ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കടത്തിയത് ഉൾപ്പെടെ ഉയര്‍ന്ന മൂല്യമുള്ള 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയി. ഏവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് കളക്ഷനില്‍ നിന്നാണ് ഈ വസ്തുക്കള്‍ മോഷണം പോയത്.
മോഷണം നടത്തിയതായി സംശയിക്കുന്ന നാല് വെള്ളക്കാരായ പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള പുരാവസ്തുക്കള്‍ മോഷണം പോയതില്‍ ഡിറ്റക്ടീവുകള്‍ അന്വേഷണം തുടരുകയാണ്. മോഷ്ടാക്കളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ അറിയിച്ചു.
മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പില്‍ നിര്‍മിച്ച ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരക്കെട്ട് ബക്കിളും ഉള്‍പ്പെടുന്നു. ഇവയില്‍ പല പുരാവസ്തുക്കളും സംഭാവന ചെയ്തതാണ്. ഇത് സാംസ്‌കാരികമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.