന്നുയരാൻ സാധിക്കുന്നില്ല. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന കനത്ത വേനൽച്ചൂടിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും പുതിയ കാട്ടുതീയാണ് ഏഥൻസിലേത്. പോർട്ടോ ജർമെനോയിലെ ജനവാസ മേഖലകളിലേക്കും റിസോർട്ടുകളിലേക്കും തീ പടരാതിരിക്കാൻ കരമാർഗമുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  സ്ഥലത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

 



സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്.
പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യം. മുഴുവൻ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, അതിശക്തമായ മഴ. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

‘കേരളത്തിന്റെ സൈന്യം’ വരുന്നു…;

രക്ഷകരായി കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക് 






പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്. കൊല്ലത്തെ ജനപ്രതിനിധികളോടും മറ്റും മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചേരുന്നത്.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ റാന്നിയിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. ശരിമല സ്വാമി അയ്യപ്പന്‍ റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

 പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ,



പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയ്യാറാണ്. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴക്കെടുതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 15 മരണങ്ങള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേരെ കാണാതായി. 316 ക്യാമ്പുകളിലായി 11018 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ആറ് ലക്ഷം രൂപ നല്‍കുമെന്നും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ തുകകള്‍ വര്‍ധിപ്പിച്ചു. കൃഷിനാശമുണ്ടായവര്‍ക്ക് നല്‍കുന്ന തുകയും വര്‍ധിപ്പിക്കാന്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  അതിതീവ്ര മഴ എവിടെയെന്ന് കൃത്യമായി പ്രവചിക്കാനാകാത്തത് ഒരു പരിമിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും 350 മില്ലി ലിറ്റര്‍ വരെ മഴ പെയ്തു. മഴക്കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ കൃത്യമായ മുന്നൊരുക്കുങ്ങള്‍ നടത്തിയിരുന്നു. പ്രീ മണ്‍സൂണ്‍ യോഗങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. 

ജൂലൈ 30ന് കളക്ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 1 August 2026

കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

 





കൊച്ചി: കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി. വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി. പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.

ചെല്ലാനം, കണ്ണാമാലി, ചെറിയ കടവ്, പുത്തൻതോട്, കാട്ടിപ്പറമ്പ്, സൗദി, മാനാശ്ശേരി തുടങ്ങിയ തീരമേഖലകളിലാണ് കടൽക്ഷോഭം കൂടുതൽ രൂക്ഷമായത്. കടൽഭിത്തി തകർന്നുകിടക്കുന്ന ഭാഗങ്ങളിലൂടെ ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി പ്രദേശവാസികൾ അറിയിച്ചു.

കടലാക്രമണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന കണ്ണാമാലിയിൽ താൽക്കാലികമായി സ്ഥാപിച്ചിരുന്ന ജിയോബാഗ് പ്രതിരോധ ഭിത്തികൾ ശക്തമായ തിരമാലകളുടെ ആഘാതത്തിൽ തകർന്നു. ഇതോടെ ചെളിയും മണ്ണും കലർന്ന കടൽവെള്ളം ജനവാസ കേന്ദ്രങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും വ്യാപകമായി ഒഴുകിയെത്തി.

തിരമാലകളുടെ ശക്തമായ ഒഴുക്കിൽ ചെല്ലാനം–കണ്ണാമാലി പ്രധാന റോഡ് പൂർണമായും വെള്ളത്തിനടിയിലായി. രാവിലെ 11 മണിയോടെയാണ് കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്.

ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത ചെറിയ കടവ് മേഖലയിലും സ്ഥിതി ആശങ്കാജനകമാണ്. പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കടൽഭിത്തിയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡുകളും നടപ്പാതകളും ഓടകളും വെള്ളത്തിനടിയിലായതോടെ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുഷ്കരമായി.

തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും കടലിനോട് ചേർന്ന പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക