ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിൻ്റെ മൂന്നാം ദിനം നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍ മീനും സമ്മാനങ്ങളും വാരിക്കൂട്ടി മത്സരാര്‍ഥികള്‍. ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ ചൂണ്ടയിടല്‍ മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമായി 85 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ബേപ്പൂരിൻ്റെ തീരദേശ സംസ്‌കാരവും മത്സ്യബന്ധനത്തിലെ കായികക്ഷമതയും ഒരുപോലെ പ്രകടമാകുന്നതായിരുന്നു ബേപ്പൂര്‍ പുലിമുട്ടില്‍ നടന്ന വാശിയേറിയ ചൂണ്ടയിടല്‍ മത്സരം. പരമ്പരാഗത മത്സ്യബന്ധന കഴിവുകളും ആധുനിക ആംഗ്ലിംഗ് രീതികളും പ്രയോഗിച്ച് നടന്ന മത്സരം ശ്രദ്ധേയമായി മാറി. മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കെ സി ഷിഹാബാണ് ചൂണ്ടയിടല്‍ മത്സര വിഭാഗത്തിൽ ജേതാവ്. രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ 1430 ഗ്രാം തൂക്കമുള്ള മത്സ്യം പിടിച്ചാണ് ഷിഹാബ് ഒന്നാം സ്ഥാനവും 10,000 രൂപയും സ്വന്തമാക്കിയത്.1090 ഗ്രാം മത്സ്യം പിടിച്ച് എം അലിം രണ്ടാം സ്ഥാനവും (5000 രൂപ) 1035 ഗ്രാം മത്സ്യം കിട്ടിയ കെ നൗഫല്‍ മൂന്നാം സ്ഥാനവും (3000 രൂപ) നേടി. വാട്ടർ ഫെസ്റ്റിൻ്റെ സമാപന ദിവസം വിജയികൾക്ക് സമ്മാന തുക നൽകി ആദരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.