Thursday, 12 June 2025

തകർന്ന വിമാനത്തിൽ നിന്നും ഒരാൾ ജീവനോടെ, അത്ഭുതകരമായ ഈ രക്ഷപ്പെടൽ ആംബുലൻസിലേക്ക് നടന്നുകയറി വിശ്വാസ് കുമാർ രമേശ്

SHARE


 ഗുജറാത്ത് : അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നിന്നും എല്ലാവരും മരിച്ചെന്ന് സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു അത്ഭുത രക്ഷപ്പെടലിന്റെ വാർത്ത..
 
വിശ്വാസ് കുമാർ രമേശ് എന്ന 38 കാരനാണ് എയർ ഇന്ത്യ  ബോയിംഗ് 787-8 വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. പരി ക്കറ്റ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
 
തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഓടിയ രമേശ് വിശ്വാസ് ദേഹത്ത് മുറിവുകൾ ഉണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തകരോടൊപ്പം ആംബുലൻസിൽ നടന്നാണ് കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

ദമൻ -ദിയു സ്വദേശിയായ ഇയാൾ ബ്രിട്ടീഷ് പൗരത്വംമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സഹോദരൻ അജയകുമാറിനൊപ്പം നാട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.

 നേരത്തെ യാത്രക്കാരിൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് അഹമ്മദാബാദ് പോലീസ് സ്ഥിരീകരിച്ചിരുന്നത്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. 
അപകടത്തിൽ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു.

 അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന ഇവർ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
 ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്.


 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വംമുള്ളവരും ഒരാൾ കനേഡിയൻ  പൗരത്വം ഉള്ളവരുമാണ്.

 രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. അഹമ്മദ് ബാത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഉടനെയാണ് വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവീണത്.

 എംബിബിഎസ് ഡോക്ടർമാരുടെ ഹോസ്റ്റലിനു മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 5 ഡോക്ടർമാരും മരിച്ചു.

 ഉച്ചയ്ക്ക് 1 39ന് സർക്കാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നു വീണത്. ടേക്ക് ഓഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ ഐ 171  ബോയിംഗ്  787-8 ഡ്രീം ലൈനർ യാത്രാവിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.

 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ്പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ
 ' മെയ്ഡേ  കോൾ ' അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി വിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരം എത്തിയത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ബോയിംഗ് വിമാനം അപകടത്തിൽപ്പെടുന്നത് അപൂർവ്വമാണ്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user