തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം എടുക്കാതെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ യോഗം വിളിച്ചത് നിയമവിരുദ്ധമെന്നാണ് ഇടത് അംഗങ്ങളുടെ വിലയിരുത്തല്‍. യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഹൈക്കോടതിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. നാളെയാണ് കേരള സര്‍വകലാശാലയില്‍ നിര്‍ണായ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നത്.
നേരത്തെ പലതവണ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അതിന് തയ്യാറായിരുന്നില്ല. കെ എസ് അനില്‍കുമാര്‍ സസ്‌പെന്‍ഷനിലായതിനാല്‍ മിനി കാപ്പനെക്കൊണ്ടാണ് വി സി സിന്‍ഡിക്കേറ്റ് യോഗത്തിനുള്ള അറിയിപ്പ് പുറത്തിറക്കിയത്. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട മിനി കാപ്പന്‍ അറിയിപ്പ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറയുന്നു. കെ എസ് അനില്‍കുമാറിന് യോഗത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ യോഗത്തില്‍ പങ്കെടുത്താല്‍ മിനി കാപ്പനെ അംഗീകരിക്കുന്നതിന് തുല്യമാകും എന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിലയിരുത്തുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.