വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുരങ്ങിനെ വനംവകുപ്പ് ഏറ്റെടുത്ത് ചികിത്സ നൽകി. വിളവൂർക്കൽ പഞ്ചായത്തിലെ മലയം പുലവന്നിയൂർക്കോണം തേജസ്സിൽ പി. ബാലചന്ദ്രന്റെ ഇരുനില വീട്ടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കുരങ്ങിനെ കണ്ടത്, ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നിട്ടും കുരങ്ങ് എങ്ങനെ അകത്തേക്കെത്തിയെന്നത് വ്യക്തമല്ല.
കുരങ്ങിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നത് കാണപ്പെട്ടിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ബീറ്റ്ഫോറസ്റ്റ് ഓഫീസർ ജി.എസ്. റോഷ്നിയുടെ നേതൃത്വത്തിൽ വാർഡംഗം സി. ഷിബു, നാട്ടുകാരായ എസ്. ഷിജു, ഗോപകുമാർ എന്നിവരുടെ സഹായത്തോടെ കുരങ്ങിനെ പിടികൂടി. പ്രസവശേഷമുണ്ടായ രക്തസ്രാവമാണ് അവശതയ്ക്ക് കാരണമെന്ന് വനംവകുപ്പ് വെറ്ററിനറി ഡോക്ടർ പരിശോധനയ്ക്കുശേഷം പറഞ്ഞു. തുടർന്നുള്ള പ്രാഥമിക ചികിത്സയ്ക്കുശേഷം വൈകിട്ട് കുരങ്ങിനെ കാടിലേക്ക് വിട്ടു. കുരങ്ങിന്റെ കുഞ്ഞുങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക