മൂവാറ്റുപുഴ : ഒമ്പതുകാരിയെ ബലാത്സംഗം ചെയ്യുകയു മൂന്നു വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തയാൾക്ക് ഇരട്ട ജീവപര്യന്തവും 80000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി.
പോത്താനിക്കാട് അൽഫോൺസ നഗർ തോട്ടുങ്കരയിൽ അവറാച്ചൻ എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ‍്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2018 മുതൽ നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും തുടച്ചയായി മൂന്നു വർഷക്കാലം ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന കേസിൽ പോത്താനിക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷൺ, വനിത സിവിൽ പൊലീസ് ഓഫിസർമാരായ വി.എം. സൈനബ, ടി.കെ. സൽമ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.