Thursday, 18 December 2025

കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ മാറ്റവുമായി യുഎഇ; പ്രായപരിധിയിൽ ഇളവ്

SHARE


 
യുഎഇയിലെ കിന്റർഗാർട്ടൻ, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പുതിയ പ്രായപരിധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ, മാനവ വികസന, സാമൂഹിക വികസന കൗൺസിൽ. 2026–2027 അധ്യയന വർഷം മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഇതോടെ ഓ​ഗസ്റ്റ് 31ന് പകരം ഡിസംബർ 31ന് മുമ്പായി കുട്ടിക്ക് പ്രവേശം നേടുന്നതിനുള്ള പ്രായപരിധി തികഞ്ഞാൽ മതിയാകും.

പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 ആണ് ഔദ്യോഗിക പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻപ് ഇത് ഓഗസ്റ്റ് 31 ആയിരുന്നു. യുഎഇ ഇപ്പോൾ കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കിയുള്ള സ്കൂൾ പ്രവേശന രീതിയിലേക്കാണ് മാറിയിരിക്കുന്നത്. നേരത്തെ, ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ സ്കൂൾ തുടങ്ങുന്നതിന് മുൻപ്, അതായത് ഓഗസ്റ്റ് 31-നകം കുട്ടിക്ക് നിശ്ചിത പ്രായം തികഞ്ഞിരിക്കണം എന്നതായിരുന്നു നിയമം. എന്നാൽ പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 വരെയുള്ള ഏത് സമയത്ത് പ്രായം തികയുന്ന കുട്ടികൾക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. അതായത്, സ്കൂൾ തുടങ്ങുന്ന മാസത്തിന് പകരം പ്രവേശന വർഷമാണ് ഇനി മുതൽ പ്രവേശന യോഗ്യത നിശ്ചയിക്കുന്നത്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ഉൾപ്പെടെ പ്രവേശന വർഷത്തിലെ ഏത് സമയത്ത് മൂന്ന് വയസ് തികയുന്ന കുട്ടികൾക്കും ഇനി മുതൽ പ്രീ-കിന്റർഗാർട്ടനിൽ പ്രവേശനം നേടാം. പഴയ നിയമപ്രകാരം ഇത്തരത്തിൽ വർഷാവസാനം ജനിച്ച കുട്ടികളെ പ്രായം കുറഞ്ഞവരായി കണക്കാക്കുകയും അവർക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. എന്നാൽ പുതിയ നയം കുട്ടികൾക്ക് നേരത്തെ തന്നെ സ്കൂൾ പഠനം ആരംഭിക്കാൻ അവസരം നൽകുന്നു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.