Thursday, 2 October 2025

ഇന്ന് ​ഗാന്ധിജയന്തി;രാഷ്ട്രപിതാവിന്‍റെ 156-മത് ജന്മദിന ഓർമയിൽ രാജ്യം

SHARE


അഹമ്മ​ദാബാദ്: ജീവിതത്തെ സത്യാന്വേഷണത്തിനുള്ള പാതയാക്കിയ മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ നിറവിൽ രാജ്യം. അഹിംസയുടെയും നേരിന്റെയും വഴി ലോകത്തിന് കാട്ടിനൽകുന്നതിനായി ഗാന്ധി ഏറെക്കാലം ജീവിച്ച ഇടമാണ് സബർമതി ആശ്രമം. ഗുജറാത്തിൻ്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ഈ ഗാന്ധി ആശ്രമം. ​ഗാന്ധിസ്മരണകൾ കൊണ്ട് സമ്പന്നമായ സബർമതി നദീതീരത്തെ ഈ ആശ്രമം സ്വാതന്ത്ര സമരകാലത്തെ ഉഴുന്നുമറിച്ച ഭൂമിയാണ്. ചരിത്ര പ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിനായി ദണ്ഡികടപ്പുറത്തേയ്ക്ക് 78 അനുയായികളോടൊപ്പം മഹാത്മാഗാന്ധി നടന്നുതുടങ്ങിയത് ഈ ആശ്രമത്തിൽ നിന്നാണ്.

ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ മഹാത്മഗാന്ധി കൊച്ചാർബിലാണ് ആദ്യമായി ആശ്രമം തുടങ്ങിയത്. കൃഷി,നൂൽനൂൽപ്പ്,,കാലിവളർത്തൽ,കൈതൊഴിൽ എന്നിങ്ങനെ സാശ്രയത്വ പരീക്ഷണങ്ങൾക്ക് കൂടുതൽ സ്ഥലം വേണ്ടിവന്നതോടെയാണ് 1917 ജൂൺ 17-ന് ഈ പ്രദേശത്തേയ്ക്ക് ആശ്രമം മാറ്റിയത്. ജാതി യുടെ പേരിൽ മനുഷ്യരെ അകറ്റി നിർത്തിയിരുന്ന അന്നത്തെ ഇന്ത്യയിൽ ഗാന്ധിയുടെ പരീക്ഷണങ്ങൾ അമ്പരപ്പ് സൃഷ്ടിച്ചു. ആശ്രിതരായും സതീർഥ്യരായും ഒരുപാടുകളായതോടെ കൂട്ടുജീവിതത്തിനായി ആശ്രമഭരണഘടന എഴുതിയുണ്ടാക്കി.4 മണിക്ക് ഉണരുന്ന ആശ്രമം 9 മണി വരെ സജീവമാണ്. പച്ചക്കറി നുറുക്കൽ മുതൽ കക്കൂസ്മാലിന്യം വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങൾ എല്ലാവരും ഏറ്റെടുത്ത് ചെയ്യും. ശബ്‌ദമധുരമില്ലാത്ത പ്രാർഥനയെ മഹാത്മാവ് ഒട്ടുമേ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വദേശി,നിർഭയത്വം,സമത്വം എന്നീ ആശയങ്ങൾ പകർന്നുനൽകിയ ഗാന്ധി ആശ്രമത്തിലേക്ക് നൂറ്കണക്കിന് പേരാണ് സന്ദർശകരായി എത്തുന്നത്. ഹിന്ദു_മുസ്ലീം മതമൈത്രിയുടെ പാഠശാലകൂടിയായിരുന്ന ആശ്രമത്തിൽ പക്ഷെ, മനുഷ്യർക്ക് മാത്രമല്ല സഹജീവികൾക്കും ഇടം നൽകാറുണ്ടായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.