സംസ്ഥാനത്തെ 623 കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന്. ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഏകദേശം 3 കിലോമീറ്റർ നീളമുള്ള ഈ ഭൂഗർഭ തുരങ്കത്തിന് 2500 കോടി രൂപ കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. നവംബറിൽ ചേരുന്ന നിർണായക യോഗം ഇതിന്മേൽ കൂടുതൽ വ്യക്തത നൽകും. നിലവിലെ സാഹചര്യത്തിൽ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പൂർത്തിയാക്കുകയെന്നും അതിനാൽ വാഹനയാത്രക്കാർക്ക് ടോൾ നൽകേണ്ടി വരുമെന്നുമാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നിർണായക പദ്ധതിയുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെയാണ് നഗരനിവാസികൾ ഭൂഗർഭ തുരങ്കപാതയെ നോക്കി കാണുന്നത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് ടോൾ ഏർപ്പെടുത്തേണ്ടി വരുമെന്ന റിപ്പോർട്ട് ആശങ്ക ഉണർത്തുന്നുണ്ട്. നിലവിലെ 16 കിലോമീറ്റർ യാത്ര കേവലം മൂന്ന് കിലോമീറ്ററായി ചുരുക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്‌ട പാത വരുന്നതോട് കൂടി വലിയ സ്വപ്‌നങ്ങളായിരുന്നു വൈപ്പിൻ നിവാസികൾ ഉൾപ്പെടെ നെയ്‌തുകൂട്ടിയത്
കടൽവഴിയിലുള്ള 600 മീറ്റർ ദൂരം കടന്നുപോകാൻ വാഹനയാത്രക്കാർ ഇപ്പോൾ റോറോ ഫെറി സേവനമാണ് ഉപയോഗിക്കുന്നത്. ഇതിനായി അവർക്ക് ദീർഘനേരം കാത്തിരിക്കുകയും അധിക നിരക്ക് നൽകുകയും വേണം. നിർദ്ദേശിക്കപ്പെട്ട ഭൂഗർഭ തുരങ്കം ഉപയോഗിക്കുന്ന വാഹനയാത്രക്കാരിൽ നിന്ന് ടോൾ ഈടാക്കിയാൽ പോലും, അവർക്ക് സമയവും പ്രയത്നവും ലാഭിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചു മിനിറ്റിനുള്ളിൽ മറുവശത്ത് എത്താൻ സാധിക്കുമെന്നാണ് പദ്ധതിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.